Chapter Title : അറവുകാരൻ 2 [Achillies] [Climax]
എരിയുന്ന പകയുമായി അവൻ എത്തിയത് പിള്ളയുടെ വീടിനു മുന്നിൽ ആയിരുന്നു.
*************************************
"ഇനി ഇതിന്റെ പേരിലെന്തൊക്കെ ഉണ്ടാവുമോ, ഈശ്വരാ…."
പിറകിൽ വരുന്ന ശിവനെ തിരിഞ്ഞു നോക്കി പറഞ്ഞു.
അപ്പോഴും അവളുടെ നേരെ നോക്കി ഒന്നും സംഭവിക്കാത്ത പോലെ ശിവൻ നടന്നു.
"വല്ലോരും എന്തേലും പറയുന്നത് കേട്ടാൽ മിണ്ടാതെ ഇങ്ങ് പോന്നാൽ പോരെ….."
"എന്നെ എന്ത് വേണേ പറഞ്ഞോട്ടെ...നിന്നേം മോളേം വായിതോന്നിയത് വിളിച്ചു പറഞ്ഞാലതും കേട്ട് വായും പൊത്തിപ്പോരാൻ, എനിക്ക് പറ്റത്തൊന്നുമില്ല…."
"എന്നിട്ടിപ്പോൾ എന്താ,..
വല്ലതും പറ്റി അയാൾക്ക് വല്ലോം പറ്റിപ്പോയിരുന്നേൽ ഞങ്ങൾക്ക് പിന്നെ ആരാ…"
സുജയുടെ ഒച്ചയുയർന്നപ്പോൾ ശിവനും ഉത്തരമുണ്ടായില്ല,
നഷ്ടപ്പെട്ടാലോ എന്ന തോന്നൽ കൊണ്ടാവണം അനുവിന്റെ കൈ ശിവന്റെ കയ്യിനെ മുറുക്കി.
"അയ്യേ…..എന്തിനാ മോള് കരയണേ,...അമ്മ അങ്ങനെ പലതും പറയും, അതൊന്നും കേട്ട് എന്റെ മോള് പേടിക്കണ്ട…"
നിറഞ്ഞു തുടങ്ങിയ കണ്ണ് തുടച്ചുകൊടുത്തുകൊണ്ട് ശിവൻ അനുവിനെ ചേർത്ത് നിർത്തി.
ഏങ്ങലടിച്ചു കൊണ്ടിരുന്ന അനുവിന്റെ മുഖം ഉയർത്തി,
"മോള് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ,....പിന്നെന്തിനാ കരയണേ…
മോളുടെ മനസ്സിൽ ന്യായം എണ്ടെന്ന് തോന്നുന്ന ഏതു കാര്യത്തിനും ഏതറ്റം വരെയും പൊയ്ക്കോ അച്ഛനെണ്ടാവും മോള്ടെ കൂടെ…"
അനുവിനോട് പറഞ്ഞിട്ട് അവൻ എഴുന്നേറ്റ് സുജയെ നോക്കി.
"കണ്ടവര് പറയുന്നതെല്ലാം വായ്മൂടി കേട്ട് വളരാൻ എന്റെ മോളെ ഞാൻ സമ്മതിക്കില്ല,...."
അതോടെ സുജ ഒന്നടങ്ങി.
*************************************
രാത്രി വൈകി ശിവനെയും തെറി പറഞ്ഞു, നിഴലും ഇരുളും ഇടകലർന്ന വഴിയിലൂടെ ആടിയാടി അരവിന്ദൻ അവന്റെ വീടിനു അടുത്തെത്തി.
പിന്നിലൂടെയുള്ള കുഴിഞ്ഞ വഴിയിലൂടെ ഇറക്കം ഇറങ്ങി പിടിച്ചും തപ്പിയും വീടിനു പിന്നീലെത്തിയ അരവിന്ദൻ മറപ്പുരയിൽ കയറി ഒന്ന് മുഖം കഴുകാൻ തുടങ്ങുമ്പോൾ ആയിരുന്നു പുറത്തു എന്തൊക്കെയോ സംസാരം കേട്ടത്.
കള്ളൻ ആണോ എന്ന് വിചാരിച്ചു മറപ്പുരയിൽ പതുങ്ങിയ അരവിന്ദൻ ഓല നീക്കി കണ്ണ് മിഴിച്ചു.
അവന്റെ കണ്ണുകൾ ചുളുങ്ങി.
ഇരുട്ടിൽ ഒരു രൂപം തന്റെ വീടിന്റെ വാതിൽ തുറന്നു പുറത്തേക്ക് വരുന്നത് അവൻ കണ്ടു, പിറകിൽ താഴ്ത്തി വച്ച ചിമ്മിനിയുമായി മറ്റൊരാളും.
കണ്ണ് പൊരുത്തപ്പെട്ട അരവിന്ദന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.
വീരാൻ കുട്ടിയുടെ കയ്യിൽ കിടന്നു പുളയുന്ന തന്റെ
💬 Comments
View all comments