Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
അല്ല ഭക്ഷണത്തിനു വേണ്ടി അവൻ കഞ്ചാവ് ആവശ്യകാർക്ക് വിറ്റു.പറയുന്ന സ്ഥലത്ത് കൊണ്ട് കൊടുത്തു.അങ്ങനെ ഒരു ദിവസം ജയ്പാൽ കഞ്ചാവിന്റെ സ്വാദ് ആറിഞ്ഞു.പലപ്പോഴും അവന്റെ ഉള്ളിലെ വിഷമം ഇല്ലാതാക്കാൻ അവൻ കഞ്ചാവ് ഉപയോഗിച്ച് അതിന് അടിമയായി.അങ്ങനെ ഒരു ദിവസം കഞ്ചാവ് ആവശ്യക്കാരന് കൊടുക്കാൻ പോവുന്നതിനിടക്ക് അവനെ പോലീസുകാർ വളഞ്ഞു.ഓടി ഒരു കടയുടെ പിന്നിൽ ഒളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പേടി മാറ്റാൻ ഒരു കഞ്ചാവ് ചുരുട്ട് കത്തിച്ച് വലിച്ച് വലിച്ചു കൊണ്ടേ ഇരുന്നു.
അവന് സ്വബോധം നഷ്ടപെട്ടു.പെട്ടന്ന് അവന് മുന്നിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു അവനെ അടുത്തേക്ക് വരുന്ന ആ രൂപത്തെ അരയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തിമലത്തി.ആ വീണു കിടന്ന രൂപത്തിന്റെ മുകളിൽ ബോധമില്ലാതെ അവൻ കിടന്നു ഉറങ്ങി.പിറ്റേന്ന് രാവിലെ അവന്റെ കണ്ണിൽ മഴതുള്ളികൾ വന്ന് പതിച്ചപ്പോൾ ആയിരുന്നു ജയ്പാൽ എഴുന്നേറ്റത്. താൻ തല വച്ചു കിടക്കുന്ന ശരീരത്തെ നോക്കിയപ്പോൾ അവൻ ഞെട്ടിപോയി അവിടത്തെ സബ് ഇൻസ്‌പെക്ടർ അശോക് റാവത്ത് ചോരയിൽ കുളിച്ചു കിടക്കുന്നു. അവൻ അയാളെ പരിശോധിച്ചു നോക്കിയപ്പോൾ മരിച്ചെന്ന് മനസ്സിലായി. അയാളുടെ കഴുത്തിൽ ആ കത്തി തുളച്ചു കേറിയിരിക്കുന്നുണ്ട്.കുറച്ചു നേരം അവിടെ ഭയന്നു നിന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ പിന്നെ ഓരോട്ടമായിരുന്നു.
റോഡിൽ കൂടി.....
മൺപാതകളിൽ കൂടി.....
പുൽവരമ്പുകളിൽ കൂടി.....
നീർച്ചാലുകളിൽ കൂടി.....
ഓടി ഓടി അവൻ ഓടി തുടങ്ങിയ തീവണ്ടിയിൽ കയറി അതിൽ കേരളത്തിലോട്ട് പണിക്ക് പോകുകയായിരുന്ന ബിഹാറികളായ തൊഴിലാളികളായിരുന്നു.അവനും അവരുടെ ഒപ്പം കൂടി കേരളത്തിൽ എത്തി.കേരളത്തിൽ വന്ന് ആ തൊഴിലാളികളുടെ ഒപ്പം കൂടി പണി എടുത്ത് മാസങ്ങൾക്ക് ശേഷം മലയാളം പഠിച്ചെടുത്തു.അങ്ങനെ ഒരു ദിവസം അവന്റെ റൂമിലെ ഒരാൾ അയാൾ ജോലി ചെയ്തിരുന്ന ഫാമിലേക്ക് അവനെ ജോലിക്ക് വിളിച്ചു . ഇപ്പോഴുള്ള കഷ്ടപ്പാടുള്ള ജോലിയിൽ നിന്ന് രക്ഷപെടാൻ അവൻ അയാളുടെ ഒപ്പം അവിടേക്ക് പോയി.അത് സുമേഷിന്റെ ഫാം ആയിരുന്നു.കുറേ കാലത്തോളം അവൻ അവിടെ ജോലി ചെയ്തു.അങ്ങനെ ഇരിക്കേയാണ് സുമേഷ് ഒരു ദിവസം വന്ന് ഈ ഫാം പൂട്ടുകയാണെന്നും തൽകാലത്തേക്ക് തന്റെ കൂട്ടുകാരന്റെ വീട്ടിൽ വീട്ട് ജോലിക്ക് നിൽക്കുമോ എന്ന് അവനോട് ചോദിച്ചത്.വേറെ എവിടെയും പോകാൻ
💬 Comments
View all comments