Chapter Title : അറവുകാരൻ [Achillies]
ഇരുന്നു പഠിച്ചോട്ടോ,....അമ്മ കുളിച്ചിട്ടു വേഗം വരാം.."
രാത്രി അയാൽ വഴിയിൽ മുഴങ്ങുന്ന ചൂളം വിളികളും ഉമ്മറത്തു കാലുരയുന്ന സ്വരങ്ങളും ഉയരും എന്നുള്ളതിനാൽ ഒരു നിമിഷം പോലും മോളെ കണ്മുന്നിൽ നിന്നും മാറ്റാൻ അവൾക്ക് കഴിയില്ലായിരുന്നു.
മഞ്ഞിറങ്ങി തുടങ്ങുന്ന സന്ധ്യയിൽ തണുത്തുറഞ്ഞ വെള്ളത്തിന് അവളിലെ കനലിനെ തെല്ലും കെടുത്താനായില്ല,
മറപ്പുരയുടെ കെട്ടിവലിച്ച തുണി കൊണ്ടുള്ള ശീലയ്ക്കു മുകളിലൂടെ ഇടയ്ക്കിടെ അവളുടെ നോട്ടം റാന്തൽ കത്തിച്ചു അതിന്റെ വെളിച്ചത്തിൽ ഇരുന്നു പഠിക്കുന്ന അനുവിലേക്ക് നീളുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞു തന്റെയും മോളുടെയും മുഷിഞ്ഞ ഉടുപ്പുകൾ നനച്ചിട്ടു തോർത്തുകൊണ്ട് മേൽ മറച്ചു വേഗം അവൾ അനുവിനെയും കൂട്ടി അകത്തേക്ക് കയറി.
"അമ്മ….തിങ്കളാഴ്ച എനിക്കൊരു മൂന്ന് രൂപ വേണം സ്കൂളിൽ സ്റ്റാമ്പ് വന്നിട്ടുണ്ട്, എല്ല കുട്ടികളും വാങ്ങണോന്നു പറഞ്ഞു."
"അമ്മ തരാം……
…..മോൾക്ക് ഇപ്പോഴും ചുമ ഉണ്ടോ…"
തോർത്തു മാറ്റി മറ്റൊരു ബ്ലൗസ് ധരിക്കുന്നതിനിടയിൽ അടുത്ത് നിന്ന അനുവിനോട് സുജ ചോദിച്ചു.
"ഇല്ലമ്മാ….എനിക്ക് ഇപ്പൊ കുഴപ്പൊന്നുമില്ല…"
"ഇപ്പോഴും ചെറിയ കുറുങ്ങലുണ്ട്, വാ...എന്റെ കയ്യിൽ ശ്രീജേച്ചി മരുന്ന് തന്നു വിട്ടിട്ടുണ്ട്."
ബ്ലൗസ് ഉടുത്തു ജനാലപ്പടിയിൽ വച്ചിരുന്ന വേരും മറു കയ്യിൽ റാന്തലും എടുത്തുകൊണ്ടവൾ അടുക്കളപ്പുറത്തെ അമ്മിക്കടുത്തെത്തി.
കഴുകിയ അമ്മിയിൽ വെള്ളം മുക്കി തുടച്ച വേര് ചതച്ചെടുക്കുമ്പോൾ പിടിച്ചു കെട്ടിയിട്ടും അനുസരണക്കേട് കാട്ടി നീർത്തുള്ളികൾ കവിളിലേക്കു പടർന്നു.
അവളുടെ ഓരം ചേർന്ന് അവൾ ചെയ്യുന്നത് നോക്കി നിന്ന അനു അത് ശ്രെദ്ധിച്ചില്ല.
#ഡും ഡും ഡും…!!!
ഒന്ന് നിന്ന ശേഷം
വീണ്ടും ശക്തിയിൽ ഒന്നുകൂടെ ആഹ് ശബ്ദം ആഹ് വീട്ടിൽ മുഴുവൻ മുഴങ്ങി.
കതകിൽ വീണ കൊട്ടുകേട്ടു അനു സുജയുടെ അരയിൽ ചുറ്റിപ്പിടിച്ചു ഭയം നിഴലിക്കുന്ന കണ്ണുകളോടെ സുജയെ നോക്കി.
നീർതിളങ്ങി മങ്ങി നിന്ന സുജയുടെ കണ്ണുകളിൽ കനൽ എരിഞ്ഞു.
ഇതുവരെ അടക്കി നിർത്തിയ ദേഷ്യവും സങ്കടവും അവളിലെ തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത പെണ്ണിനെ ഉണർത്തി.
കണ്ണുകളിൽ കാമം തിരുകി തന്നെ ഉരിയുന്ന ആണുങ്ങളുടെ മുഖം അവളുടെ കണ്മുന്നിൽ തെളിഞ്ഞതും അടുക്കളയിലെ തട്ടിനു പിറകിൽ വച്ചിരുന്ന വാക്കത്തി വലിച്ചെടുത്തുകൊണ്ട് കാറ്റുപോലെ മുന്നിലെ കതകിലേക്ക് അവൾ പാഞ്ഞടുത്തു.
സുജയുടെ ഭാവമാറ്റം കണ്ടു
💬 Comments
View all comments