Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6
പരുഷഭാവത്തിൽ തന്നെ നിന്നതേയുള്ളു.
'ഹൊ എന്തൊരു ഷോയായിരുന്നു മോനെ...നിനക്കു കുറച്ചു അഹങ്കാരം കുറയാനുണ്ട്. ഞാൻ ശരിയാക്കിത്തരാം കേട്ടോ' അഞ്ജലി മനസ്സിൽ പറഞ്ഞു. അപ്പുവിനെ ഒന്നു ചൂടാക്കാൻ വേണ്ടി മാത്രമാണ് അവൾ ഡിവോഴ്‌സ് വേണമെന്ന ആവശ്യം എടുത്തിട്ടത്. യാഥാർഥ്യത്തിൽ അപ്പുവിനെ വിട്ടുപോകുന്ന കാര്യം അവൾക്കു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല എന്നതാണു സത്യം. എന്നാൽ അപ്പുവിന്‌റെ ഹൃദയം തകർന്നിരുന്നു. അവൻ ദീനതയോടെ അഞ്ജലിയെ നോക്കി. ' അപ്പോൾ അഞ്ജലി എന്നെ സ്‌നേഹിക്കുന്നില്ലേ' ഒരു കുട്ടിയേപ്പോലെ ്അവൻ ചിണുങ്ങി. ഇല്ലയെന്നർഥത്തിൽ അഞ്ജലി കൈകൾ കൊണ്ട് ആംഗ്യം കാട്ടി.ഗൗരവഭാവം നടിച്ചിരുന്നെങ്കിലും അവളുടെ ചുണ്ടുകളിലെവിടയോ ഒരു കുസൃതിച്ചിരി ഒളിഞ്ഞിരുന്നു. അപ്പോൾ ഇത്രയും ദിവസം എന്നോടു ഇങ്ങനെയൊക്കെ പെരുമാറിയതെന്തിനാ? വീണ്ടും അപ്പുവിന്‌റെ ചോദ്യം. എങ്ങനെയൊക്കെ പെരുമാറീന്നാ അപ്പു പറയണേ? കണ്ണുകൾ വലുതാക്കി കുറുമ്പുകാട്ടുന്ന മുഖഭാവത്തോടെ അഞ്ജലി ചോദിച്ചു. 'എന്നോടു സ്‌നേഹത്തിൽ പെരുമാറിയത്.അതൊക്കെ വെറുതെയായിരുന്നോ..'അപ്പു ചോദിച്ചു. 'ഈ അപ്പൂ..അതൊക്കെ നിനക്കു വെറുതേ തോ്ന്നിയതാകും.ഡിവോഴ്‌സ് പേപ്പർ റെഡിയാക്കാൻ മറക്കണ്ട.പറ്റിയാൽ നാളെത്തന്നെ 'ഇതു പറഞ്ഞ് അഞ്ജലി കിടക്കാനായി കട്ടിലിലേക്കു പോയി.അപ്പുവിനെ ഒന്ന് ഒളികണ്ണിട്ടുനോക്കിയശേഷം അവൾ കട്ടിലിലേക്കു ചരിഞ്ഞുകിടന്നു. അപ്പു സെറ്റിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.ഇടയ്‌ക്കെഴുന്നേറ്റു നടന്നു. അവന്‌റെ എല്ലാ സന്തോഷവും പോയിരുന്നു. ഉറക്കം അകലെയെവിടെയോ പോയി. അപ്പുവിന്‌റെ ഈ പരവേശമെല്ലാം അഞ്ജലി അറിയുന്നുണ്ടായിരുന്നു, ഇടയ്‌ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിച്ചാലോ എ്ന്ന് അവൾ ചിന്തിച്ചെങ്കിലും വേണ്ടെന്നു വച്ചു. കുറച്ചുനാൾ തന്നെ ഇട്ടു വട്ടംകറക്കിയതല്ലേ.കുറച്ച് അനുഭവിക്കട്ടെ എന്നായിരുന്നു അവളുടെ ചിന്ത. ഇടയ്ക്ക് അപ്പു എഴുന്നേറ്റു ബാത്ത്‌റൂമിലേക്കു പോയി കതകടച്ചു. നിമിഷങ്ങൾ കുറേ കടന്നു. അവൻ തിരികെയെത്തിയില്ല.അഞ്ജലി ഞെട്ടിപ്പിരണ്ടെഴുന്നേറ്റു. അവൾ ബാത്ത്‌റൂമിന്‌റെ വാതിലിൽ പോയി മുട്ടിവിളിച്ചു..'അപ്പൂ, അപ്പൂ' ഒ്‌ട്ടേറെത്തവണ വിളിച്ചിട്ടും ഒരനക്കവുമില്ല.എന്തോ അപകടസൂചന അവളുടെ മനസ്സിൽ നുരപൊന്തി. അഞ്ജലി തന്‌റെ സകലശക്തിയുമെടുത്തു ബാത്ത്‌റൂമിന്‌റെ കതകിൽ തള്ളി. ഒറ്റത്തള്ളിനു വാതിൽ തുറന്നു. അകത്തു കണ്ട കാഴ്ച. ബാ്ത്ത്‌റൂമിന്‌റെ റൂഫിലുള്ള ഹുക്കിൽ കെട്ടിയകമ്പികുട്ടന്‍.നെറ്റ് തുണിയിൽ അപ്പു തൂങ്ങിനിൽക്കുന്നു.മരണം അവനെക്കൊണ്ടുപോയിരുന്നില്ല. കഴുത്തുമുറുകുമ്പോഴുള്ള വെപ്രാളത്തിൽ അവൻ കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു. 'ദൈവേ, അപ്പൂ, എന്താ ഈ കാട്ടിയേ നീയ്.' ഒരു നിലവിളിയോടെ അഞ്ജലി മുന്നോട്ടാഞ്ഞു. സമയം നഷ്ടപ്പെടുത്താതെ അവൾ അവന്‌റെ കാലുകളിൽ കയറിപ്പിടിച്ചു.പിന്നെ വളരെ കഷ്ടപ്പെട്ട്
💬 Comments
View all comments