Chapter Title : Curious case edited version 1,2,3,4 [Willie Beamen]
“ഫേസ്ബുക്കിൽ ഒരു ഫേക്ക് ഐഡി വെച്ച് എന്നെ ട്രാപ്പ് ചെയ്യാമെന്ന് നീ കരുതിയോ?” എബി അവളുടെ അരികിലിരുന്നു. “വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോനെ പിടിക്കാൻ സുന്ദരേശന്റെ മോൾക്ക് കഴിയില്ല മോളേ. സുന്ദരേശൻ പാവമാണെങ്കിലും അയാളുടെ ബാങ്ക് അക്കൗണ്ടിൽ 30 ലക്ഷം കിടക്കുന്നത് എനിക്കറിയാം.”
“കളിയാക്കുകയാണോ?” പ്രിയ പല്ലുഞെരിച്ചു.
“മോളൂസേ... പഴയ എബിയല്ല ഇത്. രണ്ട് കാര്യങ്ങൾ നീ ഓർത്തോ. നിന്റെ ആങ്ങള സുബിൻ ഒരു മൈരനാണ്. സ്റ്റെഫിയെ കേറി പിടിച്ചപ്പോൾ അവനെ കേസിൽ പെടുത്താതെ വിട്ടത് നിന്നെ ഓർത്തിട്ടാണ്.”
“പിന്നെ... നിന്റെ കാഴ്ചപ്പാടിൽ നിന്റെ വീട്ടിലുള്ളവർ മാത്രമേ നല്ലവരായുള്ളൂ!” പ്രിയ രോഷത്തോടെ തടസ്സപ്പെടുത്തി.
എബി തന്റെ കൈമുഷ്ടി വെയിറ്റിംഗ് ഷെഡിലെ പൈപ്പിൽ മുറുക്കിപ്പിടിച്ചു. ദേഷ്യം നിയന്ത്രിച്ചുകൊണ്ട് അവൻ അവളെ നോക്കി. “ചിത്തയായാലും എന്റെ വീട്ടിൽ ഒരുത്തി ഉണ്ടല്ലോ... പല്ലവി!” പ്രിയ ഒരു കനൽ പോലെ എബിയുടെ മുഖത്തേക്ക് നോക്കി.
“കുത്തിച്ചി മോളേ!” എബി പെട്ടെന്ന് അവളുടെ കൈയിൽ ആഞ്ഞുപിടിച്ചു.
“നിന്റെ നിഴൽ പോലെ നടന്ന എനിക്കറിയാം എബി... പല്ലവിക്ക് ഇഷ്ടം ലുക്മാനോടല്ല, അത് എബ്രഹാം എന്ന എബിയോടാണെന്ന്!” പ്രിയ ഉറക്കെ പറഞ്ഞു.
എബിയുടെ കൈപ്പിടിയിൽ കിടന്നു പ്രിയയുടെ കുപ്പിവളകൾ പൊട്ടിതകർന്നു. അവളുടെ കൈത്തണ്ടയിൽ നിന്നും ചോര പൊടിഞ്ഞു. എബിയുടെ കണ്ണുകളിൽ ക്രൂരമായ ഒരു ഭാവം മിന്നിമറഞ്ഞു.
“ഇതൊരു പബ്ലിക് പ്ലേസാണ് എബി... നീ അടങ്ങ്! സ്റ്റെഫി എന്ന പിഴച്ച പെണ്ണിനെ അങ്ങ് കെട്ടിക്കോ!” എബിയുടെ കൈയിൽ നിന്നും എങ്ങനെയോ കുതറിമാറി അവൾ എഴുന്നേറ്റു.
“നീ വിചാരിച്ചത് രണ്ട് ഫോട്ടോ കാണിച്ച് എന്നെ വിരട്ടാം എന്നാണോ? നിന്നെ കാണുന്നത് വരെ ഒരു 'സോറി' പറയാമെന്ന് കരുതിയതാണ്. പക്ഷേ ഇനി അത് വേണ്ട. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്,” എബി അവളെ പുച്ഛിച്ചു.
“പഴയ പ്രേമം പൊങ്ങിവരുമെന്ന് ഞാനും കരുതി, പക്ഷേ ഇപ്പോൾ ഉള്ളിൽ പകയാണ്!” വേദനിക്കമ്പോഴും അവളുടെ കണ്ണുകളിൽ പ്രതികാരം തിളങ്ങി.
“പക മനസ്സിൽ കൊണ്ടുനടന്ന് കൃത്യസമയത്ത് പ്രയോഗിക്കേണ്ട ഒന്നാണ്. അല്ലാതെ ശത്രുവിന്റെ മുന്നിൽ വന്ന് 'ഞാൻ പ്രതികാരം ചെയ്യാൻ പോകുകയാണെന്ന്' പറയുന്നത് മണ്ടത്തരമാണ്,” എബി പതുക്കെ എഴുന്നേറ്റു.
“ഒരു പെണ്ണിനോടാണ്
💬 Comments
View all comments