Chapter Title : അറവുകാരൻ 2 [Achillies] [Climax]
തൂങ്ങി കിടന്നിരുന്നു, ആഗ്രഹിച്ച കാര്യം സാധിക്കുന്നതിന് ദേവിക്ക് ഭക്തർ നൽകുന്ന കാണിക്ക..
കാട് കവർന്ന നാടിന്റെ ഒരു ഭാഗം എന്ന പോലെ മരങ്ങൾ തീർത്ത ചുറ്റുമതിലിന് കാട്ടിലേക്കുള്ള ഒരു അതിർത്തി എന്ന പോലെ ദേവിയുടെ അരയാൽ നിന്നിരുന്നു.
എണ്ണയിൽ കത്തിതെളിയുന്ന നെയ് ദീപങ്ങളുടെ മണമാണ് കാവിലെപ്പോഴും,
ഒപ്പം കാട്ടിൽ നിന്നും കാറ്റെടുത്തുകൊണ്ടു ദേവിക്ക് നേദിക്കുന്ന വനപുഷ്പങ്ങളുടെ അഭൗമ സൗരഭ്യവും കാവിൽ വശ്യത പടർത്തും.
കാവിലെത്തിയ സുജയുടെ മനം ശാന്തമായിരുന്നു,
അവൾ അനുവിനെയും കൂട്ടി ദേവിക്ക് മുന്നിൽ നിന്ന് ഉള്ളു നിറഞ്ഞു മനസ്സിലുള്ള എല്ലാ പരിഭ്രമങ്ങളും ദേവിക്ക് മുന്നിൽ വച്ച് പ്രാർത്ഥിച്ചു.
"കൊച്ചെ ദേ ശിവൻ വരുന്നു…"
ശ്രീജയുടെ വിളി കേട്ട് തിരിഞ്ഞ സുജ ഒരു നിമിഷം അത്ഭുതപ്പെട്ടു പോയിരുന്നു.
വെള്ള ഷർട്ടും ചുവന്ന കരയുള്ള മുണ്ടും ധരിച്ചു,
മുടിയും താടിയും ഒന്ന് മിനുക്കി ഇതുവരെ കണ്ട പരുക്കൻ ശിവനിൽ നിന്നും ഒരു സാത്വികനിലേക്ക് പരകായ പ്രവേശം ചെയ്ത ശിവനെക്കണ്ട് ശ്രീജയിലും അമ്പരപ്പ് നിറഞ്ഞു.
മുഖത്തേക്ക് എപ്പോഴും വീണു കിടന്നിരുന്ന മുടിയൊതുക്കിയപ്പോൾ തന്നെ അവന്റെ മുഖത്തിന് ഇതുവരെ കാണാത്ത ചൈതന്യം നിറഞ്ഞിരുന്നു,
വെളുത്ത മുഖത്തിൽ കട്ടിയുള്ള കറുത്ത മീശയും ഇന്നലെയോ ഇന്നോ വെട്ടിയൊതുക്കിയ താടിയും ഒക്കെ കൂടി ഒത്ത ഒരു കൊമ്പൻ കാടിറങ്ങി വരുമ്പോലെ ആണ് തോന്നിയത്.
"എന്റെ ദേവി...ഇതെന്ത് മാറ്റം ശിവാ….
നിനക്ക് ഇങ്ങനൊരു കോലം ഒക്കെ ഉണ്ടായിരുന്നോ…"
ശ്രീജ അമ്പരപ്പ് മാറാതെ ചോദിച്ചു.
അപ്പോഴും തിരിച്ചൊരു കുഞ്ഞു പുഞ്ചിരി ആയിരുന്നു ശിവന്റെ മറുപടി.
എന്നാൽ ശിവനെ തന്നെ നോക്കി വായ് കുറച്ചു തുറന്നു അമ്പരപ്പ് വിട്ടു മാറാതെ നിൽക്കുന്ന സുജയെകണ്ട ശിവന്റെ മുഖം ഒന്ന് ചൂളി
അത് കണ്ട ശ്രീജ സുജയുടെ കയ്യിൽ ഒന്ന് തട്ടിയതോടെ സ്വബോധം കിട്ടിയ സുജ നാണം മുഖത്തേക്കിരച്ചു വന്നത് താങ്ങാൻ ആവാതെ തല കുനിച്ചു പോയി.
"ശിവാ അധികം വൈകികണ്ട, ചടങ്ങായിട്ട് അധികം ഒന്നുമില്ല താലികെട്ട് മാത്രം മതി.
..
…"
ഒന്ന് നിർത്തിയിട്ട് ശ്രീജ തുടർന്നു
"അറിയാല്ലോ….
ഇവർക്കിനി താങ്ങും തണലുമായിട്ട് നീ വേണം എന്നും കൂടെ ഉണ്ടാവണം,
ഒരുപാട്
💬 Comments
View all comments