0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 229

തന്നെ അരുൺ ഹോസ്പിറ്റലിന് പുറത്തിറങ്ങി രണ്ട് ബക്കറ്റുകളിൽ വെള്ളം സംഘടിപ്പിച്ച് ബൊലോറോയിലെ കോ- ഡ്രൈവിങ്ങ് സീറ്റിലെ രക്തമെല്ലാം കഴുകി കളഞ്ഞു.

അതിനു ശേഷം അവൻ പോയി നേരത്തെ തുറന്ന ഒരു ടെക്സ്റ്റൈൽസിൽ നിന്നും ഒരു പാന്റും ഷർട്ടും വാങ്ങി ധരിച്ചു. പ്രഭാത ഭക്ഷണവും കഴിച്ചതിന് ശേഷമാണ് അരുൺ ഹോസ്പിറ്റലിലേക്ക് മടങ്ങിയത്.

അരുൺ ആശുപത്രിയിൽ എത്തുമ്പോൾ ഐ സി യു വിനുള്ളിൽ പോലീസ് വിപിനിന്റെ മൊഴിയെടുക്കുന്ന ജോലി തകൃതിയായി തുടരുകയായിരുന്നു. അത് തീരാനായി അരുൺ കാത്തിരിക്കാൻ തുടങ്ങി.

"അത് ശരി. അപ്പോൾ നിങ്ങളുടെ സുഹൃത്ത് അരുണിനെ ഇവിടെ വരുത്താനായാണ് താങ്കളെ തട്ടിക്കൊണ്ട് പോയത് എന്നാണോ നിങ്ങൾ പറയുന്നത്. " ചോദ്യം എസ് ഐ രവീന്ദ്രന്റെ വകയായിരുന്നു.

തൊട്ടടുത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് കൊണ്ട് റൈറ്റർ കാര്യങ്ങൾ എഴുതിയെടുക്കുന്നുമുണ്ട്. അയാളുടെ സമീപം മറ്റൊരു കോൺസ്റ്റബിളുമുണ്ട്.

"ഞാൻ പറയുന്നതല്ല സാർ എനിക്കവരുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായതാണ്.

"എന്നിട്ട് അരുൺ എവിടെ.? എന്താണ് അയാളുടെ ജോലി."

"അരുൺ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ് സാർ. അവൻ ഇത്രയും സമയം ഇവിടെ തന്നെ ഉണ്ടായിരുന്നു. ചായ കുടിക്കാനോ മറ്റോ പുറത്ത് പോയതാവും."ഐ സി യു വിന്റെ വാതിൽ കൽ എത്തിയിരുന്ന അരുണിനെ അവൻ കണ്ടിരുന്നില്ല.

മയക്കം വിട്ടുണർന്ന വിപിൻ ആദ്യം തിരക്കിയത് അരുണിനെ ആയിരുന്നു. വിപിനിന്റെ അച്ഛനാണ് അരുൺ പുറത്ത് പോയതാണെന്ന വിവരം അവനെ അറിയിച്ചത്.

"അപ്പോൾ ശരി കൂടുതലായി എന്തെങ്കിലും ഓർമ്മ വരുന്നുണ്ടെങ്കിൽ അറിയിക്കണം. പിന്നെ അരുൺ വന്നാൽ അവനോട് സ്റ്റേഷൻ വരെ ഒന്ന് വരാൻ പറയണം." എസ് ഐ രവീന്ദ്രൻ വിപിനിന്റെ കട്ടിലിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"ശരി സാർ ഞാൻ പറയാം." എസ് ഐക്ക് മറുപടി നൽകിയ ശേഷം വിപിൻ ഐ സി യു വിന്റെ വാതിൽകലേക്കാണ് നോക്കിയത്. വാതിൽ പാതി തുറന്ന് അകത്തേക്ക് നോക്കുന്ന അരുണിനെ അവൻ കണ്ടു.

"സാർ അതാണ് അരുൺ." ഐ സി യു വിന്റെ വാതിലിനു സമീപം നിൽ കുന്ന അരുണിന് നേർക്ക് ചൂണ്ടിക്കൊണ്ട് വിപിൻ പറഞ്ഞു. അത് കേട്ട എസ് ഐ രവീന്ദ്രനും വാതിലിനു നേരെ നോക്കി. അയാളും അരുണിനെ കണ്ടു.

ഇതിനോടകം മൊഴിയെടുക്കൽ പൂർത്തിയായിരുന്ന എസ് ഐ രവീന്ദ്രൻ പുറത്തേക്ക് നടന്നു. അരുണിന്റെ മുമ്പിലാണ് അയാളുടെ നടത്തം അവസാനിച്ചത്.

"മിസ്റ്റർ അരുൺ താങ്കൾ പോലീസ് സ്റ്റേഷൻ വരെ ഒന്ന് വരേണ്ടി വരും. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്." സ്വരത്തിന്

💬 Comments

View all comments