Chapter Title : അമ്മയാണെ സത്യം 5 [Kumbhakarnan]
കേൾക്കുന്നുണ്ട്. അവൻ തിരികെ പൂമുഖത്തെ കസേരയിൽ വന്നിരുന്നു. താൻ വന്നു എന്നറിയിക്കാൻ ഒരു സിഗ്നൽ പോലെ ശക്തിയായി ഒന്നു ചുമച്ചു.
ശബ്ദം കേട്ട് വാതിൽ തുറന്ന് ഒരു കൊടുങ്കാറ്റുപോലെ അവൾ പുറത്തേക്ക് ഓടിവന്നു. രാവിലെ നടക്കാൻ പോയപ്പോൾ ധരിച്ചിരുന്ന ഡ്രസ്സിൽ തന്നെയാണ് ഇപ്പോഴും. അലങ്കോലമായി കിടക്കുന്ന മുടി. കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന മുഖവും. വിതുമ്പുന്ന ചുണ്ടുകൾ. അവൻ മുഖം തിരിച്ചു.
"മോനേ..."
തൊട്ടടുത്തുനിന്നുമാണ് ശബ്ദം.
മുഖമുയർത്തിയില്ല. തോളിൽ പതിയുന്ന അമ്മയുടെ കൈത്തലം.അവൻ ശക്തിയായി ആ കൈ തട്ടിയെറിഞ്ഞു.
"കണ്ണാ..."
ഒരു തേങ്ങലിന്റെ അകമ്പടിയോടെ ആ വിളി.
മനസ്സ് ഒന്നു പിടച്ചു. എങ്കിലും അലിഞ്ഞില്ല.
"വേണ്ട...എന്നെ ഇനി മേലിൽ അങ്ങനെ വിളിക്കരുത്..."
"എന്റെ പൊന്നുമോനെ ."
"ഇനി ഞാൻ നിങ്ങളെ ഒരുതരത്തിലും ഉപദ്രവിക്കാൻ വരുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെയും.."
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.
അവൻ ചാടിയെഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി. കട്ടിലിൽ കയറിക്കിടന്നു. മനസ്സിൽ സങ്കടവും ദേഷ്യവും. ഒന്നു പൊട്ടിക്കരയാൻ തോന്നി.
എല്ലാം അവസാനിച്ചിരിക്കുന്നു. അമ്മയും താനുമായുള്ള ബന്ധം എല്ലാ പ്രകാരത്തിലും തകർന്നിരിക്കുന്നു. അവൻ ഓരോന്ന് ആലോചിച്ചു കിടന്നു.
അല്പനേരം കഴിഞ്ഞപ്പോൾ തുറന്നു കിടന്ന ജനലിനരികിൽ നിന്ന് ആരോ തന്നെ നോക്കുന്നപോലെ അവനു തോന്നി. ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ ഒരു നിഴൽ തെന്നി മാറിയപോലെ തോന്നി.അവൻ എഴുനേറ്റു ജനലിനരികിൽ പോയി പുറത്തേക്ക് നോക്കി.
വടക്കേ മുറ്റത്തെ മാവിൻ ചുവട്ടിലൂടെ വേഗത്തിൽ നടന്നു പോകുന്ന അമ്മ. പുറംകൈകൊണ്ടു കണ്ണുകൾ തുടച്ചുകൊണ്ട് ....എവിടേക്കാണ്..?
പുഴയുടെ നേർക്കാണല്ലോ പോകുന്നത്. മനസ്സിൽ അപകടമണി മുഴങ്ങി.
മുറിയിൽ നിന്നും വെളിയിലേക്ക് കുതിച്ചു.
"അമ്മേ.....അവിടെ നിൽക്കമ്മേ..."
അവൻ അലറി വിളിച്ചു.
നിലവിളി കേട്ട് അവൾ ഒരുനിമിഷം തിരിഞ്ഞു നോക്കി. അവനെ കണ്ടതും അവൾ അതിവേഗത്തിൽ നടപ്പ് തുടർന്നു. പെട്ടെന്ന് മൂടിക്കെട്ടിയ ആകാശം ഒന്നാകെ താഴേക്ക് പതിച്ചതുപോലെ മഴ ഇരച്ചു വീണു. അവൻ അവളുടെ പിന്നാലെ കുതിച്ചു.വെള്ളം വീണു വഴുക്കൽ നിറഞ്ഞ മണ്ണിൽ ചുവടു തെന്നി അവൻ തെറിച്ചു വീണു. അവിടെനിന്നും ചാടിയെഴുന്നേറ്റു നോക്കുമ്പോഴേക്കും അവൾ അകലെ പുഴയിലേക്കുള്ള പടികൾ ഇറങ്ങി തുടങ്ങിയിരുന്നു.
"അമ്മേ. ..."
അലറി
💬 Comments
View all comments