Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
ശരിക്കും ശകാരിക്കുകയായിരുന്നു.
ലക്ഷ്മിയമ്മ: "വിശ്വനാഥാ... നിന്റെയും ഇവളുടെയും ഈ പേക്കൂത്തുകൾക്കെല്ലാം ഞാൻ കണ്ണടയ്ക്കുന്നത് ഈ തറവാടിന്റെ മാനം ഓർത്താണ്. പക്ഷേ, അതിനിടയിലേക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?"
വിശ്വനാഥ്: "അമ്മേ... അത് പിന്നെ... സാഹചര്യങ്ങൾ കൊണ്ട് പറഞ്ഞുപോയതാണ്. ദേവൂട്ടിനോട് സത്യം പറയാൻ പറ്റില്ലല്ലോ."
ലക്ഷ്മിയമ്മ: "സാഹചര്യമോ? ഞാൻ കാശിയിലും ഋഷികേശിലും തീർത്ഥയാത്രയ്ക്ക് പോയിരിക്കുകയാണെന്ന് ആ പിഞ്ചുകുഞ്ഞിനോട് നുണ പറഞ്ഞിട്ട്, നിങ്ങൾ രണ്ടുപേരും കൂടി എവിടെയായിരുന്നു? അതിന്റെ കൂടെ ഹോസ്പിറ്റലിൽ പോവാൻ എന്റെ പേര് വേണമായിരുന്നോ നിനക്ക് നുണ പറയാൻ?"
അമ്മയുടെ ശബ്ദം അപ്പോൾ വളരെ താഴ്ന്നായിരുന്നു കേട്ടത്.
ശാലിനി: "അമ്മേ... സോറി . വിശ്വേട്ടൻ പറഞ്ഞത് ദേവൂട്ടിന് ഒന്നും മനസ്സിലാകാതിരിക്കാനാണ്..."
ലക്ഷ്മിയമ്മ (ശബ്ദം ഉയർത്തി): "മിണ്ടി പോവരുത്…ശാലിനി! നാണമില്ലേ നിനക്ക് ? ഓരോന്നു പറഞ്ഞു പറഞ്ഞ് നീ വിശ്വനാഥന്റെ കൂടെ നടത്തുന്ന ഈ നാടകങ്ങൾ ആ കുട്ടി എന്നെങ്കിലും തിരിച്ചറിയും. അന്ന് നീ അവന് എന്ത് മറുപടി നൽകും?"
അമ്മ മുഖം താഴ്ത്തി നിന്നു. ലക്ഷ്മിയമ്മയുടെ ഉള്ളിൽ കനൽ എരിയുന്നുണ്ടായിരുന്നു. ലക്ഷ്മിയമ്മ വിശ്വനാഥനെ നോക്കി പല്ലുകടിച്ചു.
ലക്ഷ്മിയമ്മ: "നിങ്ങൾ തമ്മിലുള്ള ഈ 'ബന്ധം'... അത് എന്തുതന്നെയായാലും, ലോകത്തിന് മുന്നിൽ ഇവൾ ഇപ്പോഴും ഫിലിപ്പിന്റെ വിധവയാണ്. ആ കുഞ്ഞിന്റെ മുന്നിലെങ്കിലും ആ അന്തസ്സ് നിനക്ക് കാത്തുസൂക്ഷിച്ചൂടെ വിശ്വനാഥാ? ഇവൾ നിനക്ക് ആരാണെന്ന് എനിക്കറിയാം, പക്ഷേ ആ കുട്ടിക്ക് ഇവൾ അവന്റെ അമ്മ മാത്രമാണ്. അവനെ ഇങ്ങനെ നുണകൾ പറഞ്ഞു പറ്റിക്കുന്നത് ക്രൂരതയാണ്."
വിശ്വനാഥ്: "അമ്മേ, ശാലിനി ഇപ്പോൾ നിയമപരമായി എന്റെ..." (വിശ്വനാഥ് പറയാൻ വന്നത് ലക്ഷ്മിയമ്മ തടഞ്ഞു).
ലക്ഷ്മിയമ്മ: " എന്ത് പദവിയായാലും അത് ആ മുറിക്കുള്ളിൽ മതി. പുറത്ത്, ഈ കുഞ്ഞിന്റെ മുന്നിൽ എനിക്ക് നുണയത്തി ആകാൻ വയ്യ. പത്തു മാസത്തെ പ്രൊജക്ടോ മറ്റോ പറഞ്ഞ് നീ ഇവളെ കൊണ്ടുപോകുന്നത് ആ കുട്ടി കാണുന്നുണ്ട്. അവന്റെ ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉരുകിപ്പോകുന്നത് ഞാനാണ്."
ഹാളിൽ വലിയൊരു നിശബ്ദത പടർന്നു. ലക്ഷ്മിയമ്മ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു. വിശ്വനാഥൻ അമ്മയുടെ തോളിൽ കൈവെച്ച് അവളെ ആശ്വസിപ്പിക്കാൻ നോക്കി.
വീടിനുള്ളിൽ
💬 Comments
View all comments