0%
Chapter 1

ദൂരങ്ങളിലേക്ക് 6🍃[പട്ടം]

Author : Pattam | Read All Parts | 👁 226 |

ദൂരങ്ങളിലേക്ക് 6🍃

Doorangalilekku Part 6 | Author : Pattam

[ Previous Part ] [ www.kkstories.com ]


Teenage

പിറ്റേന്ന് രാവിലെ, മഴയുടെ നനവ് പൂർണ്ണമായി മാറിയിരുന്നില്ല. വീട്ടുമുറ്റത്തെ മണ്ണിൽ ഇനിയും ചെറുതായി ഈർപ്പം ഉണ്ടായിരുന്നു.

ഇലകളുടെ അറ്റങ്ങളിൽ മഞ്ഞുതുള്ളികൾ തൂങ്ങി നിന്നു.

കിച്ചണിൽ നിന്ന് കാപ്പിയുടെ മണവും തേങ്ങാ ചമ്മന്തിയുടെയും ചൂട് ദോശയുടെയും മണമൊത്ത് വീടിന്റെ നടപ്പുരയിലേക്ക് പടരുന്നുണ്ടായിരുന്നു.

ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരും തങ്ങളുടേതായ കാര്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് ജോസഫ് വരാന്തയിൽ നിന്ന് വിളിച്ചത്.

“അന്നേ...ഞാൻ പോയിട്ട് ഏലക്ക ഒന്ന് നോക്കിയിട്ട് വരാം. ഇന്നലെ രാത്രി മഴ പെയ്തതുകൊണ്ട് ചില ഇടങ്ങൾ ചെളിയായിട്ടുണ്ടാകും.”

അന്നാമ്മ അടുക്കളവാതിൽക്കൽ നിന്ന് പറഞ്ഞു.

“ഞാൻ പോയി നോക്കാം ഇച്ചായ. കുറച്ചായി അവിടെയൊക്കെ കണ്ടിട്ട്”

പിന്നെ അവൾ ഫിലിപ്പിനെ നോക്കി.

“ഫിലിപ്പേ...നീയും കൂടെ വരാമോ മോനേ? ഏലക്ക എങ്ങനെയാണെന്ന് ഒന്ന് കണ്ടാൽ നന്നായിരിക്കും.”

“വരാം അമ്മച്ചി,”

ഫിലിപ്പ് ഉടൻ പറഞ്ഞു.

അതുകേട്ട് മേശയിൽ ഫോൺ നോക്കി ഇരുന്ന ജിനി തല ഉയർത്തി.

“അമ്മേ, നിങ്ങൾ രണ്ടുപേരും എഡ്യൂക്കേഷണൽ ഫാം വിസിറ്റ് പോകുമ്പോൾ എന്നെ ഒഴിവാക്കണ്ട.

ഞാനും വരും.”

“നീ വരുന്നത് പഠിക്കാൻ ആണോ, റീൽ എടുക്കാനോ?”

അന്നാമ്മ ചോദിച്ചു.

ജിനി ചുണ്ടിന്റെ വക്കിൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു,

“പഠിക്കുന്ന ആളുകൾക്കും എസ്തെറ്റിക്സ് വേണം.”

ഫിലിപ്പിന് ചിരി വന്നു.

“ഇന്നത്തെ ജനറേഷൻ ഡെയ്ഞ്ചറസ് ആണ്,”

അന്നാമ്മ തലകുനിച്ച് പറഞ്ഞു.

“ഡെയ്ഞ്ചറസ് അല്ല അമ്മച്ചി... അപ്ഡേറ്റഡ്,”

ജിനി മറുപടി കൊടുത്തു.

കുറച്ച് കഴിഞ്ഞ് പഴയ പച്ച നിറമുള്ള ജീപ്പ് മുറ്റത്ത് നിന്നു.

ജോസഫ് താക്കോൽ ഫിലിപ്പിന് കൊടുത്തു.

“റോഡ് നനഞ്ഞിട്ടുണ്ട്. പതുക്കെ പോയാൽ മതി.”

“ശരി ചേട്ടാ.”

ഫിലിപ്പ് ഡ്രൈവർ സീറ്റിൽ കയറി.

അന്നാമ്മ പിന്നിൽ ഇരുന്നു.

ജിനി അവളുടെ അരികിൽ തന്നെ ഇരുന്നെങ്കിലും, കയറുന്നതിന് മുൻപ് ഒന്ന് തമാശയായി പറഞ്ഞു.

“ഞാൻ ഫ്രണ്ടിൽ ഇരുന്നാൽ നിങ്ങൾ രണ്ടുപേരും കൃഷി ക്ലാസ്സ്‌ തുടങ്ങും.

പിന്നിൽ ഇരുന്നാൽ കമന്റ്‌ കൊടുക്കാൻ എളുപ്പമാ.”

“അതെ, നിനക്കത് തന്നെയാണ് ബെസ്റ്റ്,”

അന്നാമ്മ പറഞ്ഞു.

ജീപ്പ് മുറ്റം വിട്ടിറങ്ങി.

വീട്ടിൽ നിന്ന് ഏലക്ക തോട്ടത്തിലേക്കുള്ള വഴി മുകളിലും താഴെയും പോകുന്ന ചെറുകുന്നിൻ പാതയായിരുന്നു.

മണ്ണിന്റെ നനവും മരങ്ങളുടെ തണുപ്പും കാറ്റിൽ കലർന്നിരുന്നു.

ചില ഇടങ്ങളിൽ മഴവെള്ളം ചെറുതായി കെട്ടിനിന്നു.

ജീപ്പ് ഓരോ കുഴിയിലും പതുക്കെ കുലുങ്ങി കുലുങ്ങി നീങ്ങി.

ജിനി വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.

“മഴ കഴിഞ്ഞുള്ള മലവഴികൾക്ക് ഒരു പ്രത്യേക ആറ്റിട്യൂട് ഉണ്ട്,”

അവൾ പറഞ്ഞു.

“റോഡിനും ഇപ്പോ ആറ്റിട്യൂട് ഉണ്ടോ?”

ഫിലിപ്പ് ചോദിച്ചു.

“ഉണ്ട്. ചില വഴികൾ നേരെ ആയിരിക്കും.

ചില വഴികൾ ആളെ പരീക്ഷിക്കും.”

അന്നാമ്മ ചിരിച്ചു.

“നിനക്ക് പ്ലസ് ടു പഠിക്കുന്നതിനേക്കാൾ ഫിലോസഫി പറയാനാണ് കഴിവ്.”

“പരീക്ഷ എഴുതാൻ അല്ലേ ഞാൻ സ്കൂളിൽ പോകുന്നത്."

ലൈഫ് മനസ്സിലാക്കാൻ വേറെ ട്രെയിനിങ് ആണ്,”

ജിനി പറഞ്ഞു.

ഫിലിപ്പ് റിയർവ്യൂ മിററിൽ അവളെ നോക്കി ചിരിച്ചു.

“നീ അപ്ഡേറ്റഡ് തന്നെയാണ്.”

“അങ്ങനെ ഒരാൾ സത്യം പറഞ്ഞു,”

💬 Comments

View all comments