ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]
ബെന്നിച്ചന്റെ പടയോട്ടം 14
മീശപ്രകാശൻ
BENNICHANTE PADAYOTTAM PART 14 BY MEESA PRAKASAN
PREVIOUS PARTS
മഴ ചാറാൻ തുടങ്ങി...തൊമ്മച്ചന്റെ പെട്ടിയുടെ മൂടി അടച്ചു......അച്ഛൻ കുടയുമായി ആൾക്കാരുടെ വാക്കു കേട്ട് തിരികെ അൾത്താരയിലേക്ക് നടന്നു......ബെന്നി വണ്ടിയിലേക്കും ആൾക്കാരെല്ലാം ഓടി മാറാൻ തുടങ്ങി.....ആ മൃതശരീരവും വച്ച് കൊണ്ട് ആ ചാറ്റമഴയത് പരസ്പരം മുഖത്തോടു മുഖം നോക്കി സുധാകരനും റഷീദും നിന്ന്………………….
അവനെയങ്ങ് തീർത്തേക്കട്ടെ റഷീദ് സാറേ.....മഴച്ചാറ്റലിൽ ഒഴുകി വന്ന വെള്ളം മുഖത്ത് നിന്ന് തുടച്ചുകൊണ്ട് സുധാകരൻ ചോദിച്ചു.......
"സമയമുണ്ട് സുധാകരാ......നമ്മടെ തോമാച്ചൻ കിടന്നു നനയണത് കാണുന്നില്ലേ.....വിളിക്ക് തന്റെ ശിങ്കിടികളെ......നമ്മളൊരു മല്പിടുത്തതിന് നിന്നാൽ അത് മറ്റു രീതിയിലേക്ക് മാറും.....വർഗ്ഗീയത.....നാണം കേട്ട വർഗ്ഗങ്ങൾ....കണ്ടില്ലേ പള്ളിക്കൊരു കുരിശും കൊടുത്തു അവൻ നാറിയ പണി കാണിച്ചത്........സുധാകരൻ ഫോണെടുത്തു ഷെട്ടിയുടെ ആൾക്കാർ അകത്തേക്ക് വരാൻ പറഞ്ഞു.....പിന്നീട്ട് എവിടെ നിന്നോ കൊണ്ടുവന്ന മൺവെട്ടിയും എടുത്ത് തോമാച്ചനുള്ള കുഴിതോണ്ടി......തെമ്മാടിക്കുഴി.....ബെന്നിയുടെ അപ്പൻ കുര്യാക്കോസും ഏലിയാമ്മയും കിടക്കുന്ന അതെ സ്ഥലത്തു.......മണിക്കൂറുകൾ എടുത്തു.....പുറത്തേക്കിറങ്ങി വന്ന അച്ഛനെ നോക്കി റഷീദ് പറഞ്ഞു.....അച്ചോ.....ഇവിടെ ഇനിയും ഒരു കുഴി താമസിക്കാതെ വെട്ടേണ്ടി വരും......അവനു.....ആ ബെന്നിക്ക്......റഷീദും സുകുമാരനും ഇറങ്ങി......"റഷീദ് സാറേ ഇനി നീട്ടണ്ട.....അവനെ തട്ടിയേക്കാം.....അല്ലങ്കിൽ അവൻ പന പോലെ വളരും.....
"എടൊ അത് തനിക്കറിയാൻ മേലാഞ്ഞിട്ട.....കേസും കാര്യവുമൊക്കെ നമ്മുടെ നേരെ തിരിയും.....ആ മൈരൻ എസ്.ഐ അവന്റെ ആളാണൊന്ന ഇപ്പോൾ സംശയം.....
💬 Comments
View all comments