Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
സ്വന്തം വീട് നരകമായ ഒരുവന്റെ വേദനയ്ക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അവൾ വിതുമ്പി.
അർജുന്റെ മനസ്സ് വീണ്ടും പഴയ കാലത്ത് പോയി..
പുഴയോരത്തുകൂടിയുള്ള ആ റോഡ് വിജനമായിരുന്നു. വരുൺ അവിടെ എനിക്കായി കാത്തുനിന്നിരുന്നു. പണ്ട് അച്ഛന്റെ ആക്സിഡന്റ് നടന്ന അതേ സ്ഥലത്തിന് അടുത്തായി ഞാൻ എന്റെ സൈക്കിൾ ചവിട്ടി വീഴ്ത്തി. റോഡിലെ കൊക്കയിലേക്ക് എന്റെ ബാഗും പുസ്തകങ്ങളും ചിതറിക്കിടക്കുന്ന രീതിയിൽ ഇട്ടു. എന്റെ ഒരു ചെരിപ്പ് പുഴയുടെ വക്കിലും മറ്റൊന്ന് റോഡിലും ഉപേക്ഷിച്ചു.
ഒരു വശത്ത് ചളിയിൽ പുരണ്ട സൈക്കിൾ... മറ്റൊരിടത്ത് ചിതറിക്കിടക്കുന്ന എന്റെ ഓർമ്മകൾ. ഒരു ലോറി ഇടിച്ച് തെറിപ്പിച്ചത് പോലെ റോഡിൽ ഞാൻ തന്നെ കൃത്രിമമായി ചില പാടുകൾ ഉണ്ടാക്കി. ആ രാത്രിയിലെ ശക്തമായ മഴയിൽ തെളിവുകൾ പകുതിയും മാഞ്ഞുപോകുമെന്ന് എനിക്കറിയാമായിരുന്നു. പുഴയിലെ ഒഴുക്ക് നോക്കി നിൽക്കുമ്പോൾ വരുൺ എന്റെ അരികിലെത്തി.
വരുൺ: "ദേവാ... നീ ഉറപ്പിച്ചു കഴിഞ്ഞോ?"
ഞാൻ: "അതെ വരുൺ. നാളെ നേരം വെളുക്കുമ്പോൾ, പുഴയിൽ വീണ മകനെ തിരഞ്ഞ് എന്റെ അമ്മ കരയുന്നത് എനിക്ക് കാണണ്ട. കുറച്ചു ദിവസം കഴിഞ്ഞ അവർ എല്ലാം മറക്കും…."
ഞാൻ കീറിമാറ്റിയ അച്ഛന്റെയും എന്റെയും ആ ഫോട്ടോ കയ്യിൽ മുറുക്കിപ്പിടിച്ചു. "ഈ ചിത്രം തെളിവാണ് വരുൺ. എന്റെ അച്ഛനെ കൊന്നവർക്ക് മുന്നിൽ, മരിച്ചെന്ന് അവർ കരുതുന്ന ഈ മകൻ തിരിച്ചുവരും. അന്ന് ഈ ഫോട്ടോയിലെ മൂന്നാമത്തെ ആളെ അവർക്ക് പറഞ്ഞു കൊടുക്കേണ്ടി വരും."
വരുണിന്റെ ബൈക്കിന് പിന്നിൽ ഇരുന്ന് ഞാൻ ആ നഗരത്തിന്റെ അതിർത്തി കടക്കുമ്പോൾ, ദൂരെ എന്റെ വീടിന്റെ ലൈറ്റുകൾ ഓരോന്നായി അണയുന്നത് ഞാൻ കണ്ടു. ശാലിനി ഇപ്പോൾ വിശ്വനാഥന്റെ നെഞ്ചിൽ ഉറങ്ങുകയായിരിക്കും. തന്റെ മകന്റെ ചോര റോഡിൽ വീണെന്ന് നാളെ അവൾ അറിയുമ്പോൾ, ആ കണ്ണീരിൽ എത്രത്തോളം സത്യമുണ്ടാകുമെന്ന് എനിക്കറിയണം.
"വിട... ദേവ് ആനന്ദ് മരിച്ചു. ഇനി അർജുൻ മാത്രം."
ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ കാത്തുനിൽക്കുമ്പോൾ ഞാൻ എന്റെ ഫോണിലെ സിം കാർഡ് ഊരി പുഴയിലേക്ക് എറിഞ്ഞു. ഡിജിറ്റൽ ലോകത്ത് ഞാൻ ഒരു പുതിയ വിലാസം സൃഷ്ടിക്കും….
പിന്നെ
💬 Comments
View all comments