Chapter Title : അജ്ഞാതന്‍റെ കത്ത്
അജ്ഞാതന്‍റെ കത്ത്
Ajnathante kathu bY അഭ്യുദയകാംക്ഷി
കുറേ ദിവസങ്ങൾക്കു ശേഷം കൈലാസത്തിന്റെ ഗേറ്റു തുറന്നപ്പോഴെ കണ്ടു ലെറ്റർ ബോക്സിൽ നിറഞ്ഞു കിടക്കുന്ന എഴുത്തും മാഗസിനുകളും. ബോക്ക്സിൽ നിന്നും മാഗസിനുകളും കത്തുകളും എടുത്ത് ഞാൻ നടന്നു ഒരാഴ്ചയായി വീട്ടിലാളില്ലാത്തതിന്റെ അടയാളമെന്നോണം മുറ്റത്ത് വീണു കിടക്കുന്ന പാരിജാതത്തിന്റെ ഇലകൾ പരാതി പറയുന്നുണ്ടായിരുന്നു. സിറ്റൗട്ടിലെ തറയിൽ ഒരു പല്ലി ചത്തതിനെ വലിച്ചുകൊണ്ടു പോവുന്ന ഉറുമ്പുകൾ..... ബാഗിൽ നിന്നും കീയെടുത്ത് വാതിൽ തുറന്നു. ബേഗും ലെറ്ററുകളും സെറ്റിയിലേക്കെറിഞ്ഞ് ട്രാവൽ ബാഗ് ചുമരോട് ചാരി ഞാൻ നിർത്തി. മുടി വാരി ക്ലിപ്പ് ചെയ്ത ശേഷം ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് വായിലേക്ക് കമിഴ്ത്തി. ഉച്ചവെയിലിൽ ചുട്ടുപൊള്ളുന്ന ദേഹം തണുപ്പിക്കണം. അതിനൊരു കുളി നിർബന്ധമാണ്. ഞാൻ സമയം നോക്കി 2.37pm. ഒന്നുറങ്ങാനുള്ള ടൈം ഉണ്ട്. രാത്രി ഏഴ് മണിക്ക് സാമുവൽസാറിന്റെ പാർട്ടിയുണ്ട്. അതിനു മുന്നെ സഹായത്തിനു വരുന്ന സുനിതയെ വിളിക്കണം. ഒറ്റയ്ക്കുള്ള ഈ ജീവിതത്തിൽ വീട്ടിൽ എനിക്കൊപ്പം സഹായത്തിനു വരാറുള്ളതാണവൾ 35കാരിയായ സുനിത.
കഴിഞ്ഞ 10 ദിവസമായി ഒരു ട്രിപ്പിലായിരുന്നു ഞാൻ. ജോലിയുടെ ഭാഗമല്ലാത്ത ഒരു ട്രിപ്പ് .ധനുഷ്ക്കോടി പൊക്കാറ വഴി ഒരു ഏകാന്ത യാത്ര. യാത്രയിലുടനീളം ഫോൺ സ്വിച്ചോഫ് ചെയ്തു വെച്ചത് കൊണ്ട് യാത്ര നന്നായി ആസ്വദിക്കാൻ പറ്റി. അമ്മയും അച്ഛനും മരണപ്പെട്ടതിന്റെ മൂന്നാം വാർഷികത്തിൽ അവരുടെ ആത്മാവിനെ തേടി ഞാൻ യാത്ര തിരിച്ചതായിരുന്നു. അതിനാലാണ് അഞ്ച് വർഷമായി കൂടെയുണ്ടായിരുന്ന സുനിതയെ അവരുടെ ബന്ധുവീട്ടിലേക്ക് പറഞ്ഞു വിട്ടത്. പത്തു ദിവസത്തെ അലച്ചിലിന്റെ ക്ഷീണം മാറാൻ ഒരു രാവും പകലും നന്നായി ഉറങ്ങണം. എന്നെപ്പോലൊരാൾക്ക് ഉറങ്ങാൻ രണ്ട് മണിക്കൂർ തന്നെ കിട്ടുന്നത് ഭാഗ്യം. കുളിച്ചിറങ്ങുമ്പോഴേക്കും സുനിത വന്നിരുന്നു. കുറച്ചു നേരം മയങ്ങാമെന്നോർത്താണ് കിടന്നത്.സുനിത അവളുടെ തിരക്കുകളിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു. വളരെ പെട്ടന്നു തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. എത്ര നേരം ഉറങ്ങിയെന്നോർമ്മയില്ല ഫോണിന്റെ കരച്ചിൽ കേട്ടാണുണർന്നത്.
അരവിന്ദ് കാളിംഗ് സഹപ്രവർത്തകൻ എന്നതിനേക്കാൾ എൽകെജി മുതൽ ഒരുമിച്ചുള്ള ഉറ്റ ചങ്ങാതി. ചുണ്ടിൽ ഒരു പുഞ്ചിരിയോടെ ഞാൻ കോൾ അറ്റന്റ് ചെയ്തു. ഹലോ പറയാനുള്ള സമയം തരാതെ അവൻ
" എവിടെയാണ് വേദപരമേശ്വർ, തീർത്ഥയാത്ര കഴിഞ്ഞ് വന്നുവോ?"
പാതി കളിയായും കാര്യമായും പറയാനുള്ള അവന്റെ കഴിവ് അപാരമാണ്
"യെസ് ഡാ.ഉച്ചകഴിഞ്ഞെത്തി."
" എത്തിയത് ഞാനറിഞ്ഞു. സുനിതയെ കണ്ടു മുറ്റത്ത്. വിളിച്ചത് അതല്ല .വൈകീട്ട് സാമുവേൽ സാറിന്റെ പാർട്ടിക്ക് നീയുണ്ടാവില്ലെ?"
"ഒഫ്കോഴ്സ് ഡാ.
💬 Comments
View all comments