അജിതയുടെ ബാംഗ്ളൂർ ജീവിതം [Joel]
അജിതയുടെ ബാംഗ്ളൂർ ജീവിതം
Ajithayude Banglore Jeevitham | Author : Joel
അജിത ഓര്‍ക്കുകയായിരുന്നു ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്. കഴിഞ്ഞ മാസം വരെ പാലക്കാട് ഗ്രാമീണതയില്‍ തനി നാട്ടുമ്പുറത്തുകാരിയായി കഴിഞ്ഞ താനിപ്പോള്‍ തിരക്കേറിയ മെട്രോനഗരമായ ബാഗ്ലൂരുവിലെ ഒരു താമസക്കാരിയായി മാറിയിരിക്കുന്നു. താന്‍ എന്നെങ്കിലും കരുതിയിരുന്നോ കേരളത്തിന് പുറത്ത് താമസിക്കേണ്ടിവരും എന്ന്. ജീവിതത്തില്‍ പലകാര്യങ്ങളും അപ്രതീക്ഷിതമാണ്. ഉണ്ണിയേട്ടന്റെ കാര്യം ഓര്‍ത്തപ്പോള്‍ അവള്‍ക്ക് മനസ്സില്‍ ഒരു തേങ്ങലുണര്‍ന്നു. ഇന്ന് ഉണ്ണിയേട്ടന്‍ തന്നോടൊപ്പമില്ല.തികച്ചും
ആക്‌സിമകമായ അപകടം 3 വര്‍ഷം വേദനകള്‍ സഹിച്ച് കിടപ്പില്‍. പരസഹായമില്ലാതെ എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥ. സാമ്പത്തികമായും മാനസികമായും കഷ്ടപ്പെട്ട 3 വര്‍ഷങ്ങള്‍.. താങ്ങായും തണലായും പരിചരിച്ച് ഉണ്ണിയേട്ടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമാത്രമായിരുന്നു.
ആരോഗ്യമുള്ള സമയത്ത് കുടിച്ചുമദിച്ച് കൂട്ടുകുടി ജീവിതം പരമാനന്ദത്തില്‍ ആസ്വദിച്ചു. ഒരു അപകടം വന്ന് കിടപ്പിലായപ്പോള്‍ ഒരു സൗഹൃദവലയവും സഹായിക്കാന്‍ കൂടെ ഇല്ലായിരുന്നു. നല്ലൊരു ശില്പിയും കലാകാരനുമായിരുന്നു പറഞ്ഞിട്ടെന്തുകാര്യം കാലത്തിനൊത്ത് തന്റെ സര്‍ഗ്ഗശേഷിയെ
ഉപയോഗിക്കാനറിയില്ലായിരുന്നു. മദ്യപാനവും സൗഹൃദവലയവും മാത്രമായിരുന്നു ജീവിതം കുടുംബത്തെ പറ്റിയുള്ള ഉത്തരവാദിത്വം അല്പം പോലുമില്ലായിരുന്നു. ജീവിതം സ്വയം കുടിച്ചു നശിപ്പിച്ചു. ഉണ്ണിയേട്ടനെ മാത്രം വിശ്വസിച്ച് വീടുവിട്ടുപോന്ന താന്‍ ഇപ്പോള്‍ ഒറ്റപെട്ടുപോയ അവസ്ഥ..
ഉണ്ണിചേട്ടന്റെ മരണശേഷം നാട്ടില്‍ ഒറ്റക്കുകഴിയാം എന്നായിരുന്നു ആദ്യം അജിത തിരുമാനിച്ചിരുന്നത് . മോളും മോനും ഒറ്റക്ക് നില്ക്കാന്‍ അണുവിട സമ്മതിക്കാതെയായപ്പോള്‍ അവസാനം തിരുമാനം മാറ്റേണ്ടിവന്നു. വിസ അയച്ചുതരാം തങ്ങളുടെ കൂടെ അബുദാബിയിലേക്ക് വരാന്‍ മോള്‍ രജിത
കെഞ്ചി പറഞ്ഞെങ്കിലും അജിതക്ക് മോളുടേയും മരുമകന്റെയും കൂടെ അബുദാബിയിലേക്ക് പോകാന്‍ അല്പം പോലും താല്പര്യമില്ലായിരുന്നു. ഒറ്റക്ക് നാട്ടില്‍ നില്ക്കാന്‍ മക്കളു രണ്ടുപേരും സമ്മതിക്കാതായപ്പോള്‍ അവസാനം മോന്‍ രക്ഷിതിന്റെ കൂടെ ബാംഗ്ലൂര് അവന്റെ ജോലി സ്ഥലത്തേക്ക് കൂടെ പോയി താമസിക്കാന്‍ അജിത സമ്മതിക്കുകയായിരുന്നു.
ഫൈന്‍ ആര്‍ട്‌സില്‍ ഡിഗ്രി അവസാനിക്കുന്നതിനുമുന്നേ ബാംഗ്ലൂരിലെ ഒരു കമ്പ്യൂട്ടര്‍ ഗെയിം ഡവലപ്പ്‌മെന്റ് കമ്പനി അവനെ ഡിസൈനറായി കമ്പനിയില്‍ ജോലിക്കെടുത്തു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സംസ്ഥാനതലത്തില്‍ തന്നെ ചിത്രരചനയിലും ജലച്ചായത്തിലും കളിമണ്‍ ശില്പത്തിലും മത്സരിച്ച് വിജയിയായിരുന്നു രക്ഷിത് .
ജന്മസിദ്ധമായ കലാബോധത്തോടൊപ്പം ഡിജിറ്റല്‍- ആനിമേഷന്‍ ഡിസൈനിംഗിൽ നൈപുണ്യവും നേടിയതോടെ ഡിജിറ്റല്‍ ഡിസൈനിംഗില്‍ രഷിതിന് ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ ഒന്നൊന്നായി തെളിഞ്ഞു. ചുരുങ്ങിയ കാലയളവില്‍ തന്നെ വീഡിയോ ഗൈയിം ഡവലപ്പ് ചെയ്യുന്ന നിന്‍ഡോ എന്ന ബാംഗ്ളൂരിലുള്ള തായലന്‍ഡ് ബേസ്ഡ് കമ്പനിയില്‍ അവന്‍ ഡിസൈനറായി പ്രശസ്തനായി.
മകന്റെ കലാരംഗത്തുള്ള വളര്‍ച്ചയില്‍ അജിത അത്യധികം സന്തോഷവതിയായിരുന്നു. ജീവിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു അവരുടേത്. ഉണ്ണിയേട്ടന്റെ കൈവിട്ട മദ്യപാനആസക്തിയും കൂട്ടുകെട്ടും കാരണം ജീവിതത്തില്‍ സാമ്പത്തികപരാധീനതയില്‍ നില്ക്കുന്ന കാലത്താണ് അജിതയുടെ കല്യാണവും ഉണ്ണിയേട്ടന്റെ അപകടവും സംഭവിക്കുന്നത്. അതോടുകൂടെ വീടും പറമ്പും വിറ്റ് ഒരു വാടകവീട്ടിലാണ് ഉണ്ണിയേട്ടന്റെ അവസാനകാലത്ത് അവര്‍ക്ക് ജീവിക്കേണ്ടിവന്നത്.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ നാണംകെട്ട അവസ്ഥ. അന്ന് അല്പമെങ്കിലും ജീവിതത്തില്‍ പ്രതീക്ഷയും ആശ്വാസവും തന്നിരുന്നത് രക്ഷിതിന്റെ ജോലിയും അതിലുള്ള അവന്റെ ഉയര്‍ച്ചയുമായിരുന്നു. പാവം നന്നെ ചെറിയ വയസ്സില്‍ തന്നെ വീടിന്റെ ഉത്തരവാദിത്വം അവന്റെ തലയിലായി അജിത ഓര്‍ത്തു.
പാവം ഉണ്ണിയേട്ടന്
💬 Comments
View all comments