0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 905

രാധസാറെ ഉത്സവം ഇങ്ങടുക്കാറായി.എന്തൊക്കെയാ നമ്മുടെ ഭാഗത്തുനിന്ന് വേണ്ടതെന്നു വച്ചാൽ ഒന്ന് പറയണം.ചിട്ടവട്ടങ്ങൾ തെറ്റെരുതല്ലൊ"

അതിനെന്താ സാറെ,നമ്മളീ ഉത്സവം ഭംഗിയാക്കും.

അതെ,സാറിവിടെ വന്നിട്ടുള്ള ആദ്യ ഉത്സവം അല്ലെ.കേമം ആവും, ആക്കണം.

നിങ്ങൾ കൂടെയണ്ടെങ്കിൽ എല്ലാം ഭംഗിയാവും. !!!!! വൈകിട്ട് അത്താഴത്തിന് കടയിൽ എത്തിയതാണ് രാജീവൻ.ദാമു പതിവുപോലെ ഒരു മൂലയിൽ ഒതുങ്ങിയിട്ടുണ്ട്.സരള അവന് വിളമ്പിത്തുടങ്ങി.

സാറെ,സരളക്ക് സാറിന്റെയത്രേം പഠിപ്പും പത്രാസും ഇല്ല.പക്ഷെ ഓരോന്ന് കേൾക്കുമ്പോൾ സങ്കടപ്പെടുകയും അതുപോലെ സന്തോഷിക്കുകയും ചെയ്യുന്നൊരു മനസ്സുണ്ട്.ഒള്ളത് പറയുവോ,എന്താ ഇന്ദുക്കുഞ്ഞുമായിട്ടൊരു ഇടപാട്. സുമതി പറഞ്ഞത് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല.

അങ്ങനൊന്നും ഇല്ല ചേച്ചി.അവര് വെറുതെ.

സാറെ,സാറിന്റെ കണ്ണുകൾ, അവ കള്ളം പറയില്ല.ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചുനാളെ ആയുള്ളൂ, ഈ കൈകൊണ്ടാ സാറിന് വച്ചു വിളമ്പുന്നത്.ആ സാറ് കള്ളം പറഞ്ഞാൽ എനിക്ക് മനസ്സിലാവും.

ചേച്ചി അതുപിന്നെ......

ഒന്നും പറയണ്ട സാറെ.ഒത്തിരി അനുഭവിച്ചു ആ കുട്ടി.അതിനൊരു ആശ്വാസം കിട്ടിയാൽ.വിട്ടുകളയരുത് ചേർത്തുപിടിച്ചോണം അതിനെ.കൂടെ ഉണ്ടാവും.

ചേച്ചി.........

പേടിക്കണ്ട,നാട്ടുകാർ ഇപ്പോഴും ഒന്നും വിശ്വാസിച്ചിട്ടില്ല.സുമതിയെ നന്നായി അറിയാം എല്ലാർക്കും. ഒരു മാറ്റം വാങ്ങി അതിനെ കൊണ്ടുപോ സാറെ.അതില് ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി ഞാനാവും. പിന്നെ നാട്ടുകാരുടെ നോട്ടവും ഭാവവും സാറ് കാര്യമാക്കണ്ട.വച്ച കാൽ മുന്നോട്ട് തന്നെ.

മ്മം,എന്നാ ഇറങ്ങട്ടെ ചേച്ചി.അല്പം തിരക്കുണ്ട്,ഉത്സവം ഇങ്ങടുത്തു.

ശരി സാറെ,ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ വച്ചാമതി.എന്ത് സഹായം വേണേലും എന്നെക്കൊണ്ട് കഴിയുന്ന പോലെ ഞാനുണ്ടാകും.

"ഒരു കാര്യം ഉറപ്പുതരാം ചേച്ചി.ഞാൻ ഈ നാട്ടിൽ നിന്ന് പോകുന്ന ദിവസം, എന്റെ കൈപിടിച്ച് അവളുണ്ടാകും." ഇറങ്ങുന്നേനു മുന്നേ സരളയോടു പറഞ്ഞു. !!!!! ഉത്സവത്തിന് കൊടികയറി.ക്ഷേത്രം സാധാരണയിലും ഉണർന്നു.നാട്ടിലെ ഓരോ ദിക്കിൽനിന്നും ചെണ്ടമേളം അകമ്പടിയാക്കി താലപ്പൊലി എത്തിച്ചേർന്നു.തലയെടുപ്പോടെ ഗജവീരൻമാർ കോലമേന്തി നിൽക്കുന്നു.സന്ധ്യക്ക്‌ വിളക്ക് തെളിഞ്ഞപ്പോൾ ചുറ്റും കത്തി നിൽക്കുന്ന ദീപത്തിന്റെ പ്രഭയിൽ ആ പരിസരത്തിന് പ്രത്യേക ഭംഗിയായിരുന്നു.ആ തിരക്കുകളുടെ ഇടയിൽ അവരുടെ കണ്ണുകൾ പരസ്പരം സംസാരിച്ചു.അവർക്ക് മാത്രം മനസ്സിലാവുന്ന അവരുടെ ഭാഷ.അവരുടെ മനസ്സുകൾ സംവദിക്കുകയായിരുന്നു.അവൾ അവനെ കണ്ണുകാട്ടി വിളിച്ചു.അവന് പുറത്തേക്ക് വരാൻ കണ്ണുകളാൽ നിർദ്ദേശം നൽകി അവൾ മുന്നോട്ട് നടന്നു.ഇടവഴിയിലൂടെ നടക്കുമ്പോൾ പിറകെ അവന്റെ സാന്നിധ്യം അവൾ ഉറപ്പുവരുത്തി.മനയുടെ ഉള്ളിലേക്ക് കയറിനിന്ന് പടിക്കൽ നിൽക്കുന്ന അവനെ

💬 Comments

View all comments