Chapter Title : അനസൂയ [Krish]
വിളിച്ചിട്ടില്ലേ അയാൾ വന്നത്?
പക്ഷേ അയാൾ പറഞ്ഞപോലെ ഇറങ്ങിച്ചെന്നാൽ അയാൾ തന്നെ എന്തെങ്കിലും ചെയ്താലോ? ആരെങ്കിലും തങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടാലോ? അതുമല്ല ഭരത് എങ്ങാനും ഉണർന്നാലോ? പിന്നെ ഇവിടെ കൊലപാതകം നടക്കും.
എന്തായാലും ഇറങ്ങിപ്പോകുന്ന പ്രശ്നമില്ല. അവൾ തീരുമാനിച്ചു.
പക്ഷേ അയാൾ വന്ന് എന്തെങ്കിലും ശബ്ദമുണ്ടാക്കി ഭരതേട്ടൻ ഉണർന്ന് വരികയും തന്നോടുള്ള ദേഷ്യം കൊണ്ട് ഫാരിസ് തന്റെ കള്ളത്തരം വെളിപ്പെടുത്തുകയും ചെയ്താലോ എന്ന് അവൾക്ക് ഭയമുണ്ടായിരുന്നു. താനും ഹൈദരലിയും തമ്മിൽ അരുതാത്ത എന്തോ ബന്ധമുണ്ടെന്നും അതു കണ്ടു പിടിക്കാനാണ് താൻ രാത്രിയിൽ പമ്മി വന്നത് എന്നും ഫാരിസിനു പറയാം. ഭരതേട്ടന് വിശ്വസിക്കാൻ വേണ്ട എന്തു കള്ളവും അയാൾക്ക് പറയാം.
പിന്നെ എല്ലാം തീർന്നു.
ഇരുട്ടിൽ അനക്കമില്ലാതെ എത്ര നേരം കിടന്നിട്ടും അനസൂയക്ക് ഉറക്കം വന്നില്ല. താെട്ടപ്പുറത്ത് കിടന്ന് ഭരത് കൂർക്കം വലിച്ചു. അതാെന്നും തന്റെ ഹൃദയടിപ്പിനെക്കാൾ ഉച്ചത്തിലാണെന്ന് അവൾക്ക് തോന്നിയില്ല.
ഫാരിസ് വന്നാലും ഇല്ലെങ്കിലും ഇന്ന് തനിക്ക് ഉറക്കമില്ലാത്ത രാത്രിയാണെന്ന് അവൾക്ക് മനസ്സിലായി. ഫാരിസിനോട് അവൾക്ക് അടങ്ങാത്ത ദേഷ്യം തോന്നി.
തന്നെ തീ തീറ്റിക്കാൻ നിൽക്കുന്ന ആളുകളിൽ ഒരാൾ മാത്രമാണ് ഫാരിസ് എന്ന് അവൾക്ക് തോന്നി.
പിന്നെയും കുറെ കഴിഞ്ഞ് അവളുടെ മൊബൈൽ ഫോണിൽ ഒരു മേസേജ് വന്നു.
സൈലന്റ് മോഡിൽ ആണെങ്കിലും അതിൻറെ സ്ക്രീനിൽ വന്ന വെളിച്ചം അവളുടെ മനസ്സിൽ തീ കോരിയിട്ടു.
"ഹായ്"
അതായിരുന്നു മെസ്സേജ്.
"ഞാനൊരു ഹായ് വിടാം. താൻ പുറകിലെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങണം."
ഫാരിസിന്റെ വാക്കുകൾ അനസൂയ ഓർത്തു.
ഈശ്വരാ. അയാൾ വന്നു!
അനസൂയയുടെ മനസ്സിലൊരു കൊള്ളിയാൻ പാഞ്ഞു. സ്വിച്ചിട്ട പോലെ ഹൃദയം വീണ്ടും പടപടാ മിടിക്കാൻ തുടങ്ങി.
എന്തു ചെയ്യും?
അവൾ ഭരതിനെ നോക്കി. നല്ല ഉറക്കത്തിലാണ്. മദ്യവും കഴിച്ചിട്ടുണ്ട്. സമയം പതിനൊന്നര ആവാറായി. ഇനി മൂന്നുമണിക്കേ ഉണരൂ.
കുട്ടികളും അവരുടെ റൂമിൽ ഉറങ്ങാൻ പോയിട്ട് കുറെ നേരമായി. അവരും നേരത്തെ തന്നെ ഉറങ്ങിക്കാണും.
ഫാരിസിനെ അനുസരിക്കണോ?
എന്തിനാണ് അയാൾ തന്നെ ഈ അസമയത്ത് കാണാൻ വരുന്നത്? അന്ന് കാറിൽ വെച്ച് ചെയ്ത പോലെയാെക്കെ ചെയ്യാനാവുമോ?
അതോർത്തതും അനസൂയ
💬 Comments
View all comments