Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]
അവറാൻ പറഞ്ഞു. "ഇനി വരത്തില്ല അവനീ വഴിക്ക്! അങ്ങനെ കൊടുത്തിട്ടുണ്ട്," ബിബിന അയാളെ കൃതജ്ഞതയോടെ നോക്കി. വെളിയിൽ സാന്ധ്യശോഭ പരന്നു. പരേതാത്മാക്കൾ നിറഞ്ഞ കുന്നിൻ പുറത്തിനപ്പുറം വലിയ മലകൾക്ക് മേൽ പക്ഷികൾ കൂടണയാൻ തുടങ്ങി. സുഖമുള്ള സംഗീതം സന്ധ്യയിലെ കാറ്റിനോടൊപ്പം അവരിലേക്കെത്തി. "നല്ല പാട്ട്! എവിടുന്നാ അത്?" ബിബിന ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. "ബാൻഡ് മേളവാ സാറേ. പള്ളീന്നാ. പെരുന്നാളല്ലേ?" ബിബിന അയാളെ നോക്കി. "ഗീവർഗ്ഗീസ് പുണ്യാളന്റെ പെരുന്നാൾ..." കോന്തുണ്ണി ഇപ്പോൾ റിഹേഷ്‌സൽ ചെയ്യുകയാവും. താൻ കൊടുത്ത ചുവന്ന ഷാളുകളിലൊന്ന് ഇപ്പോൾ അയാളുടെ ദേഹത്ത് കിടപ്പുണ്ടാവും. "അത് പോട്ടെ…സാറിന് എന്തേലും അസുഖം....?" ബിബിന അയാളെ നോക്കി. "എന്നോട് പറയുന്ന കൊണ്ട് സാർ മോശമൊന്നും വിചാരിക്കണ്ട. തല പോയാലും ഞാൻ വേറെ ഒരു മനുഷ്യനോടും മിണ്ടത്തില്ല. ഞാൻ കരക്കമ്പിയല്ല . എന്നതാ സാറേ പ്രശ്നം?" ബിബിന എഴുന്നേറ്റ് ഫ്രിഡ്ജ് തുറന്നു. രണ്ട് പാത്രങ്ങളിൽ ഐസ് ക്രീമെടുത്ത് അവറാന്റെയടുത്തേക്ക് വന്നു. "കഴിക്ക്," അവൾ അയാളോട് പറഞ്ഞു. ബിബിന സാജുമോന്റെ കഥ പറയുമ്പോൾ കണ്ണുകൾ അവറാന്റെ കണ്ണുകളിൽ നിന്ന് മാറ്റിയില്ല. ഇതുവരെ ആരോടും പറയാതിരുന്ന ആ ഭീകര രഹസ്യം, ഹൃദയ ഭേദകമായ ഭൂതകാലം അയാളോട് പറയാനുള്ള കാരണം അവൾ അപ്പോൾ ചിന്തിച്ചില്ല. പോത്തിനേയും കാളയെയും പന്നിയേയും നിർദാക്ഷിണ്യം അറുത്ത് കൊല്ലുന്ന അയാളുടെ കണ്ണുകളിൽ ജ്വലിക്കുന്ന ഒരു ദീപനാളം ആദ്യ ദിവസം തന്നെ താൻ കണ്ടിരുന്നു. ഷാജുമോൻ പറയുമായിരുന്ന മാലാഖയുടെ കണ്ണുകളിലെ ദീപനാളം. "എങ്ങനുണ്ട്?" പാമ്പുകടിയേറ്റ് താമരക്കുളത്തിന്റെ കരയിൽ നീലിച്ച ദേഹത്തോടെ അവസാനമായി കണ്ട സാജുമോനെയോർത്ത് അവൾ ചോദിച്ചു. "വെടി വെച്ച് കൊല്ലേണ്ടതല്ലേ എന്നെ?" അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവറാൻ അവളോട് ചേർന്നിരുന്നു. അയാളുടെ പരുക്കൻ കൈ അവളുടെ തോളിനേ തൊട്ടു. "നമ്മളൊക്കെ മനുഷ്യമ്മാരാ!" തീവ്രമായ സാന്ത്വനത്തിന്റെ തണുപ്പ് അവളെ തൊട്ടു. "എനിക്ക് പഠിപ്പൊന്നും ഇല്ല..." അവളുടെ നെറുകിൽ തൊട്ടുകൊണ്ട് അയാൾ പറഞ്ഞു. "എന്നാലും സാറിന്റെ ഈ അസുഖം...ചികിത്സിച്ചിട്ടും ഇതുവരെ മാറ്റമില്ല എന്ന് പറയുമ്പം..." അയാളുടെയും സ്വരം ഇടറി. "സാറിന് ഒരു ജീവിതം വേണ്ടേ...അന്നേരം ഈ അസുഖം മാറണ്ടേ?" ഉത്തരമൊന്നും പറയാതെ അവൾ അയാളെ
💬 Comments
View all comments