0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 273

ചേച്ചി അങ്ങനൊക്കെ വർത്താനം പറയുമോ? എവിടുന്നു പഠിച്ചു ചീത്ത വർത്താനം ഒക്കെ? ഇനി ഞാൻ വല്ല സ്വപ്നവും കണ്ടതാണോ?? അതോ എന്റെ ചേച്ചി സകല അഭ്യാസവും പഠിച്ച മോളാണോ? കോളേജിലെ മേഴ്സി നല്ല കഴച്ചു മുറ്റിയ ഇനം ആണെന്ന് ഷഹീർ ഇന്നും കൂടെ പറഞ്ഞതെ ഒള്ളു. അങ്ങനെ ഒള്ള വല്ല പെണ്ണും ആയി പോയോ എന്റെ ചേച്ചി!?

നെഞ്ചു പെട്ടെന്ന് ഇടിയ്ക്കുന്നത് പോലെ..

"നീ വരുന്നോ അത് ഞാൻ പഴയ ചൂരല് എടുക്കണോ?"

ചേച്ചിയുടെ ശബ്ദം കേട്ടു മനസ്സ് ഉണർന്നു, ഏതോ ഒരു അവസ്ഥയിൽ ഞാൻ ഊട്ടുപുരയിലേക്കു നടന്നു.

നടുമുറ്റത്ത് ഇറങ്ങി അണ്ടാവില് ഇരുന്ന കുറച്ചു വെള്ളമെടുത്തു കയ്യും കാലും കഴുകി കയറാൻ തുടങ്ങിയപ്പോ ഒരു അശരീരി കേൾക്കാം "ഉപ്പൂറ്റി തേച്ചു കഴുകെടാ ചെറുക്കാ" ചേച്ചിയുടെ ശബ്ദം.

"ഇതിനാത്തു  ഇനി വല്ല ബൈനോക്കുലറും കൊണ്ട് ഒളിച്ചിരുന്ന് നോക്കുവാണോ ചേച്ചി?!

ശബ്ദം മാത്രമുണ്ട്. വെളിച്ചം കുറവായതു കൊണ്ട് ഊട്ടുപുരയുടെ കനാലയ്ക്കൽ ഒന്നും കാണാൻ വയ്യ. അവിടുന്ന് തന്നെയാവും നോക്കിയത്. എന്നാലും ചേച്ചി എന്തിനാ ഇങ്ങനെ നിരീക്ഷിക്കുന്നത്? "

ഇങ്ങനൊക്കെ ആലോചിച്ചു ഉപ്പൂറ്റി തേച്ചു കഴുകി ഞാൻ ഊട്ടുപുരയുടെ ഉള്ളിലേക്ക് കേറി.

കാർന്നോരു ഗളം ഗളം എന്ന് വെട്ടി വിഴുങ്ങുന്നുണ്ട്. ഞാൻ പായിൽ ഇരുന്നു. ചേച്ചി പിച്ചളപ്പിഞ്ഞാണത്തിലേക്കു ഒരു  ഇലയിട്ട് സ്വല്പം വെള്ളം ഒഴിച്ച് തന്നു. ഇല തുടച്ചു ഞാൻ തല ഉയർത്തിയപ്പോൾ കാർന്നോരെ കാണാൻ ഇല്ല. മുഴുവൻ കഴിക്കാതെ എന്നെ കണ്ടതിന്റെ ദേഷ്യത്തിൽ എണീറ്റ് പോയതാണ്. പെട്ടെന്ന് എന്തോ ഒരു വിഷമം പോലെ തോന്നി. പറഞ്ഞ വാക്കുകൾ വേണ്ടായിരുന്നു എന്ന പോലെ.

"അച്ഛൻ രണ്ടാമത് മേടിച്ചതാടാ ബാക്കി വെച്ചത്. അല്ലാതെ നിന്നെ ഓർത്തു കഴിക്കാതെ എഴുനേറ്റു പോയതല്ല" ചേച്ചിയുടെ ഉച്ചത്തിലുള്ള ശബ്ദം.

"അതിനു ചേച്ചി ഞാൻ..." പറഞ്ഞു മുഴുമിക്കും മുൻപേ ചേച്ചി ഇടയ്ക്കു കയറി "നീ ചിന്തിക്കുന്നതൊക്കെ  എനിക്ക് അറിയാൻ കഴിയുമെടാ. നീ എന്നല്ല ആര് ചിന്തിച്ചാലും എനിക്ക് അറിയാം. അതാണീ ആദിലക്ഷ്മി അയ്യർ... എനിക്ക് ചില ശക്തികളൊക്കെ ഉണ്ടെന്നു കൂട്ടിക്കോ "

അതും പറഞ്ഞോണ്ട് ചേച്ചി പാത്രത്തിലേക്കു കഞ്ഞി

💬 Comments

View all comments