Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
തന്നെയാണ് സാർ. പിന്നെ ഞാനുദ്ദേശിച്ചത് നമ്മൾ കണ്ട് മുട്ടിയത് കോഴിക്കോട് നിന്നാണല്ലോ.?"
"അതേ." അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.
"എനിക്കും വലുതാകുമ്പോൾ കു സി ഐ ഡി ആവണമെന്നാണ് ആഗ്രഹം." ഒരു നെടുവീർപ്പോടെ പറഞ്ഞു.
"നിനക്കൊരു സി ഐ ഡി ആവാനെന്താ ഇത്ര ആഗ്രഹം." ചെറിയൊരു കൗതുകത്തോടെ അരുൺ ചോദിച്ചു.
"അങ്ങനെ പ്രത്യേഗിച്ച് കാരണമൊന്നുമില്ല. സാർ ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസ്, പിന്നെ കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് പുഷ്പനാഥ് ഇവരെല്ലാം എനിക്ക് വളരെയതികം ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. ആ കഥകൾ വായിച്ച് അവരെ പോലെ ആവാനുള്ള ആഗ്രഹമാവാം."
"ഓകെ. ഇനി നമുക്ക് കഥയെല്ലാം അവിടെ ചെന്നതിനു ശേഷമാവാം. തൽകാലം നമുക്കെന്തെങ്കിലും കഴിച്ചിട്ട് പോവാം. സമയം പന്ത്രണ്ട് മണി ആയിരിക്കുന്നു." വാച്ചിലേക്ക് നോക്കിക്കൊണ്ടാണ് അരുൺ അത് പറഞ്ഞത്. അപ്പോഴേക്കും അവർ ഗുരുവായൂർ എത്തിയിരുന്നു.
വണ്ടി പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിന് മുമ്പിലാണ് അരുൺ വണ്ടി നിർത്തിയത്. അരുൺ ഭക്ഷണം കഴിക്കാൻ അലിയ ക്ഷണിച്ചപ്പോൾ അവൻ സ്നേഹപൂർവ്വം അത് നിരസിച്ചെങ്കിലും അരുൺ അത് വകവെച്ചില്ല. അരുൺ നിർബന്ധിച്ച് അവനെ വണ്ടിയിൽ നിന്നുമിറക്കി.
ഭക്ഷണം കഴിച്ച ശേഷം അവർ വീണ്ടും യാത്ര തിരിച്ചു. മൂന്നര മണി ആയപ്പോഴാണ് അവരിരുവരും എരണാകുളത്തെത്തിയത്. അവിടെ നിന്നും അവരാദ്യം പോയത് നന്ദൻ മേനോന്റെ ലോഡ്ജിലേക്കായിരുന്നു പോയത്.
"അലി, ഒരു മരണം നടന്ന സ്ഥലത്തേക്കാണ് നമ്മൾ പോകുന്നത്. ഗ്ലൗസിട്ട കൈ കൊണ്ടല്ലാതെ അവിടെയുള്ള ഒരു വസ്ഥുവിലും സ്പർശ്ശിക്കരുത്. സ്ഥലം നല്ലവണ്ണം നിരീക്ഷിക്കുക. അനാവശ്യമായ ഒരു പ്രവർത്തനങ്ങളും നിന്റെ ഭാഗത്ത് നിന്നുണ്ടാവാൻ പാടില്ല." നന്ദൻ മേനോന്റെ മുമ്പിലെത്തിയപ്പോൾ ഉപദേശ രൂപേണ അരുൺ അലിയോട് പറഞ്ഞു.
ശേഷം കാറിന്റെ ഡാഷ് ബോർഡിൽ നിന്നും ഒരു ജോഡി ഗ്ലൗസുകളെടുത്ത് അവൻ അലിക്ക് നൽകി.
"ഇല്ല സാർ." അലി ഗ്ലൗസ് വാങ്ങിക്കൊണ്ടു് മറുപടി നൽകി.
അരുൺ ലോഡ്ജിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തി. പരിസരമെല്ലാം നിരിക്ഷിച്ച ശേഷം അരുണും അലിയും അതിൽ നിന്നിറങ്ങി. കാർപ്പെറ്റിനടിയിൽ നിന്ന് താക്കോലെടുത്ത് അവൻ വേഗം വാതിൽ തുറന്നു. പിന്നാലെ നിഴൽ പോലെ അലിയും ഉണ്ടായിരുന്നു.
"സാർ,
💬 Comments
View all comments