Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
മാത്രല്ല, ആകർഷണം ശാശ്വതമല്ല... നീ അകന്നിരിക്കുന്ന നിമിഷം അതില്ലാതാകും. അങ്ങനെ സംഭവിക്കാതിരിക്കാനും കൂടിയാണ് ഈ ഏലസ്സ്. "
അതു കേട്ടതോടെയാണ് ചെയ്യുന്നത് കുതന്ത്രമാണെന്ന ബോധ്യം ശങ്കുണ്ണിയെ പിടിച്ചുലച്ചത്.
"ഇന്നേക്ക് മൂന്നാം നാൾ നല്ല മുഹൂർത്തമുണ്ട്. അതു വരെ ഈ ഭസ്മം കയ്യിലിരിക്കട്ടെ. തൊടരുത്. അവളെയും."
"പിന്നെ, ഈ പൂജ ഫലത്തിലായാൽ നീ അവളെയും കൂട്ടി തിരുക്കുടിയിലൊന്നു പോണം. അവിടെ ആദിഭൈരവി ദേവിക്ക് മുന്നിൽ അവളെക്കൊണ്ട് വിളക്ക് വെപ്പിക്കണം.
നിങ്ങൾ മാത്രമല്ല, വരും തലമുറയും ഓരോ ഇരുപത്തൊന്നു വർഷങ്ങൾ കൂടുമ്പോൾ കുടുംബത്തിലെ പെൺകുട്ടിയെ കൊണ്ടോ അല്ലെങ്കിൽ പുതുപ്പെണ്ണിനെ കൊണ്ടോ വിളക്ക് വെപ്പിക്കണം."
ശങ്കുണ്ണി രണ്ടു നിർദേശങ്ങളും ശിരസ്സാ വഹിച്ചു കൊണ്ട് പൂജമുറിയിൽ നിന്നും ഇറങ്ങി നടന്നു.
പിന്നീടുള്ള രണ്ടു ദിവസങ്ങൾ കാത്തിരിപ്പിന്റേതായിരുന്നു. ഊർജസംഭരണത്തിന്റേതും.
എട്ടു മുരിങ്ങയും മുരിങ്ങയിലയും പൂവും ഒന്നിച്ചു തിളപ്പിച്ച് കഷായമുണ്ടാക്കി നാല് നേരം കുടിച്ചും ബാക്കി സമയം യഥേഷ്ടം ഉറങ്ങിയും അയാൾ അടുത്ത ദിവസത്തേക്കായി ഊർജമുണ്ടാക്കി.
അങ്ങനെ മൂന്നാം നാൾ രാവായി.
↔️↔️↔️↔️↔️↔️↔️↔️↔️
ദമയന്തി പുറം പണികളെല്ലാം കഴിഞ്ഞ് വേലക്കാരികൾക്ക് അടുത്ത ദിവസത്തേക്കുള്ള ജോലികൾ പറഞ്ഞു കൊടുത്ത് ഒൻപതു മണിക്ക് മുന്നേ മുറിയിൽ കയറും.
പിന്നെയൊരു അരമണിക്കൂർ നീരാട്ടാണ്. മഞ്ഞളും ചന്ദനവും പനിനീരും ചേർത്തുണ്ടാക്കിയ ലേപനം ദേഹത്താകെ തേച്ചു പിടിപ്പിച്ച് അവൾ കുളക്കടവിൽ നഗ്നയായിരിക്കും. ആ കടവിലേക്കുള്ള പ്രവേശനം അവളുടെ മുറിയിലൂടെ മാത്രമായതിനാൽ എത്ര നേരം വേണമെങ്കിലും ആ ഇരിപ്പ് തുടരാം..

പിന്നീട് കുളത്തിലിറങ്ങി തന്റെ ദേഹത്തുണങ്ങിപ്പിടിച്ച ലേപനം നന്നായി കഴുകിക്കളയും. തടിച്ച മുലയിലും നിതംബത്തിലും വയറിന്റെ ഇടുക്കിലുമെല്ലാം രാമച്ചച്ചകിരിയിട്ടുരക്കും. അങ്ങനെ മതിവരുവോളം നീന്തിതുടിച്ചു കരയിലേക്കടുക്കും.
💬 Comments
View all comments