Chapter Title : അത്തം പത്തിന് പൊന്നോണം 6 [Sanjuguru]
വിട്ടു പോയി പിന്നെ അവരെ കുറിച്ചു അന്വേഷിച്ചിട്ടില്ല. ഒരുപക്ഷെ എന്നെ ബാലുവിന് കല്യാണം കഴിച്ചു കൊടുത്തിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെയൊന്നുമാകുമായിരുന്നില്ല. ആ ഒരു ചിന്തയാണ് നിന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചത്. ഞാനിപ്പോഴും ഏട്ടനോട് അതൊന്നും ചിന്തിച്ചു മനസ്സ് വേദനിപ്പിക്കരുത് എന്ന് പറയാറുണ്ട്.
ഇതൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ ചെറിയമ്മ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.
ഞാൻ : ചെറിയമ്മ ഇതാലോചിച്ചു സങ്കടപെടാറില്ലേ?
നളിനി : ആദ്യമെല്ലാം വല്യ പാടായിരുന്നു. പിന്നെ വിധിയെ പഴിച്ചു. നീരജിന്റെ അച്ഛന് മരിച്ചപ്പോൾ ശെരിക്കും സങ്കടപ്പെട്ടു... ഇപ്പൊ പഴയപോലെയല്ലെങ്കിലും ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർക്കണ്ടേ... കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു...
ചെറിയമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് നടന്നു.
ഞാൻ : ഞാൻ പഴയതൊക്കെ ചോദിച്ചു ചെറിയമ്മയെ വേദനിപ്പിച്ചല്ലേ...
കണ്ണുകൾ തുടച്ചുകൊണ്ടു. നളിനി :ഏയ്... ഇല്ലടാ... ഞാനിവിടെ വരുമ്പോളെല്ലാംഇതെല്ലാം നോക്കി പഴയ കാര്യങ്ങളോർത്തു, ഒരുപാടു കരയാറുണ്ട്. ഇന്ന് എന്തോ എല്ലാം നിന്നോടും കൂടി പറഞ്ഞപ്പോൾ ഒരു സമാധാനം. ഇനി നീ എന്നെ കരയിപ്പിച്ചു എന്ന വിഷമം നിനക്കും വേണ്ട..
ചെറിയമ്മ എന്റെ തോളിൽ അമർത്തികൊണ്ടു പറഞ്ഞു.
ഞാൻ : എന്നാലേ... ഇനി കരായണമെന്നു തോന്നുമ്പോൾ എന്നെ വിളിച്ചാൽ മതി. ഞാനും വരാം... അല്ലാ പിന്നെ... ഇതോടെ നിര്ത്തിക്കോണം... ഇനി ഓണം കഴിയുന്നവരെ ഇവിടെ സന്തോഷത്തോടെ ഇരുന്നോളണം...
നളിനി : ഹ്മ്മ്...
ഞാൻ : ഇങ്ങനെ മൂളിയാൽ പോരാ... സന്തോഷത്തോടെ ഇരുന്നോളണം... പിന്നെ ചെറിയച്ഛൻ ഇനി ഉത്രാടത്തിനല്ലേ വരൂ... അതുവരെ അടിച്ചുപൊളിക്കായി എന്താ വേണ്ടത് എന്ന് പറഞ്ഞാ മതി. നമ്മുക്ക് തകർക്കാം...
നളിനി : അദ്ദേഹം ഉള്ളപ്പോളും കുഴപ്പമൊന്നുമില്ല.
ഞാൻ : ആ കഥയൊന്നും എന്നോട് പറയണ്ട.. ചെറിയച്ഛന്റെ നിഴലുകണ്ടാൽ പൂച്ചയെപ്പോലെ പതുങ്ങുന്നതു ഞാൻ കണ്ടിട്ടുണ്ട്.
നളിനി ചെറിയമ്മക്ക് ചെറിയച്ചനെ വല്യ ബഹുമാനമാണ്. അതുകൊണ്ട് അദ്ദേഹമുള്ളപ്പോൾ വല്യ ചിരിയും കളിയുമൊന്നുമില്ല.
നളിനി : പോടാ... അങ്ങനെയൊന്നുമില്ല...
ഞാൻ : ഞാൻ പറയാനുള്ളത് പറഞ്ഞു. ഓണം കഴിഞ്ഞു പോകുമ്പോൾ എല്ലാരും സന്തോഷത്തോടെ പോകണം ഇവിടുന്നു.
ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.
ഞാൻ : ഇങ്ങനെ ഒറ്റയ്ക്ക് വന്നിരിക്കുമ്പോളാണ്, ഓരോന്ന്
💬 Comments
View all comments