0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 282

നോക്കി നിന്നു.

"വാ തംബ്രാ, ഇന്ന് ഇനി ശേലായിരിക്കും" എന്നും പറഞ്ഞു ശേഖരന്കുട്ടി ഭാണ്ഡം എടുത്തു എന്നെ വിളിച്ചു. അവൻ മുൻപിലും ഞാൻ പിന്നിലുമായി ഞങ്ങൾ കുന്നിന് വഴിയിലൂടെ നടന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു കണ്ട ഒരു ചെറിയ കുടിലിലേക്ക് ശേഖരന്റെ കൂടെ ഞാനും ചെന്നു. ചാണകം മെഴുകിയ പനയോല മേഞ്ഞൊരു കുടിൽ ആണെങ്കിലും അവിടൊരു പ്രസരിപ്പ് നില നിന്നിരുന്നു. ഇരിക്കാൻ പരമ്പ്‌ മാത്രമേ ഉള്ളു. ഒരു വശത്തു നീട്ടി വിരിച്ചതിൽ മൂപ്പൻ ഇരിക്കുന്നു മറു വശത്തു ഒരെണ്ണം കൂടി വിരിച്ചിരിക്കുന്നു.

"ആ വന്നാട്ടെ.. അല്പം കുലമഹിമ ഉള്ളവർ വരുമ്പോൾ ഇരുത്താൻ ഇവിടെ ഇത് മാത്രമേ ഉള്ളല്ലോ എന്നോർത്ത് വിരിച്ചിട്ടതാണ്. ഇരിക്കുമോ എന്തോ" എന്ന് മൂപ്പൻ അല്പം നാക്കു കുഴഞ്ഞ സ്വരത്തിൽ പറഞ്ഞു.

"കൊച്ചമ്പ്രാൻ നമ്മുടെ സ്വന്തം ആളാണ് മൂപ്പാ. അങ്ങനൊന്നും ഇല്ല"

എന്റെ കുലവും തറവാടും ഒക്കെ മൂപ്പൻ അറിഞ്ഞത് ദിവ്യ ശക്തി കൊണ്ടാണെന്നു ഞാൻ നിനച്ചു. കൂടുതൽ അത്ഭുതങ്ങൾ ഒക്കെ കാണാൻ കഴിയും എന്നോർത്ത് ഒരു ഉത്സാഹം തോന്നി.

ശേഖരൻ ഭാണ്ഡം അഴിച്ചു കുപ്പിയും പുകയിലയും ഇലപ്പൊതികളും എല്ലാം മൂപ്പന്റെ മുൻപിൽ നിരത്തി വെച്ച് മാറി നിന്നു.

ഇരിയ്ക്കു പുള്ളേ, പറയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ശേഖരൻ എന്നെ ഇരിക്കാൻ കണ്ണുകാണിച്ചു. ഞാൻ ഇരുന്നപ്പോൾ ശേഖരൻ അവിടെ മൂലയ്ക്ക് കിടന്ന ഒരു കല്ലെടുത്തു മൂപ്പന്റെ അടുത്ത് മുറ്റത്തു ഇട്ടു കൂനിക്കൂടി ഇരുന്നു. ആ ഇരുപ്പിൽ ഭവ്യതയും ബഹുമാനവും എല്ലാം വ്യെക്തമാണ്. മൂപ്പൻ ഒരു കുപ്പി തുറന്നു മട മടാന്നു ചാരായം അകത്താക്കി. ഒരു ഇലപ്പൊതി മണത്തു നോക്കിയിട്ടു അത് അഴിച്ചു. അതിൽ പുഴമീൻ വറുത്തത് ആയിരുന്നു. അല്പം അകത്താക്കി കൊണ്ട് മൂപ്പൻ എന്തോ ഓർത്തെടുത്തു പറയാൻ തുടങ്ങി

"ഞാനൊരു പത്തു പതിനഞ്ചു കൊല്ലം മുൻപേ കാവിൽ ഉറഞ്ഞു കഴിഞ്ഞു കുടിയിലേക്കു പോരാൻ നേരം, തല്ലിയലച്ചു കൊണ്ട് ഒരു സ്ത്രീയും ഭർത്താവും ഓടി വന്നു. അവരുടെ ഒരേയൊരു പെങ്കൊച്ചിനു ബാധ കേറിയിട്ടു പാടില്ല, ആരെ കാണിച്ചിട്ടും ഭേദമില്ലാ, കൈവിടരുത് എന്നൊക്കെ കരഞ്ഞു പറഞ്ഞു. സഹായിക്കാമെന്ന് ഞാനും ഏറ്റു. "

💬 Comments

View all comments