0%

Chapter Title : അംബികതമ്പുരാട്ടിയുടെ നവവധു 2 [Pamman Junior]

Author : Teena John Read All Parts 213

എന്നെ ചോദ്യം ചെയ്യുകയല്ല വേണ്ടത് ഞാന്‍ ചോദിച്ചതിന് മറുപടി പറയു ... ' എസ് ഐ തിരിച്ചു അംബിക തമ്പുരാട്ടിയുടെ പറഞ്ഞു.

'അത് എന്റെ വീട്ടില്‍ ഒരു പൂജയുണ്ടായിരുന്നു ആ പൂജയില്‍ പങ്കെടുക്കുവാന്‍ പൂജാരിയെ കൊണ്ടുവന്നതാണ് രമ. ഇന്നലെ രാത്രി മുഴുവന്‍ പൂജയായിരുന്നു ഇന്ന് പൂജ കഴിഞ്ഞ് തിരിച്ചു പൂജാരിയെ കൊണ്ടുവാന്‍ വന്നതാണ് ഞാന്‍.രമയും രാത്രി തറവാട്ടിലുണ്ടായിരുന്നു.'

'എന്തോന്നാ തമ്പ്രാട്ടീ യോനി പൂജയായിരുന്നോ ...? '

ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു ചോദിച്ചു.

എസ്.ഐ മുന്നില്‍ നില്‍പ്പുണ്ട് എന്നൊന്നും നോക്കാതെ അധിക തമ്പുരാട്ടി ആള്‍ക്കൂട്ടത്തിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ' അതേ ടാ ... നിന്റ മ്മയ്ക്ക് പൂജ ചെയ്യുവാരുന്നു'

അതുകേട്ട് ആരൊക്കെയോ ഉറക്ക ചിരിക്കുന്നുണ്ടായിരുന്നു.

'ക്ഷമിക്കണം ഞങ്ങള്‍ ഒരു മെസ്സേജ് വന്നിട്ട് എത്തിയതാണ് ' അംബിക തമ്പുരാട്ടിയോട് അത്രയും പറഞ്ഞിട്ട് എസ്‌ഐ ജീപ്പിന് നേരെ നടന്നു .

ഈ സമയം രമ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ക്കിച്ച് ഒന്ന് തുപ്പിയിട്ട് തന്റെ വീട്ടിനുള്ളിലേക്ക് നടന്നു പോയി.

പൂജാരിയും കൊണ്ട് അംബിക തമ്പുരാട്ടി കടവില്‍ നേരെ നടന്നു.

കടവില്‍ വള്ളം കാത്തുനില്‍ക്കുമ്പോള്‍ പൂജാരി അംബിക തമ്പുരാട്ടി വീണ്ടും ഓര്‍മ്മിപ്പിച്ചു.

'കണ്ണന്‍ തമ്പുരാന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തണം. അതിന് തമ്പുരാട്ടി ഇപ്പോള്‍തന്നെ , ജേഷ്ഠന്‍ കണ്ണന്‍ തമ്പുരാന്റെ രീതിയിലേക്ക് തന്നെ മാറണം. അംബിക തമ്പുരാട്ടിയിലൂടെടെ വേണം കണ്ണന്‍ തമ്പുരാര്‍ ഇനിയും അവിടെ ജീവിക്കേണ്ടത്...ഇന്നലെ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യണം. ലോകവിവരവും ഉള്ളതും ഇന്റര്‍നെറ്റ് ലും ഒക്കെ ഇടപെടുന്ന ആളായതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുമല്ലോ അതിന്റെ കാര്യങ്ങള്‍. ഇനിമുതല്‍ അങ്ങനെയൊരു ജീവിതത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും അതെല്ലാം സ്വയം പഠിക്കുക ... വേളിയും എല്ലാം നിശ്ചയിച്ചിട്ട് എന്നെ വിവരം അറിയിക്കുക... ' പൂജാരി പറഞ്ഞു.

അംബിക തമ്പുരാട്ടിയുടെ ഡ്രൈവര്‍ കാറിലിരുന്ന് നീട്ടി ഫോണ്‍ അടിച്ചു.

'എന്താണ് എന്താണ് ഭാസ്‌ക്കരേട്ടാ...'

'തമ്പുരാട്ടി കടത്ത് ഇപ്പോഴേ ഇല്ല എന്ന് പറയുന്നു കടത്ത് അക്കരയില്‍ ആള് നിറഞ്ഞിട്ടേ ഇക്കരയ്ക്ക് വരു എന്ന് പറയുന്നു ' ഡ്രൈവര്‍ ഭാസ്‌കരന്‍ വിളിച്ചു പറഞ്ഞു.

'എങ്കില്‍ പൂജാരി നമുക്ക് കാറില്‍ തന്നെയങ്ങ് അക്കരയ്ക്കു

💬 Comments

View all comments