0%

Chapter Title : Curious case edited version 6 [Willie Beamen]

Author : kkstories Read All Parts 371

മുകളിൽ നിന്ന് മയൂരിയുടെ ശബ്ദം മുഴങ്ങി.

"എബി... സണ്ണീ... നിങ്ങളുടെ ഈ ചെറിയ കളികൾ ഇവിടെ അവസാനിക്കുന്നു. രാജ്മോഹൻ സാറിന് നിങ്ങളെ രണ്ടാളെയും ആവശ്യമില്ല. സണ്ണീ, നിന്റെ അച്ഛനെ കൊന്നത് ഹാരിസ് സാറല്ല, ആ സത്യം എബിക്ക് അറിയാമായിരുന്നു. അവൻ അത് നിന്നോട് പറഞ്ഞില്ലെന്ന് മാത്രം."

സണ്ണി തകർന്നുപോയി. അവൻ എബിയെ നോക്കി. എബിയുടെ കണ്ണുകളിൽ ദുഃഖമായിരുന്നു. "സണ്ണീ... എനിക്ക് ഇത് നിന്നോട് പറയണമായിരുന്നു. പക്ഷേ വക്കീൽ നിന്നെ ബ്രെയിൻവാഷ് ചെയ്തിരിക്കുകയായിരുന്നു."

മറുവശത്ത് നിന്ന് നെൽസൺ തന്റെ ആൾക്കാരുമായി പ്രത്യക്ഷപ്പെട്ടു. "മതിയാക്കാം നിങ്ങളുടെ ഈ നാടകം. എബി... ആ രേഖകൾ ഇങ്ങോട്ട് തന്നേക്ക്. ഇല്ലെങ്കിൽ വർഷയുടെ ജീവൻ പോകും."

എബി പതുക്കെ തന്റെ ജാക്കറ്റ് ഊരി നിലത്തിട്ടു. അവന്റെ കൈകൾ മുറുകി. ''ഒരു അവസാന യുദ്ധത്തിന് എബി തയ്യാറായിക്കഴിഞ്ഞു. തന്റെ കൂടെയുള്ള ഉണ്ണിയും ടിറ്റോയും പുറത്ത് അലക്സ്സിന്റെ നേതൃത്വത്തിൽ നെൽസന്റെ പിള്ളേരെ വളഞ്ഞിട്ടുണ്ടെന്ന് എബിക്ക് അറിയാമായിരുന്നു.

"നെൽസൺ... രാജ്മോഹനോട് പറഞ്ഞേക്ക്, കളി തുടങ്ങിയത് അവരാണെങ്കിൽ അവസാനിപ്പിക്കുന്നത് എബിയായിരിക്കും!"

പാണ്ടികശാലയുടെ മുകളിൽ നിന്ന് മയൂരി പതുക്കെ താഴേക്ക് ഇറങ്ങി വന്നു. അവളുടെ കണ്ണുകളിൽ നെൽസണോടുള്ള അഭിമാനവും എബിയോടുള്ള പകയുമായിരുന്നു.

"സണ്ണീ... നിനക്ക് തെറ്റിപ്പോയി. നീ കരുതിയത് നെൽസൺ രാജ്മോഹന്റെ മോൻ ഒന്നുമല്ല ? അവനെ വളർത്തിയത് ഞാനാണ്. എന്റെ ചോരയാണ് അവൻ. രാജ്മോഹൻ പോലും അറിയാതെ ഞങ്ങൾ നെയ്യുന്ന ഈ വലയിൽ നീയും എബിയും വെറും ഇരകൾ മാത്രമാണ്," മയൂരിയുടെ വാക്കുകളിൽ ഒരു ക്രൂരമായ ചിരിയുണ്ടായിരുന്നു.

നെൽസൺ തന്റെ തോക്ക് എബിയുടെ നെറ്റിയിലേക്ക് അമർത്തി. "അമ്മേ... ഇവനെ ഇപ്പോൾ തന്നെ തീർത്താലോ? ഇവൻ അറിഞ്ഞ സത്യങ്ങൾ പുറത്തുപോയാൽ നമ്മുടെ പ്ലാനുകൾ പാളും."

വേണ്ട നെൽസൺ..." മയൂരി തടഞ്ഞു. "ഇവന്റെ കൈവശമുള്ള ആ വലിയവീട്ടിലെ ആധാരങ്ങളും ഡിജിറ്റൽ കീയും കിട്ടാതെ ഇവനെ കൊല്ലരുത്. എബി... ആ ചിപ്പ് എവിടെ?"

എബി പതുക്കെ ചിരിച്ചു. ആ ചിരിയിൽ മരണത്തെപ്പോലും തോൽപ്പിക്കുന്ന ഒരു ധൈര്യമുണ്ടായിരുന്നു. "മയൂരി... സ്വന്തം മകനെ ഒരു കൊലയാളിയാക്കി മാറ്റിയ നിന്നെപ്പോലൊരു അമ്മയ്ക്ക് ഞാൻ ആ രേഖകൾ തരുമെന്ന് കരുതിയോ? നെൽസൺ

💬 Comments

View all comments