0%

Chapter Title : അമ്മക്കൊതിയൻ [പോക്കർ ഹാജി] [Onam Special]

.ചേട്ടൻ അത് വെച്ചോ ..നമുക്ക് ഇവിടെ വേറെ വണ്ടിയൊന്നുമില്ലല്ലോ അപ്പൊ ഇനീം ഓട്ടം , വിളിക്കാനുള്ളതല്ലെ ...സാരമില്ല ..

ഹരിക്കുട്ടന്റെ സംസാരം കേട്ട് ഓട്ടോക്കാരൻ ഒന്ന് പുഞ്ചിരിച്ചിട്ടു പൈസ പോക്കറ്റിൽ വെച്ച് വണ്ടി സ്റ്റാർട്ടാക്കി പോയി .അത് നോക്കി നിന്ന ശേഷം ഹരിക്കുട്ടൻ ക്ഷേത്ര ഗേറ്റിൽ വന്ന് ഷൂ ഊരി മാറ്റി അവിടെ നിന്ന് ഒന്ന് പ്രാര്ഥിച്ചിട്ടു ചുറ്റുമതിലിനകത്തേക്കു കേറി ശ്രീകോവിലിനു അഭിമുഖമായി നിന്ന് ഇരുകൈകളും കൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിച്ചു .രാമനാഥനും ഒന്ന് തൊഴുതിട്ട് ഹരിക്കുട്ടനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നപ്പോൾ അയാളറിയാതെ ഭൂതകാലത്തിലേക്ക് പോയി .

മാങ്ങാട്ട് തറവാട് ..എട്ടു കെട്ടും പത്തായപ്പുരയും ഒക്കെയുള്ള …. പറമ്പിന്റെ കോർണറിൽ ഉപദൈവങ്ങളെ കുടിയിരുത്തിയ വിശാലമായ മുറ്റമുള്ള ഒരു കോവിലകം പോലുള്ള തറവാട് . അവിടെ രാഘവവാര്യരുടെയും സുഭദ്രാമ്മയുടെയും ഏക മകനായ ഹരിക്കുട്ടനും അവരുടെ വീടായ മാങ്ങാട്ട് തറവാട്ടിലായിരുന്നു താമസം .അന്ന് താൻ ഇവിടുത്തെ ചെറിയ സ്‌കൂളിലെ വാദ്യാർ ആയിരുന്നെങ്കിലും ഇവിടുത്തെ ആശ്രിതനായിരുന്നു .ഒരു തരത്തിൽ പറഞ്ഞാൽ ഇപ്പഴും അങ്ങനൊക്കെ തന്നെ .

ഇവിടുന്നു തന്നിട്ടുള്ളതൊക്കെയെ എനിക്കുമുള്ളു .ഹരിക്കുട്ടനും തന്റെ മകൾ മാതുവും ഒക്കെ തന്റെ ശിഷ്യരായിരുന്നു അന്നുമുതലുള്ള വിളിയാണ് മാഷേ മാഷേ എന്ന് . ഹരിക്കുട്ടൻ നാട് വിട്ടു പോയതിനു ശേഷം ഇത്രയും കാലം താനായിരുന്നു സുഭദ്രാമ്മയ്ക്കും രാഘവവാര്യർക്കും ഒരു സഹായം .

പണ്ടൊക്കെ നെൽകൃഷിയുടെയും പച്ചക്കറികളുടെയും വെറ്റകൃഷിയുടെയും ഈറ്റില്ലമായിരുന്നു ഇവിടം ഇപ്പോൾ പക്ഷെ വലിയ തറവാടും വീട് നിൽക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ ബാക്കിയെല്ലാം വിറ്റു പെറുക്കി ....ക്ഷയിച്ചു എന്ന് തന്നെ പറയാം പണ്ടത്തെ രാഘവവാര്യരുടെ കർക്കശസ്വഭാവവും ചെറിയ തെറ്റിന് പോലും വലിയ ശിക്ഷ കൊടുക്കാനും മാത്രം അധികാരമുള്ള ആഢ്യത്വമുള്ള കാരണവർ ആയിരുന്നു അദ്ദേഹം .

എന്താണ് യഥാർത്ഥ കാരണം എന്നറിയില്ലെങ്കിലും അച്ഛനുമായുള്ള വലിയൊരു വഴക്കിനെ തുടർന്നാണ് ഹരിക്കുട്ടൻ ഈ നാടും വീടും വിട്ടു പോയത് .അയാൾ പോയതിന്റെ വിഷമത്തിൽ 'അമ്മ സുഭദ്ര കരഞ്ഞു കരഞ്ഞു ജീവിതം തീർത്തു കൊണ്ടിരുന്നപ്പോഴാണ് വെള്ളിടി പോലെ ഒരുദിവസം രാഘവവാര്യർക്കു അപസ്മാരം വന്ന് പടിക്കെട്ടിൽ നിന്നും തലയടിച്ചു വീണു പരിക്കേറ്റത് .

💬 Comments

View all comments