ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ഐറ്റം! അതാണല്ലോ നീ എന്നെ വിളിച്ചത്? അതെ ഹരി, ശരിയാ... ഞാൻ ഒരു ഐറ്റം തന്നെയാണ്! നിന്റെ കാഴ്ചപ്പാടിൽ ഞാൻ ഒരു ഐറ്റം ആണെങ്കിൽ, പിന്നെ ഞാൻ എനിക്ക് തോന്നിയ പോലെ ജീവിക്കും. നീ അതിൽ ഇടപെടണ്ട."
"അല്ല അച്ചു, ഞാൻ ദേഷ്യം കൊണ്ടാണ് അങ്ങനെ പറഞ്ഞത്. നീ എന്റെ ഭാര്യയാണ്, നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ..."
"ഭാര്യയോ? നിനക്ക് എന്നെ വിശ്വാസമില്ലാത്തപ്പോൾ പിന്നെ എന്ത് ഭാര്യ? നീ നിന്റെ സദാചാരവും വെച്ചോണ്ട് അവിടെ ഇരുന്നോ. എനിക്ക് എന്റെ ജീവിതം ഇവിടെയുണ്ട്, എനിക്ക് സന്തോഷമുള്ള ഇടത്താണ് ഞാൻ. ഇനി എന്നെ വിളിക്കരുത്!"
അവൾ ഫോൺ കട്ട് ചെയ്തു. .' ഫോണിലേക്ക് നോക്കി ഞാൻ തകർന്നു പോയി. എന്റെ അഹംഭാവവും ദേഷ്യവും ഞാൻ ഒരുക്കിയത് എന്റെ തന്നെ കുഴിമാടം ആയിരുന്നോ?
അവൾ എന്നിൽ നിന്നും എന്നെന്നേക്കുമായി അകലുകയാണോ? ആലോചനകൾ ഓരോന്നായി എന്നെ തകർത്തു കൊണ്ടിരുന്നു.
പിറ്റേന്നത്തെ ദിവസം ഓഫീസിലെ ജോലികളിൽ മുഴുകാൻ എനിക്ക് ഒട്ടും സാധിച്ചിരുന്നില്ല. എന്റെ മനസ്സ് മുഴുവൻ അച്ചുവിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. ഇടവേള കിട്ടുമ്പോഴെല്ലാം ഞാൻ അവൾക്ക് ദീർഘമായ വോയിസ് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു.
എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളും, ദേഷ്യം കൊണ്ട് ഞാൻ പറഞ്ഞ വാക്കുകൾ അവളെ എത്രത്തോളം മുറിപ്പെടുത്തിയിട്ടുണ്ടാകും എന്നതിനെക്കുറിച്ചും ഞാൻ ആ വോയിസ് മെസ്സേജുകളിൽ തുറന്നു പറഞ്ഞു.
"എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യ അച്ചു, നീയില്ലാതെ എനിക്കൊന്നുമാവാൻ കഴിയില്ല"
എന്ന് ഞാൻ പലതവണ അവളോട് യാചിച്ചു.
പക്ഷേ, അച്ചുവിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും വന്നില്ല. ഇടയ്ക്കിടെ ഞാൻ അവളുടെ വാട്സാപ്പ് സ്റ്റാറ്റസ് നോക്കി. അപ്പോഴാണ് കണ്ടത്, സിദ്ധാർത്ഥും സൽമാനും ഗൗരിയും അടങ്ങുന്ന അവരുടെ ഗ്യാങ് ഒരു കോഫി ഷോപ്പിലിരുന്ന് ചിരിച്ചും തമാശ പറഞ്ഞും ഇരിക്കുന്ന ചിത്രം. അവർ അത്രമേൽ സന്തോഷവാന്മാരാണ്!
അവൾ എന്നെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ലേ? ആ ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.
ജോലി കഴിഞ്ഞ് തളർന്ന് ഫ്ലാറ്റിലെത്തിയപ്പോഴും എന്റെ കൈകൾ ഫോണിലേക്ക് നീങ്ങി. ഇത് അവസാനത്തെ ശ്രമമായിരിക്കട്ടെ എന്ന് കരുതി ഞാൻ വീണ്ടും അവളെ വിളിച്ചു. ഇത്തവണ അത്ഭുതമെന്നു പറയട്ടെ, ആദ്യ റിംഗിൽ തന്നെ അവൾ ഫോൺ എടുത്തു. പക്ഷെ അപ്പുറത്ത് നിശബ്ദത മാത്രം.
"അച്ചു... നീ അവിടെയുണ്ടോ?" ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല. ആ നിശബ്ദതയിൽ അവളുടെ ശ്വാസത്തിന്റെ ശബ്ദം മാത്രം എനിക്ക് കേൾക്കാമായിരുന്നു. ഞാൻ വീണ്ടും ക്ഷമ ചോദിക്കാൻ തുടങ്ങി
. "അച്ചു, പ്ലീസ്... ഇനി മേലിൽ നിന്റെ ഡാൻസ് കാര്യങ്ങളിലോ വസ്ത്രധാരണത്തിലോ ഞാൻ അഭിപ്രായം പറയില്ല. നിന്റെ ഇഷ്ടം പോലെ നീ ജീവിച്ചോ. എനിക്ക് നിന്നെ മാത്രം മതി, ഈ അകലം എനിക്ക് താങ്ങാനാവുന്നില്ല."
കുറെ നേരത്തെ മൗനത്തിന് ശേഷം അപ്പുറത്ത് ഒരു നേർത്ത ശബ്ദം ഉയർന്നു.
"ഇനി എന്നെക്കുറിച്ച് ഇങ്ങനെ മോശമായി പറയുമോ?" അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു.
"ഒരിക്കലുമില്ല അച്ചു. നീയാണ് എന്റെ സർവ്വസ്വവും. നിന്നെ വേദനിപ്പിക്കാൻ ഞാൻ ഇനി ശ്രമിക്കില്ല," ഞാൻ
💬 Comments
View all comments