Chapter Title : അമ്മ..അറിയാൻ? [പങ്കജാക്ഷൻ കൊയ്‌ലോ]
മുന്നിൽ സാംസ്കാരികമായി നമ്മളെവിടെയെത്തി നിൽക്കുന്നു....എന്ന ചോദ്യചിഹ്നമാകുന്നു. ....???
പിന്നീടും അങ്ങനെ അച്ചന്റെ വായനാലോകത്തിലേയ്ക്ക് വല്ലപ്പോഴും പോയ് വരുമ്പോൾ എനിക്ക് കിട്ടിയ പല തിരിച്ചറിവുകളിലൊന്നായിരുന്നു.......,
ബഷീറിനെക്കുറിച്ച് കല്പറ്റ നാരായണൻ എഴുതിയ നിരൂപണം......,!
ലളിതമായ ഭാക്ഷയിൽ സങ്കീർണമായ കാര്യങ്ങളുള്ള കഥകൾ മറ്റാരെക്കാളും പാഠപുസ്തകങ്ങളിൽ കണ്ടറിഞ്ഞതു കൊണ്ടാവാം ബഷീർക്കഥകളോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നെങ്കിലും അതൊന്നും
ആഴത്തിലുള്ള അനുഭവങ്ങളാകാൻ പ്രായമായിട്ടല്ലല്ലോ.
പക്ഷെ പിന്നീട് അച്ചന്റെ കൂടെ കല്പറ്റ നാരായണന്റെ ആ നിരൂപണം വായിച്ചപ്പോഴാണ് ബഷീർക്കഥകളുടെ മാനം..... മനം നിറഞ്ഞത്.
പൈങ്കിളി പ്രണയത്തിന്റെ അപ്രായോഗികത ,അന്നത്തെ കാലത്ത് തന്നെ സാറാമ്മയുടെയും കേശവൻ നായരുടെയും ഇടപെടലുകളിലൂടെ വിവരിച്ച ‘പ്രേമലേഖനം' മുതൽ.... ,
ദാരിദ്ര്യത്തെക്കാൾ വലിയ സുവിശേഷമില്ല എന്ന മഹത്തായ സത്യം പറഞ്ഞ
‘പാത്തുമ്മയുടെ ആട്' വരെ വിശദമായി ഇഴകീറി വിശദമാക്കുന്ന ആ എഴുത്ത് ദാഹത്തോടെ കുടിച്ചു തീർത്തു.....!
ശബ്ദങ്ങളിലെ ‘എഴുത്തുകാരന്റെ'
“ഏത് നാട്ടിലെ സദാചാരമനുസരിച്ചാണ് നിങ്ങൾ വിധിക്കുന്നത്” ചോദ്യത്തിലൂടെ
ബഷീർ നമ്മുടെ കപടസദാചാര ബോധത്തെ അന്ന് തന്നെഎറിഞ്ഞുടച്ചു...
അങ്ങനെയങ്ങനെ ബഷീറിനെക്കുറിച്ച് പറഞ്ഞാൽ അച്ചന് നൂറുനാവായിരുന്നു.....................!
പുതുതലമുറ ‘ടിക് ടോക് ഫ്രീക്കൻ' മാർക്ക് ഇതിലൊക്കെ എന്ത് കാര്യം എന്ന് തോന്നിയേക്കാം ... പക്ഷെ ഇവിടെ പ്രളയം
വന്ന് പലതും ഒഴുക്കിക്കൊണ്ട് പോകുമ്പോൾ ഈ ഫ്രീക്കുകൾ പലരും മുൻപന്തിയിലുണ്ടായിരുന്നു രക്ഷാപ്രവർത്തനത്തിൽ!.
അലുവയും മത്തിക്കറിയും പോലെ തോന്നിപ്പിച്ച ഈ ന്യൂജെൻ സ്വഭാവവിശേഷങ്ങൾ എനിക്ക് അതുപോലെ
വായനയിൽ അനുഭവപ്പെട്ടത് എൺപതുകളിൽ മലയാള യുവത്വത്തെ കൂടെ കൊണ്ട് പോയ ഒരുവ്യക്തിയിലാണ് .
പലപ്പോഴും ആഴ്ചപ്പതിപ്പിൽ ഒരു നിഗൂഢഭാവത്തിൽ വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കഥകൾ വല്ലാത്ത കൗതുകമായി പലപ്പോഴും മനസ്സിൽ ...!
ഭൂരിഭാഗം പേർക്കും അദ്ദേഹം സൗഹൃദത്തിന്റെ അവസാന വാക്കുകളുടെ അർത്ഥം പറഞ്ഞു കൊടുത്തവനാണ് ....
കൂടെ അത് പകർന്നു കൊടുത്തവനായിരുന്നു.!
പ്രതിഭയും പ്രതിഭാസവുമായിരുന്നു..
ആ കാലത്തെ ക്ഷുഭിത യൗവനങ്ങളുടെ ഉദാത്ത പ്രതീകമായിരുന്നു.............
സർവോപരി എല്ലാവർക്കും താല്പര്യമുള്ള
സിനിമാക്കാരിൽ ഒരാളുമായിരുന്നു. :
പക്ഷെ ഒരു സിനിമാക്കാരനെക്കാൾ എല്ലാവർക്കും പറയാനുള്ളത്............ ഒരു പ്രവാചകനായും ഭൂതമായും ചിലപ്പോൾ
ശല്യമായുമൊക്കെ പലയിടത്തും പ്രത്യക്ഷപ്പെട്ട് ജീവിതം ആഘോക്ഷിച്ചു തീർത്ത ഒരു ഉൻമാദിയെപ്പറ്റിയാണ്.!!
അടൂരിനെയും അരവിന്ദനെയും കെ .ജി .
ജോർജിനേയും തുടങ്ങി ഭരതനെയും പത്മരാജനെയും വരെ അവരുടെ സിനിമാ
സംഭാവനകളെ പറ്റി പുകഴ്ത്തുമ്പോൾ
പക്ഷെ..,ജീവിതം പോലെ തന്നെ അവ്യക്തമായ ഒരു പ്രകാശം പോലെത്തന്നെയാണ് ആ സിനിമകളെക്കുറിച്ചും പലരും പറഞ്ഞത്.
ലഹരി നുരയുന്ന സൗഹൃദസദസ്സുകളിൽ അദ്ദേഹം ആവേശത്തോടെ വിവരിച്ചതിന്റെ നൂറിലൊന്ന് പോലും...., ചിത്രീകരിക്കാൻ ആവേശം കാണിച്ചിരുന്നില്ല.., എന്ന് വേദനയോടെ
💬 Comments
View all comments