0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 272

തപ്പിയാൽ അല്ലെ നില നില്പുള്ളൂ. ഇളവില പാടത്തെ മുപ്പത്തഞ്ചു സെന്റ് വസ്തു മേടിച്ചു കൊടുക്കാം എന്നും പറഞ്ഞു അയാൾ അച്ഛനെ ചാക്കിലാക്കി.

പിറ്റേന്ന് തന്നെ ഇളവില പാടം താവഴി സ്വത്തായി കിട്ടിയ പാവം ദിവാകര മേനോനെ പറഞ്ഞു തിരിച്ചു. കച്ചോട കാര്യം സംസാരിക്കാൻ എന്നും പറഞ്ഞു അയാൾ അച്ഛനെയും മേനോനെയും വിളിച്ചു ഷാപ്പിൽ കൊണ്ടുപോയി. ‘സോമരസത്തിന്റെ ഉന്മത്ത തലങ്ങളിൽ സഞ്ചരിച്ച’ അവരെ രണ്ടു പേരെയും സംസാരിപ്പിച് പാടത്തെ വസ്തു കച്ചവടമാക്കി. പക്ഷെ വിറ്റത് പകുതി വിലയ്ക്ക്, മേടിച്ചതു മൂന്നു ഇരട്ടി വിലയ്ക്കു. ബാക്കി കാശെല്ലാം അയാള് അമുക്കി. അന്ന് മുതൽ ധൂമകേതു അച്ഛന്റെ വാൽ ആയി നടക്കുന്നു.

"അയാളുടെ ഇവിടുത്തെ വരവും അച്ഛനുമായിട്ടുള്ള കൂട്ടും എല്ലാം അവസാനിപ്പിച്ച പറ്റൂ... പക്ഷെ കിളവന് ബുദ്ധി വെളിവാകുന്നില്ലലോ.. അങ്ങേർക്കു എങ്ങാനും മദ്രാസ് പോയി പഠിച്ച ബുദ്ധി തെളിയാൻ തുടങ്ങുന്ന നേരത്തു ആ  പേട്ടു നായർക്കു ഓലസന്ദേശം കിട്ടിയ മാതിരി എഴുന്നള്ളും. അച്ഛന് നടക്കാൻ വയ്യാന്നു പറഞ്ഞാൽ ഇല വെട്ടുന്ന പെണ്ണുങ്ങളുടെ കയ്യിൽ ഒളിപ്പിച്ചു അയച്ചു കൊടുക്കും... അയാൾക്കിട്ടു രണ്ടെണ്ണം പെരുക്കാമെന്നു വെച്ചാൽ പ്രായം ആയ ആളാണ് താനും.. എങ്ങാനും അടി കൊണ്ട് തട്ടിപ്പോയാൽ അകത്താവും! വരട്ടെ, കയ്യിൽ കിട്ടും... അത് വരെ ക്ഷമ ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്തോട്ടെ.. "

ഏതാണ്ടൊക്കെ ആലോചിച്ചു തോന്നുംപോലെ നിന്നപ്പോൾ 'പടക്കെ' എന്നൊരു അടി ചന്തിയ്ക്കു കിട്ടി.

"എന്തോന്ന് ആലോചിച്ചോണ്ടേ നില്കുവാടാ? നിനക്കിനി ശെരിക്കും കാമുകി വല്ലോം ഒണ്ടോ? അച്ഛൻ അങ്ങനെ ചലപിലാ ഓരോന്നൊക്കെ പറയും, നീ അതൊന്നും ശ്രദ്ധിയ്ക്കണ്ട... വാ വന്നു കഞ്ഞി കുടിക്ക് " എന്നും പറഞ്ഞു എന്റെ കയ്യിൽ ചേച്ചി കേറി പിടിച്ചു വലിയ്ക്കാൻ തുടങ്ങി.

"ഇപ്പൊ വരാം ചേച്ചീ, മനസ്സ് ഒന്ന് ഫ്രഷ് ആയിക്കോട്ട്"

"പാലക്കാട്ടു ഇത്രയും കാലം ആയിട്ടും ചെറുക്കന്റെ പഴയ തിരുവിതാംകൂർ  ഭാഷയ്ക്കു ഒരു കുറവുമില്ല.. വേഗം വാ" എന്നും പറഞ്ഞു ഒരു ചിരിയും ചിരിച്ചു ചേച്ചി പോയി...

പിന്നെയും ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു, ചേച്ചിക്ക് വല്ല സൈക്കോ പ്രശ്നവും ആണോ? മുറിയിൽ വെച്ചു എന്തൊക്കെയാ പറഞ്ഞത്? എന്റെ

💬 Comments

View all comments