ഭാ'വ'ഭു [തമ്പുരാൻ]
ഭാ'വ'ഭു
Bha Va Bhu | Author : Thamburaan
കാലങ്ങളുടെ മായാ ലോകം
ഈ കഥ തികച്ചും സങ്കൽപ്പികമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ് ഈ കഥയ്ക്കു യാതൊരു ബന്ധവുമില്ല.....നമുക്ക് കാലത്തിന്റെ മായാലോകത്തേക്ക് പോകാം വരൂ......
'കാല: പചതി ഭൂതാനി കാല: സംഹരതെ പ്രജാ:
കാല: സുപ്തെഷു ജാഗർത്തി കാലോ ഹി ദുരതിക്രമ:'
(സമയം എല്ലാ ജീവജാങ്ങളെയും പരിപൂർണ്ണമാക്കുന്നു.... അതേപോലെ സംഹരിക്കുകയും ചെയ്യുന്നു..മറ്റുള്ളവരെല്ലാം ഉറങ്ങുമ്പോൾ സമയം ഉണർന്നിരിക്കുന്നു...സമയത്തെ മറികടക്കാനാവില്ല.... അത് സത്യത്തിൽ അധിഷ്ഠിതമാണ് )
"ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ രാമ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ...........................
കൃഷ്ണ ഗുരുവായൂരപ്പ......ദേവീ ദേവിക്കുട്ടി.....സമയം എത്രയായി.... വിളക്ക് വക്ക്യണില്ലേ നീയ്യ്??"
"ദാ മുത്തശ്ശി വരണു...."
അകത്തുനിന്ന് അഞ്ചു തിരിയിട്ടനിലവിളക്കുമായി അവൾ ഉമ്മറത്തേക്ക് വന്നു...
വിടർന്ന മിഴികളും മുട്ടറ്റം മുടിയുമുള്ള പരിശുദ്ധയായ നാട്ടിൻപുരത്തുകാരി പെണ്ണ്, ദേവി
വിളക്കിന്റെ ശോഭയിൽ അവളുടെ മുഖം സൂര്യനെ പോലെ തിളങ്ങി...
വാലിട്ടെഴുതിയ മിഴികളും നെറ്റിയിലെ ഭസ്മകുറിയും അവൾക്ക് ദൈവീകചൈതന്യം സമ്മാനിച്ചു.....
"ന്റെ കുട്ടീ സമയം എത്രയായീന്ന് വല്ല നിച്ഛയോം ണ്ടോ?? വേഗം പോയി വിളക്ക് വെക്കൂ..."
"മുത്തശ്ശി സമയം ഒരുപാടൊന്നും ആയില്ല... വിളക്ക് വെക്കാൻ ആവുന്നേ ഉള്ളൂ.....
ദീപം.... ദീപം.... ദീപം.... ദീപം....."
മുറ്റത്തെ തുളസി തറയിൽ അവൾ വിളക്ക് വച്ച് പ്രാർത്ഥിച്ചു....
എണ്ണയിലേക്ക് കൂടുതൽ ആണ്ടുപോയ തിരികൾ നേരെയാക്കി.....
കൈയ്യിൽ പറ്റിപ്പിടിച്ച എണ്ണ അവളുടെ ഇടതൂർന്ന കാർകൂന്തലിൽ വിശ്രമിക്കാനായി തിടുക്കം കൂട്ടി..
"മുത്തശ്ശി വായോ.... ഇന്ന് വെള്ളിയാഴ്ചയല്ലേ..... കാവിൽ വിളക്ക് വെക്കണ്ടേ???"
തിരി എണ്ണയിൽ മുക്കി, കൂടുതലുള്ള എണ്ണ പിഴിഞ്ഞെടുത്തു കൊണ്ടവൾ പറഞ്ഞു..
"ന്റെ കുട്ടീ നിക്കി തീരെ വയ്യാ.. മുട്ടുവേദന കൊണ്ട് ഒരടി നടക്കാൻ വയ്യാ....നീയ് ഉണ്ണിയെയും കൂട്ടി പോയി വാ .....
ഉണ്ണീ..... ഉണ്ണീ......
മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചു....
"ഡാ ഉണ്ണീ... ഇങ്ങ് വന്നേ........
ഇപ്പഴത്തെ കുട്ടികളുടെ ഒക്കെ ഒരു കാര്യം പകലെന്നോ രാത്രിയോ ഇല്ല ...... എപ്പോഴും ആ കുന്ത്രാണ്ടതിൽ കുത്തി കളിക്കല്ലേ... പിന്നെങ്ങനെ വിളി കേക്കാനാ??"
ആ വൃദ്ധ ആരോടെന്നില്ലാതെ പറഞ്ഞു...
"ന്റെ മുത്തശ്ശി ഇതാ വന്നു...."
ഉണ്ണി അകത്തുനിന്ന് ഓടി വന്നു
"നീയ് ദേവിയുടെ കൂടെ കാവിലേക്ക് ഒന്ന് പോയ് വരൂ.... മുത്തശ്ശിക്ക് കാലിന് തീരെ വയ്യ കുട്ടി...."
"വാ ചേച്ചി.... വേഗം പോയി വരാം നല്ല മഴക്കോളുണ്ട്.."
തറവാട്ടിൽ നിന്ന് കാവിലേക്ക് ഒത്തിരി ദൂരമൊന്നുമില്ലെങ്കിലും മുത്തശ്ശി ആരെയും
കാവിലേക്ക് ഒറ്റയ്ക്ക് വിടാറില്ല പ്രത്യേകിച്ച് തറവാട്ടിലെ പെൺകുട്ടികളെ...
ദേവിയും ഉണ്ണിയും കാവിലേക്കുള്ള പാതയിൽ പ്രവേശിച്ചു.
*********************************************
അന്നേ സമയം തറവാട്ടിലെ കുളപ്പാടിയിലെ പടവുകളിൽ...
മ്മ്... പതിയെ ചെയ്യ്... നിക്ക് വേദനിക്കുന്നു...
ആകാശത്തെ ഇടിമിന്നലിൽ പടവിലെ രണ്ടുപേരുടെയും ദൃശ്യങ്ങൾ നീലാവെളിച്ചതിൽ ദൃശ്യമായി.
കരുത്തുറ്റ ശരീരത്തിന്റെ ഉടമയുടെ മടിയിൽ ഒരു സ്ത്രീ ഇരിക്കുന്നു. ഇരുവരും
💬 Comments
View all comments