0%

Chapter Title : അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]

ഡോക്ട്ടറുടെ അടുത്ത് ഒരു സ്ത്രീയും അമിതമായി അടുക്കുന്നതും പെരുമാറുന്നതും മുന്നേ എനിക്കിഷ്ടമില്ലായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അദ്ദേഹത്തിന്റെ ആരുമല്ല. ഒരവകാശവും എനിക്കദ്ദേഹത്തിന്റെ മേലില്ല.

"...ഞാന്‍ ഒരു ഹെല്‍പ്പ് ചോദിച്ചത് ബോറായി അല്ലേ.....". ഡോക്ട്ടര്‍ ചെറുതായി ചമ്മിയപോലെ ചോദിച്ചു.

"...അതേ വളരേ ബോറായി....ഞാനും മസൂരിയിലെ ട്രൈനിങ്ങ് കഴിഞ്ഞതല്ലേ.....എന്നെ ഇങ്ങനെ കൊച്ചാക്കല്ലേ....ഹഹഹഹ....".ജെസ്സീക്ക മൂപ്പനാണ്‌ പരിഭവത്തോടെന്നോണം പറഞ്ഞു.

മാസ്റ്റര്‍ ഇറങ്ങാം എന്ന് കണ്ണുകൊണ്ട് കാണിച്ചു.

എനിക്കും ആ അന്തരീക്ഷത്തില്‍ നിന്ന് ഒരു മോചനം ആവശ്യമായിരുന്നു. സത്യത്തില്‍ ഇവിടേക്ക് വരാന്‍ തനിക്കെന്തുത്സാഹമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സില്‍ ഞാനില്ലാ എന്നുള്ള തിരിച്ചറിവ്‌ അതെല്ലാം തല്ലികെടുത്തിരിക്കുന്നു.

"...ശരി ഞങ്ങള്‍ ഇറങ്ങുന്നു.....വരൂ വൈഗ...". എന്നു പറഞ്ഞ് മാസ്റ്റര്‍ നടന്നു.

ലിഫിന്റെ വാതായനങ്ങള്‍ അടയും മുന്‍ബായി ഞാന്‍ പാളി നോക്കി. പ്രണയ മിഥുനങ്ങളായി ഡോക്ട്ടര്‍ ശശിയും ജെസീക്കയും ഞങ്ങളെ നോക്കി കൈ വീശി. ഞാന്‍ ഉള്ളിലെ മനസ്സിനേറ്റ മുറിവ്‌ മറച്ചുകൊണ്ട്‌ ചിരിച്ചെന്ന് വരുത്തി.

ലിഫ്റ്റിന്റെ വാതായനങ്ങള്‍ അടഞ്ഞു.

ലിഫ്റ്റിന്റെ ചെറു മുരള്‍ച്ച പോലും എന്നെ എതോ ഒരു ഭീകരത നിറഞ്ഞ ലോകത്തേക്ക് കൊണ്ടുപോകുന്നത്‌ പോലെ തോന്നിപ്പിച്ചു. മനസ്സിനുള്ളില്‍ കഠിനമായ നീറ്റല്‍. എന്റെ ഈ ജീവിതത്തില്‍ സന്തോഷം അധികമൊന്നും കിട്ടീട്ടില്ല എങ്കിലും അതിനെയെല്ലാം അതിനൊപ്പം വച്ചു മൂടാന്‍ കിട്ടിയ സൌഭാഗ്യമായിരുന്നു ഡോക്ട്ടര്‍. ഈ നിമിഷം മുതല്‍ അതില്ല. ജീവിതം വീണ്ടും വഴി മുട്ടി നില്‍ക്കുന്നു. മനസ്സിനേറ്റ മുറുവുകള്‍ വിങ്ങലായി പണിണമിക്കുന്നു. അതു കടിച്ചമര്‍ത്താന്‍ തക്ക ത്രാണി നേടേണ്ടിരിക്കുന്നു.

"...വൈഗ....".

മാസ്റ്റര്‍ എന്നെ തട്ടി വിളിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ചെറു നനവ്‌ എനിക്ക് കാണാന്‍ സാദ്ധിച്ചു. ഒരു നിമിഷത്തേക്ക് എന്റെ മരിച്ചുപോയ അപ്പാവ് വിളിക്കുന്നത്‌ പോലെ തോന്നി.

"...അപ്പാ....".

ഞാനറിയാതെ വിളിച്ചു അദ്ദേഹത്തിന്റെ മാറിലേക്ക് ചാഞ്ഞു. ആ വിളിയില്‍ അദ്ദേഹം കരളലിഞ്ഞെന്നെ നോക്കികൊണ്ട് എന്റെ നെറുകയില്‍ വാത്സല്ല്യത്തോടെ തഴുകി. അദ്ദേഹത്തിന്റെ മനസ്സാകെ പ്രക്ഷുബ്ദ്ധമായിരുന്നെന്ന് ശ്വസന വേഗതയില്‍ അറിഞ്ഞു.

"...ഡോണ്‍ഡ്‌ വറി...യൂ കാന്‍ ഫോര്‍ഗോട്ട് ദോസ്സ് ഓള്‍ ഫീലിങ്ങ്സ്സ്.....ആഫ്റ്ററോള്‍.....നീ എന്റെ സിംഹകുട്ടിയല്ലേ....".

മാസ്റ്ററുടെ വചനങ്ങള്‍ എന്റെ ചെവിയിലൂടെ മനസ്സിലേക്ക് കയറി. ഞാനെന്റെ അപ്പായെ അദ്ദേഹത്തിലൂടെ തിരിച്ചറിയുകയായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യം അതിയായ ആശ്വാസമേകുന്നു.

ലിഫ്റ്റ് താഴേക്കെത്തി.

💬 Comments

View all comments