Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]
വീണ്ടുമാ ചോദ്യമവരാവർത്തിച്ചു... പക്ഷെ നേരത്തത്തെപ്പോലെയല്ല, ഇപ്പോളതുചോദിയ്ക്കുമ്പോൾ കൺമഷിയെ പടർത്താൻപോന്നൊരു നനവ് ആ കണ്ണുകളിൽ സ്ഥാനമേറ്റിരുന്നെന്നുമാത്രം...
""...ഏയ്.! നന്ദിയൊന്നുമ്മേണ്ട... പിന്നത്രയ്ക്കു നിർബന്ധമാണേൽ സേറ തന്നതുപോലൊരുമ്മ തന്നോ..!!"""_ പറഞ്ഞശേഷം കള്ളത്തരംപൊക്കാണ്ടിരിയ്ക്കാനായി ഞാൻ മുഖംകുനിച്ചതും ഇത്തയുടെ അടക്കിയുള്ളചിരിയുടെ മർമ്മരസ്വരം ഞാനറിഞ്ഞു...
ഉടനെ മുഖമുയർത്തി നോക്കീതും,
""...മ്മ്മ്.! കള്ളക്കണ്ണന്റെ ഉദ്ദേശമൊന്നുമത്ര നല്ലതല്ലാട്ടോ..!!"""_ എന്നൊരാക്കിയ ചിരിയാണു ഞാൻകണ്ടത്..
...ഈശ്വരാ.! അപ്പൊ കള്ളിപൊളിഞ്ഞോ..?? അങ്ങനെയാണേ കളിയിനി എത്രേമ്പെട്ടെന്നു ചോദിയ്ക്കണം.!
അതുമാലോചിച്ച് അവരെനോക്കിയൊരു കള്ളച്ചിരിയുമായിരിയ്ക്കുമ്പോഴാണ് സേറയുമെഴുന്നേറ്റ് ഞങ്ങൾക്കിടയിലേയ്ക്കു വരുന്നത്...
""...അല്ലടാ കണ്ണാ... സാധാരണ ശ്രീകൃഷ്ണനെയല്ലേടാ കണ്ണനെന്നു വിളിയ്ക്കുന്നേ..?? നീ വിഷ്ണുവല്ലേ..?? വിഷ്ണുവെങ്ങനെ കണ്ണനാവും..??"""_ അർത്ഥംവെച്ചുള്ള നോട്ടത്തോടെയാണ് ഇത്തയതു ചോദിച്ചത്... ഒപ്പം ചുണ്ടുകൾകടിച്ചൊരു ചിരിയടക്കിപ്പിടുത്തവും...
""...അതെന്താ നിങ്ങൾക്കതു പിടിച്ചില്ലേ..?? എന്നാ നിങ്ങളിവിടെന്നു റിസൈൻചെയ്തു പൊയ്ക്കോ... അല്ലേടീ..??"""_ അതിനു തിരിച്ചടിച്ചശേഷം ഞാൻ സപ്പോർട്ടിനായി സേറയെ കൂട്ടുപിടിച്ചു...
അവളാണേൽ കേട്ടതും പൂരച്ചിരി... അതിനുശേഷം,
""...ഇനിയിപ്പോൾ ശ്രീകൃഷ്ണനായാലും മഹാവിഷ്ണുവായാലും എല്ലാം സെയിംപേഴ്സൺതന്നല്ലേ..??"""_ എന്നൊരു ചോദ്യംകൂടിട്ട് സേറ നൂറാത്തയുടെ മുഖത്തേയ്ക്കുനോക്കി...
""...എന്നാലും ക്യാരക്ടറിൽ അല്ലറചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ടല്ലോ..!!"""_ പറഞ്ഞശേഷം നൂറാത്ത വാപൊത്തിചിരിയ്ക്കുമ്പോൾ സേറയും കൂടെച്ചേർന്നിരുന്നു...
ആ ഒരു സംഭവത്തോടെ ഞങ്ങൾമൂവരും വല്ലാണ്ടങ്ങടടുക്കുവായ്രുന്നു...
എന്തിനുമേതിനും കളിയാക്കിയും തല്ലുകൂടിയും കൊതികുത്തിയും ദിവസങ്ങളോരോന്നായി പൊഴിച്ചുകളഞ്ഞു... അതിനിടയിൽ ഒരാളില്ലാതെപോയാൽ മറ്റുരണ്ടാൾക്കുമത് മരണവീടെന്നപോലെ മാറാനുംതുടങ്ങി...
അന്നേവരെ ആരോടുമൊരാത്മാർത്ഥതയും തോന്നിയിട്ടില്ലാത്ത എനിയ്ക്കുമെന്തൊക്കെയോ മാറ്റങ്ങൾ ഞാനറിയാതെ സംഭവിയ്ക്കുന്നപോലെ.!
കണ്ടപ്പോൾമുതൽ കാമക്കണ്ണോടെമാത്രം കണ്ടിരുന്ന, അവരുടെ ശരീരത്തോടുമാത്രം ഭ്രമംതോന്നിയിരുന്ന എന്റെമനസ്സിലേയ്ക്ക് എപ്പോഴൊക്കെയോ അവരുടെ കളിയും ചിരിയും കൊഞ്ചലും കുസൃതികളുമൊക്കെ സ്ഥാനംപിടിച്ചു...
ഡബിൾമീനിങ് ഡയലോഗുകൾ പറയുന്നതിലും, തൊടാനുമ്പിടിയ്ക്കാനും കിട്ടുന്നവസരങ്ങൾ മൊതലാക്കുന്നതിലും യാതൊരുപേക്ഷയും വരുത്തിയില്ലെങ്കിലും അവളുമാരെക്കണ്ടാലുടനേ തുണിപ്പൊക്കണമെന്ന ചിന്തയൊന്നൊതുങ്ങി...
...ആം.! എത്രനാളത്തേയ്ക്കാ എന്തോ..??
എന്നാലാ ദിവസങ്ങളിലുണ്ടായ മറ്റൊരു പ്രത്യേകതയെന്തെന്നാൽ സേറയുടെ നോട്ടംതന്നെയായ്രുന്നു...
അവളുടെ കണ്ണുകളിൽ കാണാൻതുടങ്ങിയ ഒരുതരം വെപ്രാളം... അതുപലപ്പോഴും എന്തൊക്കെയോ പറയാൻകൊതിയ്ക്കുന്ന വിധമൊരു തിരയിളക്കമായി മാറുന്നത് ഞാൻ കാണാതെകണ്ടു...
അടുത്തുവന്നിരിയ്ക്കുമ്പോൾ കണ്ണടയ്ക്കിടയിലൂടെ പാളിക്കൊണ്ടിരുന്ന കൺകോണുകൾ, പക്ഷെ സംസാരിയ്ക്കുമ്പോൾ കണ്ണുകളിൽ പതിയാതെ ഒളിച്ചുവെച്ചു...
എന്നാൽ ഞാനിത്തയോടു കൂടുതൽ ക്ലോസ്സാവുന്ന സമയങ്ങളിൽ ആ മുഖത്തുണ്ടാവുന്ന അമർഷവും അതിനുശേഷം ഞാൻ തിരിച്ചുചെല്ലുമ്പോൾ കാണിയ്ക്കുന്ന കൊതിക്കെറുവുമെല്ലാം ഞാൻ പതിയെപ്പതിയെ തിരിച്ചറിയുവായ്രുന്നു...
അതിനൊപ്പം, ഓഫീസിൽനിന്നു പോയാലും പതിവായി വന്നുകൊണ്ടിരുന്ന ഫോൺകോളുകൾ എന്റെ തോന്നലുകളെ വെറും തോന്നലുകളല്ലാതാക്കി...
ഒരിയ്ക്കലും പറഞ്ഞുമടുക്കാത്ത
💬 Comments
View all comments