Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]
നായ കുരച്ചാൽ പോലും അടുത്ത വീട്ടുകാർ ആദ്യം വിളിക്കും.”
'അപ്പോ പേടിയില്ലേ'?
“ഇല്ല. ഈ സ്ഥലം തന്നെ നമ്മളെ കാത്തുരക്ഷിക്കുന്നുണ്ട്.”
ആ വാക്കുകൾ കേട്ടപ്പോൾ ഫിലിപ്പിന് എന്തുകൊണ്ടോ ആ വീടിനെ കുറിച്ചുള്ള ധാരണ മാറി.
അത് ഒരു വലിയ സമ്പന്നവീടെന്നതിലുപരി, മനുഷ്യരുടെ വിശ്വാസം ചുറ്റിപ്പറ്റിയ ഒരു വീട് പോലെ തോന്നി.
അവൾ പിന്നെ പതുക്കെ ചേർത്തു.
“പിന്നെ…”
ഫിലിപ്പ് ഒന്ന് അവളെ നോക്കി.
“ഇപ്പോൾ ഞങ്ങൾക്കു നീയുമുണ്ടല്ലോ.”
ആ വാക്ക് വളരെ ലളിതമായി പറഞ്ഞതായിരുന്നു. പക്ഷേ അത് ഫിലിപ്പിന്റെ ഉള്ളിൽ അത്ര ലളിതമായി വീണില്ല. അവന്റെ വിരലുകൾ സ്റ്റിയറിങ്ങിൽ ഒന്ന് മുറുകി.
ഞാനോ?
'അതെ' സാറ വളരെ സ്വാഭാവികമായി പറഞ്ഞു. ഇനി നീ ഇവിടെ ഉള്ള ആളല്ലേ. ഫിലിപ്പിന്റെ ശബ്ദം അല്പം താഴ്ന്നു.
"ഞാൻ...അങ്ങനെ..."
'എന്ത്'? സാറ ചോദിച്ചു"
"ഒന്നുമില്ല".
സാറ അവനെ കുറച്ചു നിമിഷം നോക്കി നിന്നു. ആ വാക്ക് അവന്റെ ഉള്ളിൽ എന്തോ തൊട്ടുപോയി എന്നത് അവൾക്ക് മനസ്സിലായി.
സത്യം തന്നെയാണ്, അവൾ വീണ്ടും മൃദുവായി പറഞ്ഞു. അമ്മയ്ക്കും ഒരു ആശ്വാസം. അപ്പച്ചനും. ജിനിക്ക് കളിയാക്കാൻ ഒരാൾ. പിന്നെ...അവൾ അവിടെ നിർത്തി.
"പിന്നെ"? ഫിലിപ്പ് ചോദിച്ചു.
സാറ ചെറിയൊരു ചിരിയോടെ ജനലിന് പുറത്തേക്ക് നോക്കി. "എനിക്കും.”
ഫിലിപ്പിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയ പോലെ തോന്നി.
എന്ത്?
'ഒന്നുമില്ല', സാറ ഈ തവണ അവന്റെ ഡയലോഗ് തിരിച്ചു കൊടുത്തു. അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്ക് പിന്നിൽ ഒളിച്ചിരുന്നത് അവൻ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.
വീട് അടുത്തെത്തുമ്പോഴേക്കും മഴയുടെ ആദ്യ തുള്ളികൾ ഗ്ലാസിൽ വീഴാൻ തുടങ്ങി.
ആദ്യം ചെറുതായി.
പിന്നെ കുറച്ചു കൂടി.
“മഴ”
സാറ മൃദുവായി പറഞ്ഞു.
ഫിലിപ്പ് വൈപ്പർ ഓണാക്കി.
മഴയുടെ മണം കാറിനകത്തേക്ക് പതുക്കെ നിറഞ്ഞു.
സാറ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.
"എനിക്ക് മഴ ഒരുപാട് ഇഷ്ടമാണ്".
'എനിക്കും'. ഫിലിപ്പ് പറഞ്ഞു.
ഫിലിപ്പ് കുറച്ചു നിമിഷം ചിന്തിച്ചു.
“മഴ വരുമ്പോൾ…ലോകം അല്പം വേഗത കുറഞ്ഞ പോലെ തോന്നും.”
സാറ പതുക്കെ അവനെ നോക്കി.
'നീ ചിലപ്പോൾ വളരെ ആഴമുള്ള കാര്യങ്ങൾ പെട്ടെന്ന് പറയും'.
"ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല"
'പറഞ്ഞു'.
അവൻ ചെറുതായി ചിരിച്ചു.
വീട് എത്തുന്നതിന് മുമ്പ് അവർ വഴിയിലെ ചെറിയ ചായക്കടയിൽ മഴ മാറാൻ ഒന്ന് നിർത്തി.
ചായ കുടിച്ചു തിരിച്ചു നടക്കുമ്പോൾ, സാറയുടെ കാൽ അല്പം വഴുതി.
അവൾ തെന്നിപ്പോകുന്നതിന്
💬 Comments
View all comments