Chapter Title : അനസൂയ [Krish]
ദിവസം അവൾ അനിതയുടെ വീട്ടിലിരിക്കുമ്പോഴാണ് ഹൈദരാലിക്കയുടെ ഫോൺ വന്നത്.
"അയാൾ ഇങ്ങോട്ട് വരുന്നുണ്ട്. ഇപ്പോൾ എത്തും." ഫോൺ വെച്ച ശേഷം അനിത പറഞ്ഞു. "നീ അകത്ത് മറഞ്ഞിരുന്നോ അനു. അയാൾ നിന്നെ കാണണ്ട. കടം വീട്ടാൻ നിനക്ക് കുറച്ചുദിവസം കൂടി സാവകാശം ഉണ്ടല്ലോ."
അനസൂയ അവളുടെ ബെഡ്റൂമിലേക്ക് പോയി അവിടെ മറഞ്ഞിരുന്നു.
അധികം താമസിയാതെ ഹൈദരാലി വന്നു. അനിത അയാളെ ഹാളിലേക്ക് ക്ഷണിച്ചിരുത്തുന്നത് അനസൂയ കേട്ടു.
"എൻറെ കാശ് മറന്നോ?"
അയാളുടെ ചോദിക്കുന്നത് അവൾ കേട്ടു.
"മറന്നിട്ടില്ല ഇക്കാ. എനിക്ക് കുറച്ചു കൂടി സാവകാശം വേണം ഇക്കാ."
അനിതയുടെ ശബ്ദത്തിലുള്ള മാറ്റം അനസൂയയെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരുതരം ഭയന്ന് നിറഞ്ഞ ശബ്ദം ആയിരുന്നു അവളുടേത്.
ഇത്ര സൗമ്യത്തിൽ സംസാരിക്കുന്ന ഹൈദരാലിക്കയെ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് എന്ന് അനസൂയക്ക് മനസ്സിലായില്ല.
അടഞ്ഞ വാതിൽ അല്പം തുറന്ന് അവൾ ഹാളിലേക്ക് നോക്കി.
ഹൈദരാലിക്ക എഴുന്നേറ്റ് അനിതയുടെ മുന്നിലേക്ക് വന്നുനിൽക്കുന്നത് അവൾ കണ്ടു. ഉടനെ അനിതയും എണീറ്റ് നിന്നു. അവളുടെ മുഖത്തെ പരിഭ്രമം വായിച്ചെടുക്കാൻ പറ്റും.
"ഞാൻ പറഞ്ഞില്ലേ ഇക്കാ... പണം ഞാൻ തരും."
"അനിത മോളോട് ഞമ്മള് നേരത്തെ പറഞ്ഞിട്ടില്ലേ വാക്ക് മാറ്റുന്നത് ഒട്ടും പുടിക്കാത്ത കാര്യമാണെന്ന്?"
"ഇക്കാ പ്ലീസ്. വേറെ ഒരു മാർഗവും ഇല്ലാഞ്ഞിട്ടാണ്."
"ഒരു മാർഗ്ഗവുമില്ല." അയാൾ തല കുലുക്കി. "അതും ഞമ്മക്ക് തീരെ പുടിക്കാത്ത കാര്യമാണ്."
"അതല്ല ഇക്കാ, എനിക്ക് കുറച്ചുകൂടി സമയമാണ് വേണ്ടത്. ഞാൻ തരും. പൈസ ഞാൻ തരും. ഇപ്പോൾ സാർ പോണം."
"ഞാനിപ്പോൾ പോകാം; മോൾ വിഷമിക്കേണ്ട. പക്ഷേ പോയിട്ട് എപ്പോൾ വരണം എന്നുകൂടി ഇപ്പോൾ തന്നെ പറയണം."
"ഒരാഴ്ച എങ്കിലും..."
"ഒരാഴ്ച കഴിഞ്ഞാൽ പണം കിട്ടുമോ?"
"ഒരാഴ്ച എനിക്ക് ആലോചിക്കാൻ..."
"ആലോചിക്കാൻ ഒരാഴ്ചയോ," ഹൈദരാലിക്ക മെല്ലെ ഒന്ന് ചിരിക്കുന്നത് അനസൂയ കണ്ടു. "ശരി; പക്ഷേ പലിശ കൂടുന്നുണ്ട് എന്ന കാര്യം മറക്കണ്ട."
അനിത തലയാട്ടി.
അല്പം കഴിഞ്ഞ് അയാൾ പോയി.
"നാലുലക്ഷം രൂപ! ദൈവമേ!"
അനിത തലയിൽ കൈവച്ച് ഇരുന്നു. അവൾ കരയുന്നുണ്ടായിരുന്നു.
അനസൂയ അവളുടെ അടുത്ത് പോയി ഇരുന്നു.
"ഇങ്ങനെ കരയല്ലേടി...
💬 Comments
View all comments