Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]
ചുമരിനോട് ചേർത്ത് നിർത്തി ഇടം കൈ കൊണ്ട് മുഷ്ട്ടി ചുരുട്ടി ഓങ്ങി മുഖത്തിടിച്ചു.. സ്പ്രേ ചെയ്തപോലെ ചുമരിൽ ചോര ചീറ്റി തെറിച്ചു. അതുകണ്ട് ഭയന്ന് നിന്നിരുന്ന ഒരുത്തന്റെ അടുത്തേക്ക് ജോർജ്ജ് നടന്നടുത്തു.. അവൻ പിന്തിരിഞ്ഞ് ഓടി ഗോഡൗണിന്റെ ഉള്ളിലേക്ക്.. പിന്നാലെ ജോർജ്ജും ഓടി പിടിച്ചു.. അവനെ കഴുത്തിൽ കുത്തിപിടിച്ച് ചുമരിനോട് ചേർത്ത് നിർത്തി.. അവിടെയിരുന്ന മദ്യകുപ്പിയെടുത്ത് അടപ്പ് തുറന്ന് കുറച്ച് മദ്യം ജോർജ്ജ് തന്റെ വായിലേക്കൊഴിച്ചു ശേഷം അതവന്റെ തലയിലൂടെ ഒഴികാൻ തുടങ്ങി.. പോക്കറ്റിൽ നിന്ന് സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു.. പുകയൂതികൊണ്ട് ജോർജ്ജ്...
"ഇത്രേം ഇടപെട്ടാമതിയൊ.."
"ചേട്ടാ എന്നെ കൊല്ലല്ലെ.."
"ഇനി കൊട്ടേഷനാണു മൈരാണെന്നൊക്കെ പറഞ്ഞ് നിന്നെയൊന്നും ഈ ഏരിയായിൽ കണ്ട് പോകരുത്..."
സിഗരറ്റ് ചുണ്ടിൽ വെച്ച് പുക വലിച്ചൂതികൊണ്ട് ജോർജ്ജ് അവിടെയാകെ നോക്കി.. എല്ലാരും ഓടി.. ജോർജ്ജ് പുറത്തേക്ക് നടന്നു..
"ങേ... നാദിയ എവിടെ.."
"നാദിയാാ..".
" നാദിയാാ" അവൻ ഉറക്കെ വിളിച്ച് അവിടെയാകെ തപ്പി.. അവൾ അവിടെയുണ്ടായിരുന്നില്ല..പെട്ടന്ന് വണ്ടിയെടുത്ത് റോഡിലേക്കിറങ്ങി..
"ഇനിയിപ്പൊ പേടിച്ച് പുറത്തേക്കെങ്ങാനും ഓടിക്കാണുമൊ"??
അവൻ ആലോച്ചികൊണ്ട്.. ഇരുന്നൂറ് മീറ്റർ ചെന്നപ്പോൾ റോഡ് സൈഡിൽ ആൾക്കാർ കൂടിനിൽക്കുന്നു.. ജോർജ്ജ് ഇറങ്ങിചെന്ന് നോക്കിയപ്പൊ നാദിയാ ചോരയിൽ കുളിച്ച് കിടക്കുന്നു..
" നാദിയാാ".. അവൻ ഓടിച്ചെന്ന് എടുത്തു..
"പ്പാഹ്.. പന്ന പൊലയാടിമക്കളെ.. നോക്കി കൊണ്ട് നിക്കുന്നൊടാ ഒരു വണ്ടി നിർത്തിക്കടാ.'" അവിടെ കൂടിനിക്കുന്നവരോട് ജോർജ്ജ് അലറി..
അങ്ങനെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു..
'(ജോർജ്ജ് ഒരുത്തനെ ഓടിച്ച് ഗോഡൗണിനകത്ത് കയറിയനേരം, തക്കാളിപെട്ടികളുടെ കൂട്ടത്തിലേക്കെറിയപെട്ട ഒരുത്തൻ എഴുന്നേറ്റ് നാദിയയെ വലിച്ച് വണ്ടീൽ കേറ്റാൻ നോക്കി.. അവൾ അവനെ തട്ടിമാറ്റി ഓടി പിന്നാലെ അവനും.. പേടിച്ചോടിയ ആ ഓട്ടത്തിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറുപ്പിച്ചു മുന്നോട്ട് പോയി.. നാട്ടുകാർ കൂടുന്നത് കണ്ട് അവൻ എങ്ങോട്ടൊ ഓടിമറഞ്ഞു.. പിന്നാലെയാണു ജോർജ്ജ് വന്നതും ഹോസ്പിറ്റലിൽ എത്തിക്കുന്നതും...)
അതിനു ശേഷമാണു ഞാൻ , മരക്കാർ ബംഗ്ലാവിലെ ഫൈറ്റൊക്കെ കഴിഞ്ഞ് ഗോഡൗണിൽ എത്തുന്നത്.
എല്ലാം കേട്ട് കഴിഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ചോദിച്ചു..
"ഇപ്പൊ എങ്ങെയുണ്ട്.. "
"തലക്കാണു കൂടുതൽ പരിക്ക്...
💬 Comments
View all comments