0%

Chapter Title : ആയുരാഗ്നി [The Erotic Writer]

Author : Kambikathakal Read All Parts 305

അറിയാനുള്ള അവരുടെ താല്പര്യവുമൊക്കെ മനസിലായപ്പോഴാണ് സമീക്ഷയും സമീരയും അച്ഛനെ നമ്മുടെ നാട്ടിൽ തന്നെ ഒരു സ്കൂൾ നിർമിക്കാൻ പ്രേരിപ്പിച്ചത്.

സ്കൂളിന്റെ ഉദ്ഘടനവും സമീക്ഷയും സമീരയും തന്നെയാണ് നടത്തിയത് മറ്റാർക്കും ഇതുവരെ തോന്നതിരുന്ന ഒരു നല്ല കാര്യം ചിന്തിച്ച അതിനു വേണ്ടി പ്രവർത്തിച്ച അവർക്കു തന്നെയാണ് മറ്റാരേക്കാളും അത് ചെയ്യാനുള്ള അവകാശമെന്നു അച്ഛൻ ദേവരാജനും നാട്ടുകാരും ഒന്നടങ്കം പറഞ്ഞു.

രണ്ടു പേരും 10ആം ക്ലാസ്സ്‌ പഠിച്ചതും പാസ്സ് ആയതും സ്വന്തം സ്കൂളിൽ തന്നെയായിരുന്നു.

അതിനു ശേഷമാണ് രണ്ടു പേരുടെയും അടുത്ത ഒരു കൂട്ടുകാരിയുടെ അമ്മ മരിക്കുന്നതു.വാമനപുരത്തു അന്നത്തെ കാലത്തെ വൈദ്യൻമാർ മാത്രമേ ഉള്ളൂ. അവരെ കൊണ്ട് പറ്റിയില്ലാച്ചാൽ പട്ടണത്തിലെ ഹോസ്പിറ്റലിൽ കൊണ്ട് പോണം അതും 30 കിലോമീറ്റർ താണ്ടി.

കൂട്ടുകാരിയുടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ സമീക്ഷയും സമീരയും ഒപ്പമുണ്ടായിരുന്നു അന്ന് കാർ ഉള്ള വളരെ ചുരുക്കം വീടുകളിൽ ഒന്നായിരുന്നു പാലോട്ട്.

അന്ന് ഡോക്ടർ പറഞ്ഞ ഒരു വാചകം കുറച്ചു കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന്.അന്നത്തെ ഡോക്ടറിന്റെ ആ വാചകം മറ്റാർക്കും അത്ര വലിയ കാര്യമായി തോന്നിയില്ലെങ്കിലും സമീക്ഷക്കും സമീരക്കും അത്ര ചെറിയ കാര്യമായി അത് തോന്നിയില്ല.

ആ തോന്നലിൽ നിന്നാണ് പാലോട്ടുമംഗലം ഹോസ്പിറ്റൽ ഉണ്ടാവുന്നത് അതിന്റെയും ഉത്ഘാടനം പെൺകുട്ടികൾ തന്നെയായിരുന്നു നിർവഹിച്ചത്.

ദേവരാജ വർമ്മക്കും വാസുകിക്കും അഭിമാനമായിരുന്നു തന്റെ പൊന്നു മക്കൾ. അവർക്കു മാത്രമല്ല വാമനപുരത്തുള്ള നാട്ടുകാർക്കും അഭിമാനമായിരുന്നു ആ പെൺകുട്ടികൾ.എല്ലാവരുടെയും കണ്ണിലുണ്ണികൾ ഉണ്ണിമോളും (സമീക്ഷ) കിങ്ങിണിമോളും (സമീര).

എല്ല്ലാം മാറിമറിഞ്ഞത് അവരുടെ 17ആം വയസിലാണ്. പ്രവചനം സത്യമായി 17ആം പിറന്നാളിന്റെ അന്ന് സമീക്ഷയും സമീരയും വയസറിയിച്ചു അതും പിറന്നാളാഘോഷങ്ങൾക്കിടയിൽ.

വാസുകികും ദേവരാജനും മക്കളെ എത്ര സ്നേഹിച്ചും മതി വരുന്നില്ലായിരുന്നു അവരുടെ എക്കാലത്തെയും സങ്കടമായിരുന്നു 16 വയസായിട്ടും മക്കൾ ഋതുമതികൾ ആകാത്തത്.

നാടൊട്ടൂകെ അറിയിച്ചു ദേവരാജ വർമ ഋതുശുദ്ധി ആഘോഷമാക്കി. വാമനപുരം നിവാസികളൊക്കെ തങ്ങളെക്കൊണ്ട് ആവുന്ന സമ്മാനങ്ങളുമായി രണ്ടു പെൺകുട്ടികളെയും കാണാനെത്തി.

ആഘോഷത്തിനടുത്ത ദിവസമാണ് കണിയാനെയും പ്രവചനത്തെ പറ്റിയുമൊക്കെ ബന്ധുക്കൾ പറഞ്ഞു വാസുകിയും ദേവരാജനും ഓർക്കുന്നത് തന്നെ.

അതോടെ ദേവരാജനും വാസുകിയും കണിയാനെ കാണാനായി പുറപ്പെട്ടു എന്നാലദ്ദേഹം ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഒടുവിൽ രാമനാഥൻ തിരുമേനിയെ കാണാമെന്നായി തീരുമാനം.

അങ്ങോട്ട്‌ പുറപ്പെടും മുൻപ് രാമനാഥൻ തിരുമേനി കുടുംബ ക്ഷേത്രത്തിൽ പൂജക്കെതിയിട്ടുണ്ട് എന്ന വിവരമറിഞ്ഞ ദേവരാജൻ ക്ഷേത്രത്തിൽ പോയി രാമനാഥൻ തിരുമേനിയെ പാലോട്ട് തറവാട്ടിലേക്കു ക്ഷണിച്ചു. കാര്യമിതാണെന്നും അറിയിച്ചു അദ്ദേഹം പൂജക്ക്‌

💬 Comments

View all comments