0%

Chapter Title : ഡേവിഡിന്റെ മരണം [യാസർ]

Author : Kambikathakal Read All Parts 245

വിദേശത്താണ് ജോലി ചെയ്യുന്നത് വന്നാലുടനെ വിവാഹവും ഉണ്ടാവും

ഫോൺ ബെല്ലടിച്ച് അൽപസമയം കഴിഞ്ഞപ്പോൾ ജോർജിന്റെ സ്വരം കാറിന്റെ സ്പീക്കറിലൂടെ കേട്ടു. "ഹലോ"

"ഹലോ ഇച്ചായാ അപ്പച്ചന് ചെറിയൊരു നെഞ്ച് വേദന ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ് " കാർ ഓടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. കാർ പോക്കറ്റ് റോഡിൽ നിന്നും മെയ്ൻ റോഡിലേക്കിറങ്ങി.

"ഏത് ഹോസ്പിറ്റലിലേക്കാ കൊണ്ട് പോകുന്നത്" ജോർജിന്റെ ആധിയോടെയുള്ള ശബ്ദം ഒഴുകിയെത്തി.

"മിംസിലേക്കാണ് ഇച്ചായൻ പേടിക്കേണ്ട. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം."എതിരെ വരുന്ന വണ്ടികൾ മാറാനായി ഹോൺ മുഴക്കിക്കൊണ്ട് കാറോടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

"നീ ഫോൺ വെച്ച് നേരെ നോക്കി വണ്ടിയോടിക്ക് ഞാൻ ഉടനെ എത്താം"

"ജോർജ് ഫോൺ കട്ട് ചെയ്തത ശബ്ദം സ്പീക്കറിലൂടെ സ്റ്റെല്ല കേട്ടു. അവൾ ഹെഡ് ലൈറ്റ് ഓൺ ചെയ്ത് കാറിന്റെ വേഗം വർദ്ധിപ്പിച്ചു.

അരമണിക്കൂർ കൊണ്ട് സ്റ്റെല്ല ഡേവിഡിനെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി. അപ്പോഴേക്കും ഡേവിഡ് അവശനായിരുന്നു.

സ്റ്റെല്ല കാർ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ നിർത്തി. അവൾ ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി ഡേവിഡിനെ ഇറക്കാനായി കാറിനെ ഇടം വെച്ച് കോ-ഡ്രൈവങ്ങ് സിറ്റിനരികിലെ ഡോർ തുറന്നു.

അത് കണ്ട അറ്റന്റർമാർ സ്ട്രെക്ചറുമായി ഓടി അരിടേക്കെത്തി അവർ തന്നെ ഡേവിഡിനെ സ്ട്രെക്ചറിലേക്ക് എടുത്ത് കിടത്തി. "മാഡം കാറ് പാർക്കിങ്ങ് ഏരിയയിൽ നിർത്തിയിട്ട് വരൂ ഞങ്ങൾ ഇദ്ദേഹത്തെ ക്യാഷ്വാലിറ്റിയിൽ എത്തിക്കാം." ഹോസ്പിറ്റലിനകത്തേക്ക് സ്ട്രെക്ചർ തള്ളുന്നതിനിടയിൽ അറ്റന്റർ അവളോട് പറഞ്ഞു.

സ്റ്റെല്ല വേഗം താൻ വന്ന കാർ പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയാനായി പുറപ്പെട്ടു. പാർക്കിങ്ങ് ഏരിയ വിശാലമായിരുന്നതിനാലും വാഹനങ്ങൾ ഒരു പാട് നിർത്തിയിട്ടതുണ്ടായിരുന്നതിനാലും കാർ പാർക്ക് ചെയ്ത് വരാൻ അവൾ അൽപം താമസിച്ചു.

സ്റ്റെല്ല ക്യാഷ്വാലിറ്റിയിൽ എത്തിയപ്പോഴേക്കും ഡോക്ടർമാർ ഡേവിഡിനുളള ഥമിക ശുശ്രൂഷ ആരംഭിച്ചിരുന്നു. അവൾ വേഗം തന്നെ ഡോക്ടറുടെ അരികിലേക്കെത്തി.

"ഡോക്ടർ അപ്പച്ചന് ഇപ്പോൾ എങ്ങനെയുണ്ട്."

"പരിശോദിച്ച് കൊണ്ടിരിക്കുകയാണ് അപ്പച്ചന് നെഞ്ചുവേദന ഇടക്കിടെ വരാറുണ്ടോ"

"ചെറുതായി വേദന വരാറുണ്ടായിരുന്നു. അത് ഗ്യാസിന്റെ ഗുളിക കഴിച്ച് മാറ്റാറായിരുന്നു പതിവ്."

"ശരി തൽകാലം വേദനക്കുളള ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട്.ഞാൻ സ്കാനിങ്ങിന് എഴുതിയിട്ടുണ്ട്. ഒന്ന് സ്കാൻ ചെയ്യണം എങ്കിലേ കൂടുതൽ എന്തെങ്കിലും പറയാനാവൂ."

"ശരി ഡോക്ടർ ഉടനെ ചെയ്യാം." തന്റെ ഓഫീസിൽ നിന്നും അപ്പച്ചന്റെ അസുഖവിവരം അറിഞ്ഞ് ഓടിയെത്തിയ ജോർജായിരുന്നു മറുപടി പറഞ്ഞത്. അത് വരെ സ്റ്റെല്ലയും ജോർജിനെ കണ്ടിരുന്നില്ല.

ഏതാണ്ട് ഒന്നര മണിക്കൂറോളം സമയമെടുത്തു സ്കാനിങ്ങ് റിപ്പോർട്ട് കിട്ടാൻ. അതുമായി ജോർജും

💬 Comments

View all comments