അമ്മയും മകളും [ഹേമ]
അമ്മയും മകളും
Ammayum Makalum | Author : Hema
ആ വാർത്ത കാട്ടുതീ പോലെ നാട്ടിൽ പരന്നു.
"എന്നാലും തണ്ടാൻ രാഘവൻ്റെ മോൻ്റെയൊരു ഭാഗ്യമേ ആവശ്യത്തിന് കാശും കിളിപോലൊരു പെണ്ണും........" കറിയയുടെ ചായക്കടയിലിരുന്ന് രാവുണ്ണി പറഞ്ഞു.
"ഓ.......ഭാഗ്യം ആ ഗോവിന്ദനും മക്കളുമങ്ങോട്ട് പോയിട്ടൊണ്ട് പിള്ളേരുടെ ശവമെങ്കിലും കിട്ടിയാ ഭാഗ്യം....." മറ്റൊരാൾ പറഞ്ഞു.
"ഓ പിന്നേ.......ആ ചെറുക്കൻ്റെയൊരു കൈക്കില്ല മൂന്നും........." രാവുണ്ണി പറഞ്ഞു.
"അതൊക്കെ ശരിയാ.......പക്ഷേ ഇപ്പം ആ പെണ്ണ് മാത്രേയൊള്ള് വീട്ടില് അപ്പനും മക്കളൂടെ എന്തോക്കെ ചെയ്യുമെന്നാർക്കറിയാം........." മറ്റൊരാൾ പറഞ്ഞു.കൊച്ചുവീട്ടിൽ ഗിരിജാദേവിയെന്ന ഗിരിജയുടെ ഒറ്റമകൾ ഗീതു ഒളിച്ചോടിയ വാർത്ത കേട്ടാണ് അന്ന് ഗ്രാമം ഉണർന്നത്. ഈ സമയം വണ്ടിയിലിരുന്ന് ചർച്ചയിലായിരുന്നു ഗോവിന്ദൻ മുതലാളിയും മക്കളും.
"എന്തായാലും അവള് പോയതൊരനുഗ്രഹമായി. അവളോടൊള്ള ദേഷ്യംകൊണ്ട് അപ്പച്ചി സ്വത്തെല്ലാം നമുക്കെഴുതിതരും........" മൂത്തവൻ ഗോപീകൃഷ്ണൻ പറഞ്ഞു.
"പിന്നേ നീയൊക്കെ അങ്ങോട്ട് ചെല്ല് ഇപ്പം തരും......." ശ്യാമള പറഞ്ഞു.
"ഈ......തള്ള......" അവൻ അശ്വസ്ഥതയോടെ തലചൊറിഞ്ഞു.
"ഞാൻ വെറുതേ പറഞ്ഞതല്ലെടാ....... പരസ്പരം മനസ്സിലാക്കുന്ന കാര്യത്തിൽ അവർ അമ്മയും മകളും കഴിഞ്ഞേയുള്ളു വേറാരും അങ്ങനെയുള്ള അവൾ ഒളിച്ചോടിയെന്ന് കേട്ടാൽ വിശ്വസിക്കാൻ ഞാൻ വെറും മണ്ടിയല്ല.........." ശ്യാമള മകനെ നോക്കി പറഞ്ഞു.
"എനിക്കും അങ്ങനെ തോന്നാതിരുന്നില്ല........" ഇളയവൻ ഗിരി പറഞ്ഞു.
"നിങ്ങളൊരു കാര്യം ചെയ്യ് എന്നെ അവിടാക്കീട്ട് പൊക്കോ വൈകുന്നേരത്തിനുള്ളിൽ ഞാൻ എല്ലാം വിശദമായി അറിഞ്ഞോണ്ടുവരാം........" ശ്യാമള പറഞ്ഞു.
"അത് ശരിയാ.........." ഗോവിന്ദൻ പറഞ്ഞു. അങ്ങനെ അവർ ശ്യാമളയെ ഗിരിജയുടെ ഗേറ്റിന് മുന്നിൽ ഇറക്കിയിട്ട് പോയി. ശ്യാമളയുടെ വരവ് ജനാലയിലൂടെ കണ്ട ഗിരിജ പെട്ടെന്നുതന്നെ മുഖത്തൊരു ദുഖഭാവം വരുത്തി കതക് തുറന്നു.
"നീ വല്ലോം കഴിച്ചോ........" ശ്യാമള അകത്തേക്ക് കയറി ഗിരിജയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് ചോദിച്ചു.
"ഇല്ല........" ഗിരിജ മറുപടി പറഞ്ഞു.
"വാടീ.... നീ വെഷമിക്കണ്ട നമ്മടെ മോള് രക്ഷപെട്ടെന്ന് വിചാരിച്ചാമതി........." ശ്യാമള അകത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.
"ടീ.....നീയൊരു പെരുങ്കള്ളിയാണല്ലേ........" പാത്രം കഴുകി ചായക്ക് വെള്ളം വെക്കുന്നതിനിടയിൽ ശ്യാമള ചോദിച്ചു.
"അതെന്തുവാ ചേച്ചീ അങ്ങനെ പറയുന്നെ......" പെട്ടെന്ന് പതർച്ച മറച്ച് ഗിരിജ ചോദിച്ചു.
"എടീ മോളേ നിൻ്റെ അഭിനയമൊന്നും എന്നോട് വേണ്ട......" ശ്യാമള ചായപ്പൊടിയും പഞ്ചസാരയും തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.
" എന്തഭിനയം.......?" ഗിരിജ തൻ്റെ കൂട്ടുകാരിയോട് ആദ്യമായി നീരസത്തോടെ സംസാരിച്ചു.
"എൻ്റെ മോളേ.......നമ്മള് സ്കൂൾകാലംമുതൽ ഒരുമിച്ചല്ലേ...? നിന്നെ എനിക്കറിയാവുന്നപോലെ ആർക്കറിയാം ഗീതുമോള് നിൻ്റെ സപ്പോർട്ടില്ലാതെ ഇങ്ങനെയൊരു കടുംകൈ ചെയ്യില്ല......." ശ്യാമള പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.ഗിരിജയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
"കള്ളീ.......കാമുകൻ്റെ മോനേക്കൊണ്ടുതന്നെ നീ മോളേ കെട്ടിച്ചല്ലേ........." ശ്യാമള ഗിരിജയുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
"പിന്നല്ലാതെ........കള്ളും കഞ്ചാവുമടിച്ച് നാട്ടിലെ സകല അറുവാണികളുടേം മോളീക്കേറിനടക്കുന്ന ചേച്ചീടെ മോനേക്കൊണ്ട് കെട്ടിക്കാൻ ഞാനവളുടെ അമ്മയല്ലായിരിക്കണം......." ഗിരിജ അൽപ്പം
💬 Comments
View all comments