Chapter Title : അലിയുന്ന പാതിവ്രത്യം 4 [ഏകലവ്യൻ]
ഏട്ടനുറക്കം തന്നെയാണെന്നുറപ്പിച്ചു.
മുറിയിൽ കയറി മാധവൻ ഫോൺ കോൾ അറ്റൻഡ് ചെയ്ത് അവളെയും ചേർത്ത് പിടിച്ചു കൊണ്ട് ബെഡിലിരുന്നു.
“ഹലോ...”
“ഇല്ല വൈകില്ല.”
“രണ്ട് മണിക്കല്ലേ..?”
“വരും. മീറ്റിംഗിന് ഞാൻ വരാതിരിക്കുമോ. കാറിനു ചെറിയൊരു പ്രോബ്ലം..!”
മാധവന്റെ ഫോൺ സംഭാഷങ്ങളും കേട്ട് പുഞ്ചിരിയോടെ അയാളുടെ അടുത്തിരിക്കുകയാണ് അശ്വതി.
പാവം..! ഇത്തവണ കണ്ടൻ പൂച്ചക്ക് പാല് കുടിക്കാൻ അവസരമില്ല..!
അഞ്ചു മിനുട്ട് കൂടെ നീണ്ട കോള് കട്ട് ചെയ്ത് മാധവൻ അവളുടെ മുഖത്തേക്ക് നോക്കി.
“മ്മ്.. എന്തു പറ്റി..?”
മാധവന്റെ തോളോട് അരുമയായി ചേർന്നിരുന്ന അവളുടെ ചോദ്യം.
“ഞാൻ പോയിട്ട് വരാം..”
അയാളുടെ കടുത്ത നിരാശ കലർന്ന സംസാരം കേട്ട് പ്രത്യക്ഷത്തിൽ തന്നെ അവൾ ചിരിച്ചു. കവിളുകൾ വികസിച്ച് പല്ലുകൾ കാണിച്ചുള്ള അശ്വതിയുടെ സൗന്ദര്യമാർന്ന ചിരി ആദ്യമായി കാണുകയാണ് മാധവൻ. നല്ല സന്തോഷം തോന്നി.
“എന്തിനാടി കിണിക്കുന്നെ..?”
അയാളവളെ കൊഞ്ചിച്ചു.
“അപ്പോ ഇത്തവണ പൂച്ചക്ക് കണ്ണടച്ച് പാല് കുടിക്കാൻ യോഗമില്ല..”
അത് കേട്ട് അയാൾക്ക് അത്ഭുതം തോന്നി. ആദ്യമായാണ് അശ്വതി ഇങ്ങനെ സംസാരിക്കുന്നതും.
“രണ്ട് മണിക്കേ അവിടെ എത്തേണ്ടു..”
“ഓ..”
“ശ്രമിച്ചാൽ നമുക്ക് യോഗമുണ്ടാക്കാം..”
“വേണ്ട.. വേണ്ട.. ചെല്ലാൻ നോക്ക്..”
“മ്മ്..”
അയാൾ നിരാശനായി മൂളി
“ഞാൻ വേഗം ഭക്ഷണം എടുത്ത് തരാം.. കഴിച്ചിട്ട് പൊയ്ക്കോ..
വാ.. വാ.. എണീക്ക്..”
വിയർപ്പ് നനഞ്ഞ കക്ഷങ്ങളുമായി മാദക സൗരഭം പടർത്തുന്ന അശ്വതിയുടെ അടുത്ത് നിന്ന് മാറാൻ ആഗ്രഹമില്ലെങ്കിലും അയാൾക്ക് കൊതിയടക്കേണ്ടി വന്നു.
അവൾ വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് മാധവൻ പുറത്തേക്കിറങ്ങി. രാത്രി എട്ടു മണിക്ക് തിരിച്ചു വന്നു. പറഞ്ഞതിലും ഒരു മണിക്കൂർ നേരത്തെ. കാരണം അശ്വതിയെ കുറിച്ച് തന്നെയായിരുന്നു അയാൾക്ക് ചിന്ത..!
പണികളൊക്കെ കഴിഞ്ഞ് ഭർത്താവിനും മക്കൾക്കും ഭക്ഷണം കൊടുക്കാൻ പോകുന്നതേയുള്ളു പെണ്ണ്. ചിന്നുമോൾ ഹാളിലിരുന്ന് പഠിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ ശ്രദ്ധ മാധവൻ കൊണ്ടു കൊടുത്ത ചോക്ലേറ്റ് തീറ്റയിലാണ്.
മാധവൻ വന്നതറിഞ്ഞ പ്രസാദിന് അല്പം ഉത്കണ്ഠ വർദ്ധിച്ചു. കാരണം അടുക്കളയിൽ നിന്നും അശ്വതിയുടെയും മാധവന്റെയും സംസാര ശബ്ദങ്ങൾ പതിഞ്ഞും ഉയർന്നും വ്യക്തമല്ലാതെ കേൾക്കാൻ കഴിയുന്നുണ്ട്. അവരെന്താണ് സംസാരിക്കുന്നതെന്ന് അറിയാൻ ആകാംഷയായി അവന്.
💬 Comments
View all comments