Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
മിണ്ടിയില്ല. പിന്നെ പതുക്കെ പറഞ്ഞു.
“അയ്യോ മോനേ… സോറി… ഞാൻ”
“ഏയ്… അതൊന്നും സാരില്ല ടീച്ചറെ.”
ഞാൻ ചിരിക്കാൻ ശ്രമിച്ചു.എല്ലാം കഴിഞ്ഞില്ലേ…”
എന്റെ ചിരി കൃത്രിമമാണെന്ന് അവർക്കും മനസ്സിലായിട്ടുണ്ടാകും.
കാരണം…അവർ കുറച്ച് നേരം എന്നെ തന്നെ നോക്കി ഇരുന്നു.പിന്നെ ഞാൻ ചോദിച്ചു.
“ടീച്ചറുടെയോ…?”
ആ ചോദ്യം കേട്ടതോടെ അവരുടെ മുഖത്തെ ചിരി പൂർണമായി മാഞ്ഞു.
അവർ പതുക്കെ ജനാലയിലേക്ക് തിരിഞ്ഞു.
“എന്റെയും ഇതുപോലെ തന്നെ…”
അവരുടെ ശബ്ദം വളരെ പതുക്കെയായിരുന്നു.
““ഒമ്പത് വർഷം മുൻപ്…
ഭർത്താവും മോളും കൂടെ പുറത്തുപോയതാണ്… എന്നെ കൂട്ടാതെ…”
അവരുടെ കണ്ണ് നിറയാൻ തുടങ്ങി.
“പക്ഷേ രണ്ടാളും പിന്നെ തിരിച്ചു വന്നില്ല…”
അത് പറയുമ്പോൾ അവരുടെ ചുണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.എന്റെ നെഞ്ച് എന്തോ പിടഞ്ഞ പോലെ തോന്നി.അവർ കരഞ്ഞുകൊണ്ട് മുഖം തിരിച്ചു.
“എന്നെ കൂട്ടാതെ രണ്ടാളും ദൈവത്തിന്റെ അടുത്തേക്ക് പോയി…”
അവരുടെ കണ്ണിലൂടെ കണ്ണുനീർ ഒഴുകുന്നത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് അസ്വസ്ഥനായി.
എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം കണ്ടിരുന്ന ശ്രീജ ടീച്ചർ എന്റെ മുന്നിൽ ഇരുന്ന് കരയുന്നു.
ഞാൻ കുറച്ച് നേരം എന്ത് പറയണമെന്ന് അറിയാതെ ഇരുന്നു.പിന്നെ പതിയെ പറഞ്ഞു.
“ഏയ് ടീച്ചറെ… ഇത് എന്താ പിള്ളേരെ പോലെ…”
അവർ കണ്ണ് തുടച്ചുകൊണ്ട് എന്നെ നോക്കി.
“ഞാൻ വിഷമിച്ചപ്പോൾ എന്നെ സമാധാനിപ്പിക്കാൻ നോക്കിയ ആളല്ലേ…
ഇപ്പോൾ എന്റെ മുന്നിൽ ഇരുന്ന് കരയണേ…”
“പോടാ…”
കരഞ്ഞുകൊണ്ട് തന്നെ അവർ ചിരിച്ചു.
ആ ചിരിയിലും കണ്ണീരിലും ഒരു വല്ലാത്ത നിസ്സഹായത ഉണ്ടായിരുന്നു.പിന്നീട് ഞങ്ങൾ കുറെ നേരം സംസാരിച്ചു.
ടീച്ചറുടെ അമ്മയ്ക്കും ആരുമില്ലായിരുന്നു.
സ്നേഹം നടിച്ച് ഒരാൾ പറ്റിച്ചതാണ്.
അതിൽ ജനിച്ചതാണ് ടീച്ചർ.
പിന്നീട് അമ്മ കഷ്ടപ്പെട്ടാണ് അവരെ വളർത്തിയത്.പാലക്കാട് ഒരു ചെറിയ വീടും സ്ഥലവും വാങ്ങി അവിടെ ജീവിച്ചു.
പിന്നെ അനാഥനായ ഒരാളുടെ വിവാഹ ആലോചന വന്നു.
അമ്മ സമ്മതിച്ചു.
അങ്ങനെ വിവാഹം.
അവിടെ നിന്നാണ് അവരുടെ ജീവിതം മാറിയത്.പക്ഷേ ആ സന്തോഷം അധികം നീണ്ടില്ല.
കല്യാണം കഴിഞ്ഞു മൂന്ന് വർഷം തികയും മുൻപ് ഭർത്താവും മകളും പോയി.രണ്ട് വർഷം മുൻപ് അമ്മയും മരിച്ചു.
ഇപ്പോൾ…ടീച്ചറും എന്നെ പോലെ തന്നെ ആരുമില്ലാത്ത ഒരാളായിരുന്നു.
ആ സത്യം മനസ്സിലായ നിമിഷം മുതൽ ഞങ്ങൾക്കിടയിലെ സംസാരത്തിന് വേറെ ഒരു ഭാവം വന്നു.
അതിനുമുൻപ് വർഷങ്ങൾക്കു ശേഷം കണ്ട സന്തോഷം മാത്രമായിരുന്നു ഉണ്ടായിരുന്നത്.പക്ഷേ ഇപ്പോൾ…രണ്ട് ഒറ്റപ്പെട്ട മനുഷ്യർ പരസ്പരം മനസ്സിലാക്കുന്ന ഒരു അടുപ്പം പതിയെ ഞങ്ങൾക്കിടയിൽ ഉണ്ടാകുകയായിരുന്നു.
💬 Comments
View all comments