ഭാസുരചരിതം വിജയേശ്വരീപർവം 1 [കൊതിച്ചി]
ഭാസുരചരിതം വിജയേശ്വരീപർവം
Bhasuracharitham Vijayeswariparvvam | Author : Kothichi
മനുഷ്യരിൽ പലയോഗങ്ങളുള്ളവരുണ്ട്. ചിലർ ജനിക്കുമ്പോഴേ രാജയോഗവുമായാണ് എത്തുക.പണവും അധികാരവും സ്വാധീനവും ഒക്കെ ഇവർക്കുണ്ടാകും.എന്നാൽ ചിലർക്ക് ഏതുകാലം കഴിഞ്ഞാലും സേവകരുടെ യോഗമാണുണ്ടാകുക.വിധേയൻ എന്ന സിനിമയിലെ ഗോപകുമാർ അവതരിപ്പിച്ച കഥാപാത്രം പോലെ.
ഇത്തരം സേവകയോഗം തലയിൽ പേറി ജനിച്ചൊരു കഥാപാത്രമാണ് ഭാസു അഥവാ ഭാസുരചന്ദ്രൻ അടീരി.നമ്മുടെ കഥയിലെ നായകൻ.
പാലക്കാട്ടെ ഒരടീരി കുടുംബത്തിലായിരുന്നു ഭാസുവിന്‌റെ ജനനം.ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിലെ യുദ്ധം കഴിഞ്ഞ സമയത്ത്. ചെറുപ്പത്തിൽ തന്നെ ഒരു വെള്ളപ്പൊക്കത്തിൽ നിളയുടെ കുത്തൊഴുക്കിൽ ഭാസുവിന്‌റെ രക്ഷിതാക്കൾ മരിച്ചു.അമ്മാവനായ അച്യുതൻ അടീരിയാണ് പിന്നീട് അവനെ വളർത്തിയത്.
അധ്യായം ഒന്ന്–
അമ്മായിയുടെ വാക്കത്തി
കുട്ടിയുടുപ്പും കളിപ്പാട്ടങ്ങളുമായി കഴിയേണ്ട ബാല്യം ഭാസുവിനെ സംബന്ധിച്ച് കഷ്ടത നിറഞ്ഞതായിരുന്നു. അച്യുതൻ അടീരിക്ക് അനേകം നിലങ്ങളും തോട്ടങ്ങളും കാലിഫാമുകളുമുണ്ടായിരുന്നു.മലമ്പുഴയ്ക്കടുത്ത് ഒരു പണ്ടകശാലയും.ഭാസുവിന്‌റെ അച്ഛനെപ്പോലെയല്ല, ആളു ധനികനാണെന്നു സാരം.
അച്യുതന്‌റെ ഭാര്യയും തന്‌റെ അമ്മായിയുമായ സാവിത്രിയായിരുന്നു ഭാസുവിന്‌റെ അന്നത്തെ ഏറ്റവും വലിയ പേടിസ്വപ്നം. ഒരിക്കലും മുഖം തെളിയാത്ത ഒരു ക്രൂരയായിരുന്നു സാവിത്രി. തറവാട്ടിലെ സർവകാര്യങ്ങളുടെയും അധിപയും കാര്യക്കാരിയും റാണിയുമായിരുന്നു സാവിത്രി.
പെണ്ണുങ്ങളോട് ഒരിക്കലും തീരാത്ത പേടി ഭാസുവിൽ സൃഷ്ടിച്ചത് അമ്മായിയാണ്. മലയാളത്തിലെ പ്രശസ്ത നായികയായ ഷക്കീലയെ പറിച്ചുവച്ചത് പോലെയാണ് അമ്മായിയെ കാണാൻ.
തന്‌റെ മക്കളായ കിട്ടനെയും ചിന്നനെയും രാജകുമാരൻമാരെ പോലെ വളർത്തിയ സാവിത്രി ഒരു വേലക്കാരന്‌റെ സ്ഥാനം പോലും മരുമകനായ ഭാസുവിനു കൊടുത്തിരുന്നില്ല. കിട്ടനും ചിന്നനും രാവിലെ പാലും പലഹാരങ്ങളുമായി പ്രാതൽ കഴിച്ചു രസിക്കുമ്പോൾ കരിക്കാടിയേക്കാൾ കഷ്ടമായ, പഴങ്കഞ്ഞിയും ഒരു മുളക് പൊട്ടിച്ചതുമാണ് വേലക്കാരിവഴി അവനു കിട്ടിയിരുന്നത്. എന്നിട്ടും അവനു പരിഭവമേതുമില്ലായിരുന്നു.
പണ്ട് മണ്ണപ്പം ചുട്ടനാളിലെ കൂട്ടുകാരൊക്കെ ഷോളിൽ പോയി മിടുക്കൻമാരായി. എന്നിട്ടും അമ്മാവന്‌റെ കാലികളുടെ ചാണകം കോരലും വൈക്കോൽ തുറുവിലേക്കു കച്ചി ചുമ്മലുമായിരുന്നു ഭാസുവിന്‌റെ പണി. അമ്മാവന്‌റെ കാലികളുടെ ഒപ്പം ഒരു മനുഷ്യക്കാലി.രാവിലെ ഉറക്കമെഴുന്നേറ്റാൽ അർധരാത്രി കിടക്കുന്നതു വരെ ഇടതടവും ഇടവേളയുമില്ലാത്ത പണി. പണിയോടു പണി.
അമ്മായി സാവിത്രിയുടെ അവനോടുള്ള പെരുമാറ്റം നാൾക്കു നാൾ കൂടുന്തോറും മോശമായി വന്നു.രാവിലെ അടുക്കളയിലേക്കു ചെല്ലുമ്പോൾ തന്നെ അമ്മായി ഇടയും.
തിന്നുമുടിക്കാനായിട്ട് ഓരോ അശ്രീകരങ്ങൾ. ആദ്യം പറയുന്നത് അതാകും– മൂർച്ചയേറിയ വാക്കുകളായിരുന്നു അമ്മായിക്ക്.
ഒന്നരക്കഴഞ്ച് പഴങ്കഞ്ഞി തരുന്നതിനാണ് ഈ വർത്തമാനം.നിന്ദയോടെയല്ലാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഭാസുവിന് ഇതുവരെ സാധിച്ചിരുന്നില്ല.അങ്ങനെ ആ വീട്ടിൽ ചുമടെടുത്തും വിറകുവെട്ടിയും ഒരഭയാർഥിയെപ്പോലെ ഭാസു കഴിഞ്ഞുകൂടി. അച്യുതൻ അടീരി അക്കാലത്ത് നാട്ടിലെ ഒരു പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു.കച്ചവടവും പാർട്ടിപ്രവർത്തനവും.
ഭാസുവിന്‌റെ കാര്യങ്ങൾ ഒന്നു തിരക്കാനോ അവനോട് ഒന്നും സംസാരിക്കാനോ ഇതിനിടയിൽ അയാൾക്ക് അവസരം കിട്ടിയിരുന്നില്ല.അതിനാൽ തന്നെ ഭാസുവിന്‌റെ കഷ്ടപ്പാടുകൾ അടീരി അറിഞ്ഞതുമില്ല.അറിഞ്ഞിട്ടും ഫലമില്ല. കാരണം, ഭാര്യയെ തീ പോലെ പേടിയാണ് അമ്മാവന്.
ആയിടയ്ക്കാണ് ഒരു പ്രധാന സംഭവം നടന്നത്.അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
്
രാജ്യത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു അത്. ഇന്ത്യയിലെല്ലായിടത്തും ആഴ്ചകൾ നീണ്ടു നിൽക്കുന്ന അനുശോചനയോഗങ്ങളും ഗാന്ധിമണ്ഡലങ്ങളും തുടങ്ങി.
എല്ലായിടത്തേയും പ്രവർത്തകർ ഇതിന്‌റെ സംഘാടനത്തിനായി വിളിക്കപ്പെട്ടു. അച്യുതൻ അടീരിക്കു
💬 Comments
View all comments