Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
ചുവപ്പു നിറം.കുമ്പളങ്ങയ്ക് പകരം ജീവനുള്ള ബലിമൃഗങ്ങൾ. ശേഖരന്റെ നിർദ്ദേശം അനുസരിച്ചു ഞാൻ കയ്യും കൂപ്പി അവിടെ നിന്നു. അൽപനേരം കഴിഞ്ഞപ്പോൾ മൂപ്പൻ ഒരു വാളും കയ്യിൽ പിടിച്ചു ഉറഞ്ഞു തുള്ളാൻ തുടങ്ങി. കുപ്പിയിൽ വെച്ചിരുന്ന വെള്ളമെടുത്തു വീണ്ടും വീണ്ടും കുടിച്ചു കൊണ്ട് തുള്ളുന്നത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് അത് വെള്ളം അല്ല ചാരായം ആണെന്ന്. തുള്ളലിന്റെ പാരമ്യം എത്തിയപ്പോൾ ബലിമൃഗങ്ങളെ അവിടെ വെച്ച് തന്നെ അറുത്തു രക്തം കല്ലുകളിൽ അഭിഷേകം ചെയ്തു.
മൂപ്പൻ തുള്ളിയുറഞ്ഞ് കാവിനു വെളിയിലേക്കു പോയപ്പോൾ ആരും പിന്നാലെ പോകാഞ്ഞത് കണ്ടു ഞാൻ അത്ഭുതപ്പെട്ടപ്പോൾ ശേഖരൻ പറഞ്ഞു "അതൊന്നും നോക്കണ്ട, ഇങ്ങു വരും. ദേഹത്തു നിന്നും ദേവി ഇറങ്ങി കഴിയേണ്ട താമസമേയുള്ളു"
അല്പം കഴിഞ്ഞപ്പോൾ അതാ മൂപ്പൻ ശാന്ത രൂപത്തിൽ നടന്നു വന്നു കാവിനുള്ളിലെ ഒരു ഉയര്ന്ന കല്ലിൽ കയറി ഇരുന്നു ഓരോരുത്തരെ ആയി അടുത്തേക്ക് വിളിച്ചു കല്ലിന് ചുവട്ടിൽ കിടന്ന ഒന്ന് രണ്ടു പൂക്കൾ കയ്യിൽ കൊടുത് നെറ്റിയിൽ കൈവെച് അനുഗ്രഹിച്ചു വിടുന്നു. ദക്ഷിണ നൽകുന്നതിന് പകരം ആളുകൾ കുപ്പിയിൽ ചാരായവും പുകയിലക്കെട്ടും ഒക്കെ കാൽക്കൽ വെച്ച് മടങ്ങുന്നു. ശേഖരനെ വിളിക്കാഞ്ഞപ്പോൾ എനിക്കെന്തോ അപാകത തോന്നി. ഞാൻ കൂടെ ഉള്ളത് കൊണ്ടാണോ എന്നൊരു അങ്കലാപ്പ്. അവസാനം ശേഖരനെ വിളിച്ചപ്പോൾ കൂടെ ചെല്ലാൻ ഞാൻ മടിച്ചു നിന്നു. ശേഖരൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മൂപ്പന്റെ അടുത്തേക്ക് നടന്നു.
"ഇന്നത്തെ പൂജ കേമം ആയിരുന്നു മൂപ്പാ. ഇടവിരുത്തൽ തുടങ്ങാൻ നേരമായോ എന്തോ " ശേഖരൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
കാവ് മുഴുവൻ പ്രതിധ്വാനി കൊള്ളിച്ചു മൂപ്പൻ "ഹ.ഹ ഹ ഹ " എന്ന് അട്ടഹസിച്ചു.
"ഇല്ലാണ്ടെന്താ, പുള്ള എല്ലാം എടുത്തോണ്ട് പോന്നോള്" എന്നും പറഞ്ഞു കല്ലിൽ നിന്നും ഇറങ്ങി പുറത്തേക്കു നടന്നു. ശേഖരൻ കാവിനുള്ളിൽ നിന്നൊരു ഇഞ്ച നാരു തല്ലിയെടുത്തു കുപ്പികളും പുകയിലയും പൊതികളും എല്ലാം ഭദ്രമായി കെട്ടി. തലയിലെ തോർത്ത് അഴിച്ചു എല്ലാം അതിലേക്കു എടുത്തു ഒരു ഭാണ്ഡം പോലെ ചുറ്റി. ഞാൻ ഇതെല്ലാം ആദ്യമായി കാണുന്നത് കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ
💬 Comments
View all comments