Chapter Title : അമ്മയാണെ സത്യം 12 [Kumbhakarnan]
അരമതിലിൽ ഇരുന്നു. സന്ധ്യയാകുന്നതിനു മുൻപേ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യാനും വീഡിയോ സെന്റ് ചെയ്യാനും വരെ അമ്മയെ അവൻ പഠിപ്പിച്ചു.
"അമ്മയെ ഞാൻ പഠിപ്പിച്ചു. പക്ഷെ അമ്മൂമ്മയെ ആരാവും ഇതൊക്കെ പഠിപ്പിച്ചത്..? എത്ര വേഗത്തിലാണ് അമ്മൂട്ടി വാട്സാപ്പൊക്കെ കൈകാര്യം ചെയ്യുന്നത്..."
"ശരിയാണ്. അമ്മയ്ക്ക് അല്ലെങ്കിലും നല്ല ബുദ്ധിയാണ്.."
അവൾ സമ്മതിച്ചു.
"ഞാൻ അമ്മയെ ഒന്നു വിളിച്ചു നോക്കട്ടെ..."
അവൾ വാട്സാപ്പ് തുറന്ന് ശാരദയ്ക്ക് ഒരു വീഡിയോ കോൾ ചെയ്തു. ഏതാനും സെക്കന്റുകൾ.... സ്‌ക്രീനിൽ അമ്മയുടെ മുഖം കണ്ടതും രേവതിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
"അമ്മേ...."
"ആഹാ...മോള് പുതിയ ഫോണൊക്കെ വാങ്ങിച്ചോ...? എവിടെ കണ്ണൻ...?"
"ഓ...ഇപ്പോൾ നമ്മളെയൊന്നും വേണ്ടാ ല്ലേ...കണ്ണാ ദേ അമ്മൂട്ടി നിന്നെ തിരക്കുന്നു.."
അവൻ വന്ന് അമ്മയുടെ കവിളിൽ കവിൾ ചേർത്ത് അമ്മൂമ്മയെ നോക്കി പുഞ്ചിരിച്ചു.
"ഹായ്...അമ്മൂട്ടീ...."
"മോനേ.... കണ്ണാ...ഇനി എപ്പോഴാ അമ്മൂമ്മേനെ കാണാൻ നീ വരുക...?"
"ആഹാ...കൊച്ചുമോനെ കാണാതെ വയ്യാ ല്ലേ...അമ്മക്കള്ളീ..."
രേവതി കളിയാക്കി.
അഞ്ചു മിനിറ്റോളം അവരുടെ സംഭാഷണം തുടർന്നു. അധികം വൈകാതെ അവിടേക്ക് എത്തണമെന്ന് ശാരദയ്ക്ക് ഉറപ്പു നല്കിയിട്ടാണ് കോൾ കട്ട് ചെയ്തത്.
കുറച്ചു കഴിഞ്ഞ് രേവതി എഴുനേറ്റു ചായക്കപ്പുകളുമായി അകത്തേക്ക് പോയി. സന്ധ്യാദീപം കൊളുത്തി നാമജപവും കഴിഞ്ഞ് രേവതി അത്താഴമൊരുക്കാൻ അടുക്കളയിലേക്ക് കയറി. ആ സമയത്ത് അവൻ മുറ്റത്തേക്കിറങ്ങി. കിണറിൻറെ അരികിലെ കിളിമരത്തിൽ പടർന്നു നിൽക്കുന്ന കുടമുല്ല വള്ളികളിൽ അലുക്ക് ചാർത്തിയ മുല്ലമൊട്ടുകൾ സന്ധ്യയായപ്പോൾ പൊട്ടിവിടർന്നു മുറ്റത്താകെ പരിമളം പരന്നു. അവൻ ഒരു വാഴയില കീറിയെടുത്ത് പൂക്കൾ മുഴുവനും ഇറുത്തെടുത്തു . വാഴനാര് കീറിയെടുത്ത് പൂക്കൾ കോർത്ത് മനോഹരമായ ഒരു മാലയുണ്ടാക്കി. നാലു മുഴത്തോളം നീളമുള്ള ആ മാല വാഴയിലയിൽ പൊതിഞ്ഞെടുത്ത് അവൻ അത് തന്റെ മുറിയിൽ കൊണ്ടുപോയി ഭദ്രമായി വച്ചു.
അത്താഴം കഴിഞ്ഞ് അവൻ ഒന്നു കുളിച്ചു . ഡ്രസ്സ് മാറി മുറ്റത്തേക്കിറങ്ങി. നല്ല നിലാവ്. മുറ്റമാകെ നിലാവ് പരന്നൊഴുകി മുറ്റത്തു വിരിച്ച മണൽ ഒരു വെള്ളി പരവതാനി വിരിച്ചതുപോലെ കാണപ്പെട്ടു. അകലെ എവിടെയോ ഒരു കുയിൽ ഉയർന്ന സ്ഥായിയിൽ പാടി. തന്റെ ഇണയ്ക്കുള്ള സന്ദേശമാകാം. ആരെയും പ്രണയലോലുപരാക്കുന്ന
💬 Comments
View all comments