0%

Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 1 [പമ്മന്‍ ജൂനിയര്‍]

Author : Teena John Read All Parts 285

കരുതി ലെച്ചു പാവാടയും ഇളംനീല നിറത്തിലെ ടീഷര്‍ട്ടും ധരിച്ച് മുറ്റത്തേക്കിറങ്ങി.

മാവില്‍ അങ്ങിങ്ങ് മാങ്ങ പഴുത്ത് നില്‍പ്പുണ്ട്. എറിയാനാണെങ്കില്‍ ഉന്നമില്ല. തോട്ടികൊണ്ട് പറിക്കേണ്ടിടുത്തൊന്നും മാങ്ങ നില്‍ക്കുന്നതുമില്ല. അവള്‍ മാവിന്‍ ചുവട്ടിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നു.

പിള്ളേരുണ്ടായിരുന്നെങ്കില്‍ എറിഞ്ഞിടീക്കാരുന്നു. പാര വെപ്പുകാരാണെങ്കിലും താനെന്ത് പറഞ്ഞാലും കേള്‍ക്കുന്ന പിള്ളേരാണ് എന്നോര്‍ത്തപ്പോള്‍ ലെച്ചുവിന് ചെറിയൊരു പുഞ്ചിരി വന്നു. അവള്‍ വെറുതെ നോക്കിയതാണ് ചെടിച്ചട്ടികളുടെ ഇടയിലേക്ക്... അവിടെ ഒരു ചെടിച്ചട്ടിയുടെ അടിയില്‍ ഒരു നീലനിറത്തിലെ പുറംചട്ടയോടുകൂടി ഒരു ബുക്ക്.

ഇതെന്താ സാധനം... ലെച്ചു ചെടിച്ചട്ടി മെല്ലെ ഉയര്‍ത്തി. ഭ്രാന്ത്

ഒരു സ്ത്രീയുടെ ഭ്രാന്തകാമനകളുടെ കഥ എന്നും വിവാദങ്ങളുയര്‍ത്തിയ രതിയുടെ ക്ലാസിക്

പമ്മന്‍ ഡിസിബി

ലെച്ചുവിന്റെ കയ്യൊന്ന് വിറച്ചു.... പമ്മന്റെ ഭ്രാന്ത്... കൂട്ടുകാരികളില്‍ ആരോ പറഞ്ഞിട്ടുള്ളത് അവളോര്‍ത്തു... ഇതെങ്ങനെ ഇവിടെ... ? ലെച്ചു ഭ്രാന്തെന്ന ആ നോവലും കൈയ്യില്‍ പിടിച്ച് ചുറ്റും നോക്കി. ഇല്ല ആരും കണ്ടിട്ടില്ല... ഇതിനുള്ളില്‍ എഴുതിയിരിക്കുന്നത് എന്തായിരിക്കും... ഒരു കൗമാരക്കാരിയുടെ എല്ലാ ജിജ്ഞാസയും ലെച്ചുവില്‍ ഉണര്‍ന്നു... എന്നാലും ഇതാരാ ഇവിടെ വെച്ചത്... മുടിയന്‍ ചേട്ടനാരിക്കുമോ... ഏയ്... വായനാ ശീലം ഏഴയലത്തൂകൂടി പോവാത്ത മനുഷ്യനാണത്... പിന്നാരായിരിക്കും.... ലെച്ചുവിനെ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. എങ്കിലും അവള്‍ അതിനുള്ളില്‍ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിക്കാനുള്ള ആകാംക്ഷയില്‍ നില്‍ക്കുകയാണ്. എന്തായാലും സമയം കളയാതെ വായിക്കാം.

അവള്‍ ആ നോവല്‍ അവിടെ വെച്ചിട്ട് അകത്തേക്ക് ഓടി. പഠിക്കാനുള്ളബുക്ക്‌സും ബാഗും എടുത്ത് ്അമ്മൂമ്മയോട് പറഞ്ഞു. 'ഞാനാ മാവിന്‍ചോട്ടിലിരുന്ന പഠിക്കാന്‍ പോകുവാ അമ്മൂമ്മേ...' 'ഓ... ശരി മോളേ അമ്മൂമ്മയൊന്ന് ഉറങ്ങുവാ..' 'ശരി...' ലെച്ചു മാവിന്‍ചുവട്ടിലെ സിമന്‌റ് ബെഞ്ചിലിരുന്ന് ഭ്രാന്തെടുത്ത് ബുക്കിനുള്ളില്‍ വെച്ചു. എന്നിട്ട് താളുകള്‍ മറിച്ചു. എത്ര മറച്ചാണെങ്കിലും ആസ്വദിച്ച് വായിക്കുക തന്നെ അവള്‍ തീരുമാനിച്ചു.

ലെച്ചു താളുകള്‍ മറിച്ചു. ഒന്നാം അധ്യായം എടുത്ത് വായന തുടങ്ങി. അന്നൊന്നും അവിടേക്ക് ബസ്സുണ്ടായിരുന്നില്ല. കുന്നംകുളത്തോ കൂറ്റനാട്ടോ ബസ്സിറങ്ങാം. അവിടെനിന്നും പോത്തുവണ്ടി. മോക്ഷമാര്‍ഗം പോലെ ദുര്‍ഘടനം പിടിച്ച ചെങ്കല്‍പാത. ഇരുവശവും കാട്ടുപൊന്തകള്‍. അവയക്കിടയ്ക്ക് അങ്ങിങ്ങായി കൊച്ചുകൊച്ചു കുടിലുകള്‍. മഴക്കാലം കഴിഞ്ഞാല്‍ കാട്ടുപൊന്തകളില്‍ പൊട്ടിവിരിയുന്ന കോളാമ്പിപ്പൂക്കള്‍. അവയ്ക്കുമീതെ വട്ടമിട്ടു പറക്കുന്ന പക്കികള്‍, പൂമ്പാറ്റകള്‍. അവയ്ക്കു പിന്നാലെ പാഞ്ഞുനടക്കുന്ന

💬 Comments

View all comments