Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
ഞാനിറങ്ങുന്നു.. എന്ന് പറഞ്ഞ് ഞാനിറങ്ങി.
മുറ്റത്ത് നിക്കുന്ന ഉപ്പയെ കണ്ട് ഞാൻ ഉപ്പയോട്..
"ഒന്ന് വന്നെ ഉപ്പാ.."
കുറച്ച് നീക്കി കൊണ്ടുപോയിട്ട് ഞാൻ ഉപ്പയോട്..
"ഈ വീട്ടിൽ ഉപ്പയുടെ അഭിപ്രായ സ്വാതന്ത്ര്യ ത്തെ കുറിച്ചൊക്കെ എനിക്ക് വ്യക്തമായി അറിയാം.. എന്നാലും പറയാ.."
""പിള്ളാരെ ഉണ്ടാക്കിയാ മാത്രം പോരാ.. അവരുടെ ജീവിതത്തിൽ കൃത്യമായ ഉപദേശങ്ങൾ നൽകാൻ ഒരു ഉപ്പക്ക് കഴിയണം.. അല്ലാതെ.. ഇങ്ങെനെ ആണും പെണ്ണു കെട്ട് .. പെണ്ണിന്റെ വാക്കും കേട്ട് മകന്റെ ജീവിതം ഇല്ലാതാക്കരുത്.."
അതും പറഞ്ഞ് ഞാനിറങ്ങി..
"പടച്ചോനെ.. ഇനിയെവിടെ പോയി തപ്പും അവളെ.. ഞാൻ അലോച്ചുകൊണ്ട്.. വണ്ടിയെടുത്ത് തിരിച്ചുപോന്നു..
വണ്ടിയിലിരുന്ന് ഞാൻ ജാഫറിനെ വിളിച്ചു..
" ഹലൊ.. ജാഫറെ.."
"ആ സാദിഖെ.. പറഞ്ഞൊ.."
"ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു.. നിന്റെ ഭാര്യയവിടെയില്ലല്ലൊ..??
" എന്താ സംഭവം"?? ഞാൻ ചോദിച്ചു..
'അത്.. സാദിഖെ.. ഞാൻ നിന്നോട് പറഞ്ഞില്ലെന്നേയുള്ളു.. വീട്ടുകാർ പറഞ്ഞപ്പൊ അത് ചെയ്യേണ്ടിവന്നു.."
"പ്പ... നാറി.. വീട്ട്കാർ പറഞ്ഞപ്പൊ ചെയ്തുപോലും.."
അവന്റമ്മേടെ..."
"ടാ ദേഷ്യപെടല്ലെ.."
"ടാ നിനക്ക് കുട്ടികളുണ്ടാവാത്തത് നിന്റെ കുഴപ്പം കൊണ്ടല്ലെ.. പിന്നെയവളെ ഉപേക്ഷിച്ചിട്ടെന്ത് കാര്യം.."
"അത്... അത്.. പിന്നെ.. അവളും ഉമ്മയുമായി ചേരില്ലെടാ.. അതുമുണ്ട് കാരണം.."
"അതുകൊണ്ട്.. നീ ആ പെണ്ണിനെയങ്ങ് ഉപേക്ഷിച്ചു.. അല്ലെ.. "..
'ത്ഫു...".. ആണും പെണ്ണും കെട്ട നാറി..
" പോയി ചാകെടാാ.. മൈരെ.."..
"താലിക്കെട്ടിയ പെണ്ണിനെ മര്യാതക്ക് പൊറുപ്പിക്കാൻ കഴിയാത്ത നീയൊക്കെ പിന്നെന്തിനാടാ നായെ.. കെട്ടിയത്!!?"
"ആണുങ്ങൾടെ വില കളയാൻ..
" ആ പെണ്ണിപ്പൊ എവിടെയാണെന്ന് നീ അന്വോഷിച്ചൊ.."??
'പറയെടാാ അന്ന്വോഷിച്ചോന്ന്.."..
"ഇല്ല.."
"ഇല്ല്യാാ...".. 'പരമനാറി.."
"വെച്ചിട്ട് പോടാാ.."
ദേഷ്യവും സങ്കടവും എല്ലാം കൂടി ഒരുമിച്ച് വന്നു എനിക്ക്..
ഒരു നിമിഷം അവളെ കാണാതിരുന്നപ്പൊ എന്റെ മനസിനു ഇത്ര ബുദ്ധിമുട്ടനുഭവിക്കണമെങ്കിൽ...., ഇത്ര വിഷമിക്കാൻ.. അവളെന്റെ ആരാ!??..
ഞാൻ ഓർത്തു..
ഞാൻ വണ്ടി സൈഡാക്കി..
വണ്ടിയിൽ നിന്നിറങ്ങി.. കുറച്ച് മാറി.. തോട് ഉണ്ടായിരുന്നു.. അവിടെ പോയി ഇരുന്നു.. ഒരു സിഗരറ്റ് കത്തിച്ചു..
എന്റെ മനസിലേക്ക് ആ ചോദ്യം ആവർത്തിച്ചാവർത്തിച്ച് വരാൻ തുടങ്ങി..
"അവളെന്റെ ആരാ"
"ഭാര്യയാണൊ?.. അല്ല..
പെങ്ങളാണൊ..?
💬 Comments
View all comments