Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
ഉണ്ട്. സ്ത്രീകൾ ദിവസം നാല് നേരം കുളിക്കണം, തേവാരം കഴിക്കണം, ശുദ്ധം നഷ്ടപ്പെട്ടാൽ വേറെ മുറിയിൽ കഴിയണം, എന്നൊക്കെയുള്ള പഴഞ്ചൻ ആചാരങ്ങൾ അച്ഛന്റെ നിർബന്ധം കാരണം അമ്മയും ചേച്ചിയും ഇപ്പോഴും നോക്കുന്നുണ്ട്. ചേച്ചി കുറച്ചെങ്കിലും അച്ഛന്റെ ചിട്ട തെറ്റിച്ചു ജീവിച്ചിട്ടുള്ളത് കോളേജിൽ പഠിക്കുന്ന സമയത്തു ആയിരുന്നു. അന്ന് ഞാൻ ഹൈസ്‌കൂളിൽ ആയിരുന്നെങ്കിലും മാസമുറയെ പറ്റിയും സ്ത്രീപുരുഷ ബന്ധത്തെ പറ്റിയും ഒക്കെ ശേഖരന്കുട്ടി കൊണ്ട് തന്നിരുന്ന പുസ്തകങ്ങളിൽ നിന്നും പിന്നെ അവന്റെ ബന്ധത്തിൽ ഉള്ള 'ചുട്ടൻ മൂപ്പൻ' എടുത്തു തന്നിരുന്ന ക്ലാസ്സുകളിൽ നിന്നും ഒക്കെ എനിക്ക് നല്ല അറിവായിരുന്നു. അതുകൊണ്ടു തന്നെ ചേച്ചി തീണ്ടാരിത്തുണിക്കു പകരം സാനിറ്ററി പാഡ് ഉപയോഗിക്കുന്നതും പീരിയഡ്‌സ് ഉള്ള ദിവസങ്ങളിലും കോളേജിൽ പോകുന്നതും ഒക്കെ എനിക്ക് മനസ്സിലായിരുന്നു. എനിയ്ക്കതു കുറച്ചു അഭിമാനം ഉണ്ടാക്കി എന്നുള്ളതാണ് സത്യം. എന്റെ ചേച്ചി മാറാല പിടിച്ച വിശ്വാസങ്ങളുടെ പിന്നാലെ പോകാത്ത വിവരമുള്ള ഒരു പെണ്ണാണല്ലോ എന്നുള്ള ഒരു തരം ഗർവ്വ്.ഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛൻ നിർബന്ധിച്ചു ചേച്ചിയുടെ പഠിപ്പു നിർത്തി. അതിന് ശേഷം ചേച്ചി അച്ഛന്റെ നിർബന്ധം അനുസരിച്ചു കുടുംബത്തിൽ നില നിന്നിരുന്ന ആചാരങ്ങൾ അനുസരിച്ചു ജീവിക്കാനും തുടങ്ങി.
ചുട്ടൻ മൂപ്പൻ ശേഖരന്റെ അകന്ന ബന്ധത്തിലുള്ള ഒരാളാണ്. ഒരു അറുപതു വയസ്സെങ്കിലും ഉണ്ടാവും. കരിംപന കുന്നിന്റെ അപ്പുറത്തു വശത്തു അവരുടെ ഒരു കുടുംബക്കാവിൻറെ 'ഇൻചാർജ്' അദ്ദേഹമായിരുന്നു. എട്ടാം ക്ലാസിലെ അവധിക്കു ഒരു ദിവസം അവന്റെ കൂടെ അവിടെയൊരു പൂജ കാണാൻ ഞാനും പോയി. അച്ഛന്റെ ഓർഡർ കാരണം മറ്റു സമുദായങ്ങളിലോ ജാതികളിലോ ഉള്ള ആൾക്കാരുടെ ചടങ്ങുകളിൽ പങ്കെടുക്കുക എന്നത് കടുത്ത ആചാര ലംഘനം ആയിരുന്നു. എങ്കിലും ഒഴിച്ച് കൂടാത്ത സാഹചര്യങ്ങളിൽ അച്ഛൻ പോകാറുമുണ്ടായിരുന്നു. ആ വാശിപ്പുറത്താണ് ശേഖരന്റെ കൂട്ടത്തിൽ ഉള്ളവരുടെ പൂജയിൽ സംബന്ധിക്കാൻ എനിക്ക് താല്പര്യം തോന്നിയത്.
അവരുടെ കാവിനുള്ളിൽ ചുവപ്പും കറുപ്പും പച്ചയും മാത്രമേ കാണാൻ ഉള്ളായിരുന്നു. കർമ്മികൾ എല്ലാം കറുപ്പ് വേഷം. മൂപ്പൻ ചുവപ്പു വേഷം. വിഗ്രഹങ്ങൾക്ക് പകരം കല്ലുകൾ ആയിരുന്നു. അവയിലെല്ലാം ചുവന്ന തുണി ആണ് ഉടയാടയ്ക്കു പകരം. അക്ഷതവും ഹോമകുണ്ഡവും ഇല്ല. ആർക്കും പൂണുനൂലുകളുമില്ല. പൂക്കളെല്ലാം
💬 Comments
View all comments