Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
അതിനൊത്ത സൗന്ദര്യത്തിൽ അണിഞ്ഞൊരുങ്ങണ്ടേ..”
അയാൾ രണ്ട് പടികൾ കൂടെ കയറി മുകളിലേക്ക് വന്നു. അവളുടെ കാലുകൾ വിറക്കുന്നത് പോലെ തോന്നി.
“ദാ നോക്ക്.. ചുമലിൽ കീറലുണ്ട്..”
പേടിയോടെ അവൾ വേഗം ബ്ലൗസിൽ വിരലുകൾ നീക്കയപ്പോൾ ബ്രാ വള്ളിയുടെ ഭാഗം തടഞ്ഞു.
“ഇപ്പൊ മനസ്സിലായോ..?”
അയാളുടെ വാക്കുകളിൽ ചൂളി, കണ്ണാടി നോക്കാതെ വരാൻ തുനിഞ്ഞ നിമിഷത്തെ അവൾ ശപിച്ചു.
“അശ്വതി.. വേറൊന്നും തോന്നരുത്. സാരികൾ ഞാൻ വാങ്ങി തരാം. നി ഉടുക്കുമോ..?”
“ഇല്ല..”
അവൾ കട്ടായം പറഞ്ഞു.
“വാശി കാണിക്കല്ലേ.. അവന് എന്തായാലും നിനക്കിപ്പോൾ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല അവന് കുടിയും അധിക ചിലവുണ്ടെന്ന് നി തന്നെയാ എന്നോട് പറഞ്ഞത്.. അത്കൊണ്ട് ഞാൻ നിനക്ക് രണ്ട് സാരി വാങ്ങി തന്നെന്നു വിചാരിച്ച് അവൻ പോലും നിന്നെ കുറ്റപ്പെടുത്തില്ല..”
“പ്ലീസ്.. നിങ്ങൾ പറഞ്ഞത് പോലെ ഉടുത്തൊരുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന പെണ്ണല്ല ഞാൻ. നിങ്ങൾ എനിക്കൊരു സഹായം ചെയ്ത് തരുന്നതിനു പകരം തിരിച്ചു സഹായിക്കുന്നു. അത്രയേ കാണേണ്ടു..”
“പക്ഷെ എനിക്ക് നി ചെയ്ത് തരുന്നത് എത്റ വലിയ സഹായമാണെന്ന് നിനക്കറിയില്ല. നിന്നെ കണ്ടിറങ്ങുന്ന ദിവസങ്ങളിൽ ഞാൻ എത്റ മാത്രം സന്തോഷവാനാണെന്നോ...”
അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് അയാൾ വീണ്ടും തുടർന്നു.
“അത്കൊണ്ട് നീയിത് അനുസരിക്കണം. നി പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ കൃത്യമായി ചെയ്യാം. അത് കൂടാതെ എന്തെങ്കിലും സഹായം ആവിശ്യമാണേൽ പറയാൻ മടിക്കരുത്..”
അവളുടെ വാക്കുകൾ കേൾക്കുന്നതിനു മുൻപ് അയാളിറങ്ങി നടന്നു. ഒരു ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കണമെന്ന് കരുതിയെങ്കിലും ഇപ്പോ പന്തിയല്ലെന്ന് അയാൾക്ക് മനസിലായി.
അവൾ അല്പം ദേഷ്യത്തോടെ ഉള്ളിലേക്ക് കയറി വാതിലടച്ചു. പുതിയ പുതിയ ആവിശ്യങ്ങളാണ് അയാൾ ഉന്നയിക്കുന്നത്. വേണ്ടാത്ത പണിയാണല്ലോ ചെയ്ത് വച്ചത്..
ഈ കാര്യങ്ങൾ പ്രസാദിനോട് പറയണമെന്ന് തോന്നിയെങ്കിലും എന്ത് രീതിയിൽ പറയും.ഞാൻ തന്നെ എടുത്തു വച്ച വിനയല്ലേ.. പക്ഷെ ഏട്ടന്റെ പൈസ കൺട്രോൾ ചെയ്യാനല്ലേ ഞാൻ. അല്ലാതെ വേറെന്താ എനിക്കൊരു വഴി..
ശെഹ്..വേലിയിൽ ഇരുന്ന പാമ്പിനെയാണോ ഈശ്വരാ തോളത്തു വച്ചത്..??
വൈകുന്നേരം അഞ്ചു മണിയായപ്പോഴാണ് കോളിങ്ങ് ബെല്ലിന്റെ
💬 Comments
View all comments