Chapter Title : ഭാര്യയുടെ പിറന്നാൾ സമ്മാനം
എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ****** ഓർമ്മകൾ പതിയെ ഞാനറിയാതെ പിന്നിലേക്കെന്നെ കൊണ്ടു പോയി... വിവാഹം കഴിഞ്ഞ ദിവസങ്ങളിൽ ഞാനും അഞ്ജലിയും അമ്മയ്ക്കൊപ്പം ആലുവയിലെ വീട്ടിലുണ്ടായിരുന്നപ്പോൾ മിക്ക ദിവസങ്ങളിലും അമ്മ രാവിലേ എന്നെ കാണുമ്പോൾ ഇങ്ങനെ പറയുമായിരുന്നു. "എടാ.. അവൾക്ക് അല്ലെങ്കിലേ നേരെ നിക്കാൻ കൂടി ആവതില്ല. നീ രാത്രി റൂമിൽ കേറിയാൽ എന്താ ഈ കാണിച്ചു കൂട്ടുന്നേ. ആ കൊച്ചിന്റെ കരച്ചിൽ പുറത്തേക്ക് വരെ കേൾക്കാവല്ലോടാ ചെറുക്കാ". റിട്ടയേർഡ് അദ്ധ്യാപിക കൂടിയായ അമ്മ ഒരു കൊച്ചു കുട്ടിയെ ശാസിക്കുന്ന ലാഘവത്തോടെ എന്നോടിത് പറയുമ്പോൾ ഞാൻ ചൂളിപ്പോവും. അക്കാര്യം ഒരു വിധം സമാധാനിപ്പിച്ചു വന്നപ്പോളാണ് ഭാര്യയ്ക്ക് വയറ്റിലുണ്ടാവുന്നത്. കല്യാണം കഴിഞ്ഞ് ആഴ്ചകൾ തികയും മുൻപേ അവളെ ഗർഭിണിയാക്കിയതിന് അപ്പോഴും ഞാൻ അമ്മയുടെ വായിൽ നിന്ന് കണക്കിന് ചീത്ത കേട്ടു. തീരെ മെലിഞ്ഞിരുന്ന അവളുടെ ശരീരമൊക്കെ ഒന്ന് പുഷ്ടിപ്പെട്ടിട്ടു മതിയായിരുന്നു ഗർഭധാരണം എന്നായിരുന്നു അമ്മയുടെ അഭിപ്രായം. എങ്കിലും ഞാൻ അമ്മയോട് പറഞ്ഞു. "എന്റെ പൊന്ന് ലക്ഷ്മിക്കുട്ടീ...." അമ്മയെ സ്നേഹം കൂടുമ്പോൾ ഞാൻ അങ്ങനെയാണ് വിളിക്കാറ്. "എനിക്കിപ്പൊ ഇരുപത്തെട്ടു വയസ്സായി അഞ്ജലിയ്ക്ക് ഇരുപത്തിനാലും..... ഇപ്പോഴേ മക്കളുണ്ടായാലെ ഞങ്ങൾക്ക് രണ്ടുപേർക്കും പ്രായമാകുന്നതിന് മുൻപ് അവരെ ഒരു പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കാൻ പറ്റൂ" "എടാ മണ്ടച്ചാരേ ഞാൻ ഉദ്ദേശിച്ചത് നിനക്ക് ഇപ്പഴും മനസിലായില്ലല്ലേ.... ആദ്യം നീ അവൾക്ക് വല്ല ച്യവനപ്രാശവും വാങ്ങിക്കൊടുത്ത് ഒന്ന് നന്നാക്കിയെടുക്ക്. എന്നിട്ടാവാം വിശേഷം ഉണ്ടാക്കൽ". അമ്മ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. പക്ഷെ ദിവസേന 'രണ്ട് മുട്ടയും പഴവും അല്പം പാലും' അകത്തു ചെല്ലുന്നത് കൊണ്ടാണോ എന്നറിയില്ല, വെറും അമ്പത് കിലോ തൂക്കമുണ്ടായിരുന്ന അഞ്ജലിയ്ക്ക് ഇപ്പൊ പതിനഞ്ച് കിലോയോളം ഭാരം കൂടിയിട്ടുണ്ട്. കാർ സിഗ്നലും കടന്ന് കാർട്ടർ റോഡിലെ അപാർട്മെന്റിന്റെ പാർക്കിങ്ങിൽ എത്തിയപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും ഉണർന്നത്. വണ്ടി ലോക്ക് ചെയ്ത് ഞാൻ ലിഫ്റ്റിൽ കയറി എന്റെ ഫ്ലാറ്റിൽ എത്തി. സമയം എട്ടുമണി കഴിഞ്ഞിരുന്നു. ഇന്നെങ്കിലും നേരത്തെ എത്തേണ്ടതായിരുന്നു എന്നെനിക്ക് തോന്നി. ഇന്നും പാവം അഞ്ജലി എന്നെ കാണാതെ വിഷമിച്ചിരുന്നിണ്ടാവും. രാവിലെയും കൂടി അവളെന്നോട് പറഞ്ഞതാ വൈകീട്ട് നേരത്തെ
💬 Comments
View all comments