Chapter Title : അറവുകാരൻ 2 [Achillies] [Climax]
ഇത് ശെരിയാണോ….പെട്ടെന്ന് ഒട്ടും വിചാരിക്കാത്ത കാര്യമല്ലേ ചേച്ചി…..
പിന്നെ അനു,.... അവളെക്കുറിച്ചോർക്കുമ്പോൾ, ഇപ്പോഴും…."
"ഡി, നീ കല്യാണ ദിവസോയിട്ടു എന്റെ കയ്യീന്നു വാങ്ങിക്കല്ലേ….
…..പതിനേഴാം വയസ്സിൽ ഒളിച്ചോടി കുന്നു കയറിയ പെണ്ണാ നീ…
ആഹ് ധൈര്യം ഒക്കെ എവിടെയാടി പെണ്ണെ…."
ശ്രീജയുടെ ചോദ്യത്തിൽ സുജ ഒന്ന് കുലുങ്ങി.
"അറിയില്ല ചേച്ചി……
അന്നത്തെ പെണ്ണൊന്നുമല്ലല്ലോ ഞാൻ…
ചിലപ്പോൾ ആഹ് പേടി ഉള്ളിൽ കിടക്കുന്നത് കൊണ്ടും ആവാം…."
"ഒന്നുമില്ല….വിധിച്ചതെ നടക്കൂ എന്ന് കേട്ടിട്ടില്ല്യോ നീ…
എന്റെ കൊച്ച് ഇപ്പോൾ ഇനി കൂടുതലൊന്നും ആലോചിക്കണ്ട….
വേഗം ഒരുങ്ങിയിറങ്ങാൻ നോക്ക്."
അവളെ തിരിച്ചു നിർത്തി നിതംബം മൂടുന്ന കനത്ത മുടി വാരി വിടർത്തി അതിൽ മുല്ലപ്പൂ ചേർത്ത് ശ്രീജ കെട്ടി.
കരിയെഴുതി അവളുടെ മിഴികൾ കറുപ്പിച്ചു.
നെറ്റിയിൽ കുംകുമം ചുമപ്പിച്ച ഒരു കുഞ്ഞു പൊട്ടും ചാർത്തി സുജയുടെ മുഖത്തെ സൗന്ദര്യത്തിനൊപ്പം വശ്യതയും ശ്രീജ കൂട്ടി.
ശ്രീജയുടെ കൈ പിടിച്ചു സുജയും അനുവും വീടിന്റെ പടിയിറങ്ങുമ്പോൾ സുജയുടെ ഉള്ളിൽ പ്രാർത്ഥനയും പരിഭ്രമവും, സന്തോഷവും കൂടിക്കലർന്നു നിർവ്വചിക്കാനാവാത്ത അവസ്ഥയിൽ ആയിരുന്നു.
കരുവാക്കാവ്…
വഴിയിലൂടെ നീങ്ങുന്ന സുജയെ അത്യധികം അത്ഭുതത്തോടെയാണ് കരുവാക്കുന്നിലെ ആളുകൾ നോക്കി നിന്നത്…
ഞൊറിഞ്ഞുടുത്ത ചുവന്ന സാരിയിൽ കത്തിജ്വലിക്കുന്ന സർപ്പസൗന്ദര്യത്തോടേ ഒഴുകി നീങ്ങുന്ന സുജയെ നോക്കിയ പുരുഷന്മാരുടെ കണ്ണുകളിൽ കൊതി ആയിരുന്നെങ്കിൽ സ്ത്രീകളുടെ കണ്ണുകളിൽ അസൂയ ആയിരുന്നു.
ആരെയും നോക്കാതെ തല കുനിച്ചു പോവുന്ന സുജയോട് പലർക്കും പലതും ചോദിക്കാനുണ്ടെങ്കിലും, അടുത്ത് അവളെ ചേർന്ന് നടക്കുന്ന ശ്രീജയെ ഓർത്തു ആരും ഒന്നും ചോദിച്ചില്ല.
എങ്കിലും അവർക്ക് കേൾക്കാൻ ഭാഗത്തിൽ കവലയിലെ മൂലകളിൽ നിന്നും ഉള്ളിൽ തെളിയുന്ന വിഷം പിറു പിറുക്കലും മറ്റുമായി അവരിലേക്ക് കരുവാക്കുന്നുകാർ എറിഞ്ഞു കൊണ്ടിരുന്നു.
കാവ് വരെ തന്നിലേക്ക് നീണ്ട നോട്ടങ്ങൾ കാവിലേക്കെത്തുമ്പോഴേക്കും ഇല്ലാതായിരുന്നു.
ശ്രീജയുടെ കയ്യിൽ തൂങ്ങി അനുവും കാവിലേക്ക് നടന്നു.
കരിയില നിറഞ്ഞ ഒറ്റപ്പാതയാണ് കരുവാക്കാവിലേക്കുള്ളത്,
കാടിനോട് ചേർന്ന് കിടക്കുന്ന ഒരു അരയാൽ ചുവട്ടിൽ കാളിരൂപം വിട്ടൊഴിഞ്ഞ ദേവിയെ കുടിയിരുത്തിയിരുന്നു, നിത്യ പൂജ ഇല്ലെങ്കിലും,
ആദിവാസികളും നാട്ടിലുള്ളവരും എന്നും വിളക്ക് വെച്ച് ആരാധിക്കുന്ന കരുവാക്കുന്നിലമ്മ.
ചെമ്പട്ടുകൾ വേരുകൾക്കൊപ്പം അരയാലിൽ നിന്നും
💬 Comments
View all comments