0%

Chapter Title : ഡിറ്റക്ടീവ് അരുൺ 1 [Yaser]

Author : Kambikathakal Read All Parts 131

അനുഗമിച്ചു കൊണ്ട് അരുൺ പറഞ്ഞു. ഒന്ന് മൂളിക്കൊണ്ട് അയാൾ കേണിപ്പടികൾ ഇറങ്ങി.

അരുൺ വീണ്ടും തന്റെ കസാരയിലേക്ക് മടങ്ങി. ഗോകുൽ വരുന്നതും കാത്തിരിക്കുകയായിരുന്നു അവൻ.

ഗോകുൽ വന്നപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞു. ഗോകുലിന്റെ മുഖത്ത് വല്ലാത്തൊരു മ്ലാനതയുണ്ടായിരുന്നു. "എന്ത് പറ്റി ഗോകുൽ" അവന്റെ മുഖഭാവം കണ്ട് അരുൺ ചോദിച്ചു.

"ഒന്നുമില്ല നേരരെത്തെ വന്ന ആളും കല്യാണ അന്വേഷണത്തിനായി വന്നതാണല്ലേ"

"അതേ"

"മടുത്തു അരുൺ.. എസ് ഐ ടെസ്റ്റ് എഴുതിയാലോ എന്നാലോചിക്കുകയാണ് ഞാൻ. ദേവേട്ടൻ വല്ലാതെ നിർബന്ധിക്കുന്നുമുണ്ട്. ഇവിടെയാണെങ്കിൽ കല്യാണ കേസുകൾ മാത്രം... മടുപ്പ് തോന്നുകയാ എല്ലാത്തിനോടും" നിരാശയോടെയായിരുന്നു ഗോകുലിന്റെ മറുപടി.

"ഇങ്ങനെ നിരാശനായാലോ ഗോകുൽ എല്ലാം ശരിയാവും." അരുൺ ഗോകുലിനെ സമാശ്വസിപ്പിച്ചു.

ഒരാഴ്ചക്ക് ശേഷം

ഗോകുൽ പുറത്തെവിടെയോ പോയ സമയത്താണ് കോളിങ് ബെല്ലിന്റെ ശബ്ദം അരുൺ കേട്ടത്. "കയറി വരൂ" വാതിൽ കുറ്റിയിട്ടിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അരുൺ പറഞ്ഞു. ഗോകുൽ പുറത്ത് പോയതിനു ശേഷം അരുൺ എഴുന്നേറ്റ് വാതിൽ അകത്ത് നിന്നും കുറ്റിയിട്ടിരുന്നില്ല.

വാതിൽ തുറന്ന് അകത്തേക്ക് വന്നത് നാൽപതിനടുത്ത് പ്രായമുള്ള ഒരാളായിരുന്നു. മുഖത്തുള്ള വിഷാദ ഭാവം അയാളനുഭവിക്കുന്ന പ്രയാസങ്ങളെയാണ് കാണിച്ചിരുന്നത്. ഇതൊരു കല്യാണ അന്വേഷണവുമായി ബന്ധപ്പെട്ട് വന്ന വ്യക്തിയല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അരുണിന് ബോധ്യമായി.

"വരൂ.. ഇരിക്കൂ..." അരുൺ കസാരയിൽ നിന്നെല്ലന്നേറ്റ് തന്റെ മുന്നിലുള്ള കസാര ചൂണ്ടി കൊണ്ട് പറഞ്ഞു.

അയാൾ പതിയെ കസാരയിൽ വന്നിരുന്നു.

അയാൾ ഇരുന്നതിനു ശേഷം തന്റെ കസാരയിലിരുന്ന ഗോകുൽ ഫോണെടുത്ത് ഗോകുലിന്റെ നമ്പറിലേക്ക് പെട്ടന്ന് വരൂ എന്ന് മെസേജ് അയച്ചു. "സാർ താങ്കൾ എന്ത് സേവനമാണ് ഞങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത്" തന്റെ മുന്നിലിരിക്കുന്ന വ്യക്തി ഒന്നും സംസാരിക്കാത്തത് കൊണ്ട് അയാളോടായി അരുൺ ചോദിച്ചു.

"സാർ എന്റെ പേര് പ്രേമചന്ദ്രൻ. ഞാനിപ്പോൾ വല്ലാത്തൊരു ദുഃഖത്തിലാണ്. ഒരു പക്ഷേ നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയും എന്ന തോന്നലാണ് ഞാനിപ്പോൾ ഇവിടെ ഇരിക്കാൻ കാരണം"

"എങ്ങനെയാണ് ഞാൻ നിങ്ങളെ സഹായിക്കേണ്ടത് എന്ന് പറയൂ"

"സാർ എന്റെ മകൾ രശ്മിചന്ദ്രനെ കാണാതായിട്ട് ഇന്നേത്തേക്ക് ഒരാഴ്ച കഴിഞ്ഞു."

"ഇത് വരെ പോലീസിൽ കേസ് കൊടുത്തില്ലേ"

"കൊടുത്തു പക്ഷേ ഇതുവരെയും അതുകൊണ്ട് ഒരു പ്രയോജനമുണ്ടായിട്ടില്ല. അത് കൊണ്ടാണ് ഈ കേസ് ഒരു ഡിറ്റക്ടീവിനെ ഏൽപിച്ചാലോ എന്ന് ആലോചിച്ചത് ആ അന്വേഷണം എന്നെ ഇവിടെയും എത്തിച്ചു."

ടിംഗ് ഡോങ്.. കോളിംഗ് ബെൽ ഒന്നുകൂടി അടിച്ചു. പ്രേമചന്ദ്രൻ പരിഭ്രമത്തോടെ വാതിലിനുനേർക്ക് നോക്കി.

പുറത്തുള്ളത് ഗോകുൽ

💬 Comments

View all comments