Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]
എന്റെ ചെടികൾക്ക് കുറച്ച് വെള്ളമൊഴിച്ചേക്കണേ. എനിക്ക് നേരം വഴുക്കി.
മുത്തൂ : ഹാ... സെരിമാ...
ഞാൻ : നീ ഈ കൈക്കോട്ടും കുട്ടയും കൊണ്ടുവെച്ചിട്ടു പിന്നാമ്പുറത്തേക്കു വാ. ഇനി എന്തെങ്കിലും കഴിച്ചിട്ടാകാം..
അവൻ കളപ്പുരയിലേക്ക് പോയി. ഞാൻ ഉമ്മറത്തൂടെ കേറാതെ നേരെ പിന്നാമ്പുറത്തോട്ടു പോയി. കയ്യിലുള്ള നേന്ത്രക്കുലയും ഉണ്ണിത്തണ്ടും തിണ്ണയിൽ വെച്ച് കാൽകഴുകി അകത്തോട്ടു കയറി. അമ്മ അടുക്കളയിൽ ദോശ ചുട്ടോണ്ടിരിക്കുകയായിരുന്നു.
ഞാൻ : അമ്മാ ഇന്ന് നല്ല വിശപ്പുണ്ട്, കാര്യമായിട്ട് തന്നെ എന്തെങ്കിലും വേണം.
അമ്മ : അതു എന്നും അങ്ങനെ തന്നെയാണല്ലോ. ദോശയുണ്ട്, പുളിച്ചമ്മന്തിയും തേങ്ങാചട്ട്ണിയും ഉണ്ട്.
ഞാൻ : എന്നാൽ വേഗം പോരട്ടെ
അമ്മ ദോശ ചുട്ടുകൊണ്ടിരുന്നു, ചൂട് ദോശ ചുടുമ്പോ ചുടുമ്പോ എടുത്തു തിന്നാൻ ആയിരുന്നു എനിക്കിഷ്ടം.
ഞാൻ : പിന്നെ അമ്മേ, ഒരു നേന്ത്രകുല കൊടുന്നു വെച്ചിട്ടുണ്ട്. നടുവൊടിഞ്ഞു വീണതാ. പാകമായിട്ടില്ല കായവറുക്കാനും ശർക്കരവരട്ടി ഉണ്ടാക്കാനുമെടുക്കാം. പിന്നെ അച്ഛൻ കഴിച്ചാരുന്നോ ?
അമ്മ : ഉവ്വ്, ആരെയൊക്കെയോ കാണാൻ ഉണ്ടെന്നു പറഞ്ഞ് അച്ഛൻ നേരത്തെ ഇറങ്ങി.
ഞാൻ : ഇന്ന് പറമ്പിൽ ജാസ്തി പണിക്കാരുള്ളതാ. ഊണ് നേരത്തെ കാലാവണം. പിന്നെ കുളം വൃത്തിയാകാൻ മുത്തൂനെ ഏൽപ്പിച്ചിട്ടുണ്ട്. കുട്ടികളൊക്കെ വരുന്നതല്ലേ.
അമ്മ : പിന്നെ മാലതി വരുന്നുണ്ട് രാവിലത്തെ ബസിൽ . നീയൊന്നു പോയി അവളെ കൂട്ടികൊണ്ടു വാ.
ഞാൻ : ചെറിയമ്മയോ, ചെറിയമ്മക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുന്നതല്ലേ. വന്നോളും.
അമ്മ : അതല്ലടാ, നീയൊന്നു പോയി കൂട്ടികൊണ്ടു വന്നാ അവൾക്കൊരു സന്തോഷമാകും. പോകുന്നവഴിക്കു ആ കുഞ്ഞിമാളുനോട് ഇത്രേടം വരെ ഒന്നു വരാൻ പറ. ഇനി തിരക്കവാൻ പോവല്ലേ അവളിവിടെ നിക്കട്ടെ കുറച്ചുദിവസം.
ഞാൻ : ശെരിയമ്മേ.
ഭക്ഷണം കഴിക്കുമ്പോളും ഞാൻ അമ്മയെ തന്നെ നോക്കിയിരുന്നു. പാവം ഒരുപാടു കഷ്ടപെടുന്നുണ്ട്, പുറമെ കാണുന്നില്ലെങ്കിലും ശരീരമെല്ലാം ക്ഷീണിച്ചിരിക്കുന്നു. ഇനി എന്റെ കല്യാണം കഴിഞ്ഞാലേ അമ്മക്കൊരു വിശ്രമം ഉണ്ടാവൂ. അമ്മയുടെ പഴയ ചിത്രങ്ങൾ എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. ജീവിതം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. ഞാൻ വേഗം ഭക്ഷണം കഴിച്ച്
💬 Comments
View all comments